സര്‍ക്കാര്‍ ഹോമില്‍ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരന്‍ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വര്‍ഷം തടവ്

 

താന്‍ പറയുന്നത് ചെയ്താല്‍ ഹോമില്‍ നിന്നും ചാടിയ കേസില്‍ ഒഴിവാക്കി തരാം എന്ന് പറഞ്ഞ് കുട്ടികളെ നിര്‍ബന്ധപൂര്‍വം ലോഡ്ജില്‍ മുറി എടുത്ത് പീഡിപ്പിക്കുകയായിരുന്നു.

 

പിഴ തുക കുട്ടിക്ക് നല്‍ക്കണമെന്നും ലീഗല്‍ സര്‍വീസ് അതോറിട്ടി കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വിധിയിലുണ്ട്. 

സര്‍ക്കാര്‍ ഹോമില്‍ നിന്ന് ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരനാണെന്ന് ആള്‍ മാറാട്ടം നടത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 35കാരന് 7 വര്‍ഷം തടവ് ശിക്ഷ. മെഡിക്കല്‍ കോളേജ് മടത്തുവിള വീട്ടില്‍ വിഷ്ണുവിനാണ് ഏഴ് വര്‍ഷം കഠിന തടവും 65000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നല്‍ക്കണമെന്നും ലീഗല്‍ സര്‍വീസ് അതോറിട്ടി കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വിധിയിലുണ്ട്. 

2022 നവംബര്‍ അഞ്ചിനായിരുന്നു സംഭവം. രാത്രി ഏഴ് മണിയോടെ ഹോമില്‍ നിന്ന് പതിനഞ്ച് വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ ഒളിച്ചോടി സുഹൃത്തിനെ കാണാന്‍ മെഡിക്കല്‍ കോളെജ് ഗ്രൗണ്ടില്‍ എത്തിയത്. അവിടെ വെച്ചു കുട്ടികളെ കണ്ട വിഷ്ണു താന്‍ പൊലീസ്‌കാരന്‍ ആണെന്നും എന്തിന് ഇവിടെ നില്‍ക്കുന്നു എന്നും ചോദിച്ച് വിരട്ടി. ഭയന്നുപോയ കുട്ടികള്‍ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും ഓടിയതോടെ ഇയാള്‍ കുട്ടികളുടെ പിന്നാലെ സ്‌കൂട്ടറില്‍ പാഞ്ഞെത്തി. ഇവരെ പിന്തുടര്‍ന്ന പ്രതി ഭീഷണിപ്പെടുത്തി സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയായിരുന്നു പീഡനം. താന്‍ പറയുന്നത് ചെയ്താല്‍ ഹോമില്‍ നിന്നും ചാടിയ കേസില്‍ ഒഴിവാക്കി തരാം എന്ന് പറഞ്ഞ് കുട്ടികളെ നിര്‍ബന്ധപൂര്‍വം ലോഡ്ജില്‍ മുറി എടുത്ത് പീഡിപ്പിക്കുകയായിരുന്നു.