ഡൽഹിയിൽ കാർ ഓട്ടോയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആറ് വയസുകാരി മരിച്ചു

ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. സഹായത്തിനായി യാചിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് കുട്ടിയുടെ മുത്തശ്ശി പറഞ്ഞു.

 

ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. സഹായത്തിനായി യാചിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് കുട്ടിയുടെ മുത്തശ്ശി പറഞ്ഞു.

ഡല്‍ഹി: ഡല്‍ഹിയിലെ ജനക്പുരിയില്‍ അമിതവേഗതയിലെത്തിയ കാർ ഓട്ടോയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആറ് വയസുകാരി മരിച്ചു.മുത്തശ്ശിക്കൊപ്പം ഓട്ടോയിലുണ്ടായിരുന്ന കുട്ടിയാണ് മരിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. സഹായത്തിനായി യാചിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് കുട്ടിയുടെ മുത്തശ്ശി പറഞ്ഞു.

കുട്ടിയുടെ മുത്തശ്ശിയായ 57 വയസ്സുള്ള മേഴ്‌സി സേവ്യറാണ് ഇക്കാര്യങ്ങള്‍ ഓർത്തെടുത്തത്. വേഗത്തില്‍ വന്ന ഒരു കാർ പെട്ടെന്ന് അവർ സഞ്ചരിച്ച ഇ-റിക്ഷയില്‍ ഇടിക്കുകയായിരുന്നെന്ന് അവർ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിന് മുമ്ബ് റോഡിലേക്ക് തെറിച്ചു വീണു.

" പേരക്കുട്ടിയോടൊപ്പം ഞാൻ ഇ-റിക്ഷയില്‍ കയറി, അവളുടെ സ്കൂളിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. പെട്ടെന്ന്, അമിതവേഗതയില്‍ വന്ന ഒരു കാർ ഞങ്ങളുടെ റിക്ഷയില്‍ അതിശക്തമായി ഇടിച്ചു. എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലാകുന്നതിന് മുമ്ബ്, ഞാൻ റോഡിലേക്ക് തെറിച്ചു" അവർ പറഞ്ഞു.

"കണ്ണുതുറന്നപ്പോള്‍ ഞാൻ നിലത്ത് കിടക്കുകയായിരുന്നു. കൊച്ചുമകള്‍ അരികില്‍ കിടക്കുകയായിരുന്നു. എന്റെ കൈ രക്തത്തില്‍ കുതിർന്നിരുന്നു. എനിക്ക് ഞെട്ടലും വേദനയും ഉണ്ടായി, പക്ഷേ എനിക്ക് അവളെക്കുറിച്ച്‌ മാത്രമേ ചിന്തിക്കാൻ കഴിഞ്ഞുള്ളൂ," അവർ കൂട്ടിച്ചേർത്തു.

"ഞങ്ങളെ നോക്കിക്കൊണ്ടിരുന്ന ഒരു കാർ ഡ്രൈവറോട് കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കണമെന്ന് ഞാൻ യാചിച്ചു. സഹായിക്കുന്നതിന് പകരം അയാള്‍ സ്ഥലംവിട്ടു. ഞങ്ങളെ ഇടിച്ചത് അതേ കാർ തന്നെയാണോ എന്ന് എനിക്ക് ഓർമ്മയില്ല," അവർ പറഞ്ഞു.