കാസർഗോഡ് കുഴിമന്തി കഴിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ  ആരോഗ്യ മന്ത്രി റിപ്പോർട്ട് തേടി 

 

കാസർഗോഡ് : കാസർഗോഡ് കുഴിമന്തി കഴിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ  ആരോഗ്യ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. 

ഇന്ന് രാവിലെയാണ് ഭക്ഷ്യ വിഷബാധയേറ്റ് കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാർവതി മരിച്ചത്.കാസർഗോട്ടെ ഹോട്ടലിൽ നിന്ന് ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി.