ശര്‍മിളയുടെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവ്,തലയിണ അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊന്നത് അയല്‍വാസി
രാമമൂർത്തി നഗറില്‍ ടെക്കി യുവതി മരിച്ച സംഭവത്തില്‍ നിർണായക കണ്ടെത്തലുമായി പൊലീസ്. യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി.ദക്ഷിണ കന്നഡ സ്വദേശിയാണ് കൊല്ലപ്പെട്ട ശർമിള. നഗരത്തില്‍ സോഫ്റ്റ്‌വെയർ എൻജിനീയർ ആയി ജോലി ചെയ്യുകയായിരുന്നു. നഗരത്തിലെ കോളേജിലെ വിദ്യാർത്ഥിയാണ് പ്രതി കർണല്‍
യുവതിയുടെ ഫോണില്‍ സിം കാർഡ് ഇട്ടതോടെയാണ് വഴിത്തിരിവ് ഉണ്ടായത്. പ്രതി പലതവണ യുവതിയോട് പ്രണയ അഭ്യർത്ഥന നടത്തിയിരുന്നു.
ബംഗളൂരു : രാമമൂർത്തി നഗറില്‍ ടെക്കി യുവതി മരിച്ച സംഭവത്തില്‍ നിർണായക കണ്ടെത്തലുമായി പൊലീസ്. യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി.ദക്ഷിണ കന്നഡ സ്വദേശിയാണ് കൊല്ലപ്പെട്ട ശർമിള. നഗരത്തില്‍ സോഫ്റ്റ്‌വെയർ എൻജിനീയർ ആയി ജോലി ചെയ്യുകയായിരുന്നു. നഗരത്തിലെ കോളേജിലെ വിദ്യാർത്ഥിയാണ് പ്രതി കർണല്‍
അയല്‍ഫ്ലാറ്റില്‍ താമസിക്കുന്ന യുവാവ് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊന്നതാണെന്ന് പൊലീസ് പറയുന്നു. 34 കാരി ശർമിളയുടെ മരണത്തിലാണ് ആറ് ദിവസത്തിനുശേഷം വഴിത്തിരിവ്. 18കാരനായ കർണല്‍ ഖുറായിയാണ് ശർമിളയെ കൊലപ്പെടുത്തിയത്.
ശർമിള ഒറ്റയ്ക്കുള്ളപ്പോള്‍ ഫ്ലാറ്റിന്റെ ഉള്ളില്‍ കയറി കടന്നു പിടിക്കാൻ ശ്രമിച്ചു. എതിർത്തപ്പോള്‍ കൊലപ്പെടുത്തിയെന്ന് കർണല്‍ ഖുറായി പൊലീസിന് മൊഴി നല്‍കി. പിന്നാലെ തെളിവ് നശിപ്പിക്കാൻ ഫ്ലാറ്റിന് തീയിട്ടു. ശർമിള പുകയേറ്റ് ശ്വാസംമുട്ടി മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം.
യുവതിയുടെ ഫോണില്‍ സിം കാർഡ് ഇട്ടതോടെയാണ് വഴിത്തിരിവ് ഉണ്ടായത്. പ്രതി പലതവണ യുവതിയോട് പ്രണയ അഭ്യർത്ഥന നടത്തിയിരുന്നു.