സ്ഫോടകവസ്തു വായിയില്‍ വെച്ച്‌ പൊട്ടിത്തെറിച്ചു,  ആനക്കുട്ടിക്ക് ദാരുണാന്ത്യം

ഒഡീഷയിലെ അങ്കുള്‍ ജില്ലയില്‍ സ്ഫോടകവസ്തു വിഴുങ്ങി ഗുരുതരമായി പരിക്കേറ്റ അഞ്ച് വയസുള്ള ആനക്കുട്ടി ചത്തു.കാട്ടുപന്നികളെ കെണിവെച്ച്‌ പിടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടകവസ്തു ആനക്കുട്ടി അബദ്ധത്തില്‍ കടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

 

വനപ്രദേശത്ത് കൂട്ടത്തിനൊപ്പം മേയുമ്ബോഴാണ് അറിയാതെ സ്ഫോടക വസ്‌തു വായിലായത്. പൊട്ടിത്തെറിച്ചതോടെ വായില്‍ ഗുരുതരമായ പരിക്കേറ്റതിന് പിന്നാലെ ആനക്കുട്ടി കൂട്ടം തെറ്റുകയും ചെയ്തു.

ഒഡീഷയിലെ അങ്കുള്‍ ജില്ലയില്‍ സ്ഫോടകവസ്തു വിഴുങ്ങി ഗുരുതരമായി പരിക്കേറ്റ അഞ്ച് വയസുള്ള ആനക്കുട്ടി ചത്തു.കാട്ടുപന്നികളെ കെണിവെച്ച്‌ പിടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടകവസ്തു ആനക്കുട്ടി അബദ്ധത്തില്‍ കടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

സ്ഫോടനത്തിന്റെ ആഘാതത്തില്‍ ആനക്കുട്ടിയുടെ വായയും ആന്തരാവയവങ്ങളും തകർന്ന നിലയിലായിരുന്നു. ദിവസങ്ങളോളം വേദന അനുഭവിച്ച ശേഷമാണ് ആനക്കുട്ടി മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.

ജില്ലയിലെ ബന്തല വനമേഖലയിലെ വനപ്രദേശത്ത് കൂട്ടത്തിനൊപ്പം മേയുമ്ബോഴാണ് അറിയാതെ സ്ഫോടക വസ്‌തു വായിലായത്. പൊട്ടിത്തെറിച്ചതോടെ വായില്‍ ഗുരുതരമായ പരിക്കേറ്റതിന് പിന്നാലെ ആനക്കുട്ടി കൂട്ടം തെറ്റുകയും ചെയ്തു. വനമേഖലയില്‍ വീണുകിടന്ന ആനയെ നാട്ടുകാരാണ് കണ്ടത്.

വിവരമറിയിച്ചതിനെ തുടർന്ന് ജനുവരി 15ന് വനംവകുപ്പും വെറ്ററിനറി ഡോക്ടർമാരുടെ സംഘവും സ്ഥലത്തെത്തി ചികിത്സ നല്‍കി. എങ്കിലും രക്ഷിക്കാനായില്ല. ഈ അടുത്ത് സത്യമംഗലം ടൈഗർ റിസർവിനകത്തും സമാനമായ സംഭവമുണ്ടായി.