200 കിലോഗ്രാം കഞ്ചാവ് സ്‌റ്റേഷനിൽ വച്ച് എലി തിന്നെന്ന് പോലിസ് ; തെളിവില്ലാത്തതിനാൽ പ്രതികളെ വെറുതെവിട്ട് കോടതി

 റാഞ്ചി: 200 കിലോഗ്രാം കഞ്ചാവ് കടത്തിയെന്ന കേസിലെ പ്രതികളെ വിചാരണക്കോടതി വെറുതെവിട്ടു. പ്രതികളിൽ നിന്നും പിടിച്ചെടുത്ത കഞ്ചാവെല്ലാം പോലിസ് സ്‌
 

 റാഞ്ചി: 200 കിലോഗ്രാം കഞ്ചാവ് കടത്തിയെന്ന കേസിലെ പ്രതികളെ വിചാരണക്കോടതി വെറുതെവിട്ടു. പ്രതികളിൽ നിന്നും പിടിച്ചെടുത്ത കഞ്ചാവെല്ലാം പോലിസ് സ്‌റ്റേഷനിൽ വച്ച് എലികൾ തിന്നെന്ന് പോലിസ് അറിയിച്ചതിനെ തുടർന്നാണ് മൂന്നു പ്രതികളെയും റാഞ്ചി എൻഡിപിഎസ് കോടതി വെറുതെവിട്ടത്. 2022 ജനുവരി 17നാണ് ബോലെറോ കാറിൽ നിന്നും 170 പാക്കറ്റുകളിലായി സൂക്ഷിച്ച 200 കിലോഗ്രാം കഞ്ചാവ് പിടിച്ചത്. ഇന്ദ്രജിത് എന്നയാളെ ഉടൻ പിടികൂടി. 

പിന്നീട് വികാസ് ചൗരസ്യ, കുന്ദൻ റായ് എന്നിവരെയും പിടികൂടി. എൻഡിപിഎസ് നിയമപ്രകാരമാണ് ഒർമാഞ്ചി പോലിസ് കേസെടുത്തത്. എന്നാൽ, വിചാരണയിൽ ഈ കഞ്ചാവ് ഹാജരാക്കാൻ പോലിസിന് കഴിഞ്ഞില്ല. സ്‌റ്റേഷനിൽ വച്ച് എലികൾ കഞ്ചാവ് തിന്നുതീർത്തെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചത്. തുടർന്നാണ് തെളിവുകളുടെ അഭാവത്തിൽ കോടതി പ്രതികളെ വെറുതെവിട്ടത്.