സ്വത്ത് തട്ടിയെടുക്കാൻ റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനെ വീട്ടുജോലിക്കാർ പട്ടിണിക്കിട്ട് കൊന്നു

സ്വത്ത് തട്ടിയെടുക്കാൻ റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനെ വീട്ടുജോലിക്കാർ പട്ടിണിക്കിട്ട് കൊന്നു. അഞ്ച് വർഷത്തോളം ഇരുവരെയും വെള്ളം പോലും നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ടു.  പട്ടിണി കിടന്ന് 70കാരനായ റിട്ട. ജയില്‍വേ ഉദ്യോഗസ്ഥൻ മരിച്ചിരുന്നു.

 

27കാരിയായ മകള്‍ എല്ലുംതോലുമായി കിടക്കുകയായിരുന്നു. യുപി മഹോബ ടൗണിലെ താമസക്കാരനായ ഓംപ്രകാശ് സിങ് റാത്തോഡാണ് പട്ടിണികാരണം മരിച്ചത്.

ലക്നൗ:സ്വത്ത് തട്ടിയെടുക്കാൻ റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനെ വീട്ടുജോലിക്കാർ പട്ടിണിക്കിട്ട് കൊന്നു. അഞ്ച് വർഷത്തോളം ഇരുവരെയും വെള്ളം പോലും നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ടു.  പട്ടിണി കിടന്ന് 70കാരനായ റിട്ട. ജയില്‍വേ ഉദ്യോഗസ്ഥൻ മരിച്ചിരുന്നു. 27കാരിയായ മകള്‍ എല്ലുംതോലുമായി കിടക്കുകയായിരുന്നു. യുപി മഹോബ ടൗണിലെ താമസക്കാരനായ ഓംപ്രകാശ് സിങ് റാത്തോഡാണ് പട്ടിണികാരണം മരിച്ചത്.

വീട്ടുവേലക്കാരായ റാംപ്രകാശ് കുശ്വാഹയും ഭാര്യ റാംദേവിയും വർഷങ്ങളോളം അടച്ചിട്ട മുറിയില്‍ പട്ടിണിക്കിട്ടത്. ഭക്ഷണപാനീയമൊന്നും കിട്ടാതെ ശരീരമാകെ ഉണങ്ങി അസ്ഥികൂടം പോലെയായിരുന്നു ഓംപ്രകാശിന്റെ ഭിന്നശേഷിക്കാരിയായ മകള്‍ രശ്മിയുടെ അവസ്ഥ. റെയില്‍വേയില്‍ ക്ലർക്കായിരുന്ന ഓംപ്രകാശ് 2016ല്‍ ഭാര്യ മരിച്ചതോടെയാണ് തന്നെയും മകളേയും നോക്കാനും വീട്ടുജോലിക്കുമായി ചർഖാരി സ്വദേശിയായ റാംപ്രകാശിനെയും ഭാര്യയേയും ജോലിക്ക് വച്ചത്.

എന്നാല്‍ ഇരുവരുടെയും അവസ്ഥ മുതലെടുത്ത് റാംപ്രകാശും ഭാര്യയും വീടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. വീടിന്റെ താഴത്തെ നിലയില്‍ ഉടമയെയും മകളേയും പൂട്ടിയിടുകയും മുകള്‍നില ദമ്ബതികള്‍ സ്വന്തമാക്കുകയുമായിരുന്നു. രണ്ട് വർഷമായി പൂർണമായും തടങ്കലിലായിരുന്നു ഇരുവരും. ബന്ധുക്കളെ പോലും വീട്ടുജോലിക്കാർ വീടിനകത്തേക്ക് കടത്തിവിടില്ലായിരുന്നു. ഓംപ്രകാശിനും രശ്മിക്കും ആരെയും കാണാൻ താത്പര്യമില്ലെന്ന് പറഞ്ഞ് തങ്ങളെ തിരിച്ചയയ്ക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

തിങ്കളാഴ്ച ഓംപ്രകാശിന്റെ മരണവാർത്ത അറിഞ്ഞ് ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് കൊടുംക്രൂരത വെളിച്ചത്തായത്. രശ്മിക്ക് ജീവനുണ്ടായിരുന്നെങ്കിലും പട്ടിണി കിടന്ന് എല്ലുംതോലുമായിരുന്നു ഇരുവരും. വീട്ടുജോലിക്കാരായ ദമ്ബതികള്‍ ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു