രാജ്യസഭാ തെരഞ്ഞെടുപ്പ് ; ബിഹാറിലും ഒഡീഷയിലും എൻഡിഎയ്ക്ക് വിജയം

പ്രതിപക്ഷ നിരയിലെ എംഎൽഎമാരുടെ കൂട്ടത്തോടെയുള്ള വിട്ടുനിൽക്കലും കൂറുമാറ്റവും മൂലം ബിഹാർ, ഒഡീഷ രാജ്യസഭാ തെരഞ്ഞെടുപ്പുകളിൽ എൻഡിഎയ്ക്ക് തിളക്കമാർന്ന വിജയം. ബിഹാറിൽ അഞ്ച് സീറ്റുകളും എൻഡിഎ തൂത്തുവാരിയപ്പോൾ, ഒഡീഷയിൽ കോൺഗ്രസ് എംഎൽഎമാരുടെ വോട്ട് മറിക്കൽ ബിജെപിക്ക് ഗുണകരമായി.

 

 ഡൽഹി: പ്രതിപക്ഷ നിരയിലെ എംഎൽഎമാരുടെ കൂട്ടത്തോടെയുള്ള വിട്ടുനിൽക്കലും കൂറുമാറ്റവും മൂലം ബിഹാർ, ഒഡീഷ രാജ്യസഭാ തെരഞ്ഞെടുപ്പുകളിൽ എൻഡിഎയ്ക്ക് തിളക്കമാർന്ന വിജയം. ബിഹാറിൽ അഞ്ച് സീറ്റുകളും എൻഡിഎ തൂത്തുവാരിയപ്പോൾ, ഒഡീഷയിൽ കോൺഗ്രസ് എംഎൽഎമാരുടെ വോട്ട് മറിക്കൽ ബിജെപിക്ക് ഗുണകരമായി.

ബിഹാറിൽ എൻഡിഎ സ്ഥാനാർത്ഥികളായ നിതിൻ നബിൻ, ശിവേഷ് റാം, നിതീഷ് കുമാർ, റാംനാഥ് താക്കൂർ, ഉപേന്ദ്ര കുശ്വാഹ എന്നിവർ വിജയിച്ചു. മൂന്ന് കോൺഗ്രസ് എംഎൽഎമാരും ഒരു ആർജെഡി എംഎൽഎയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതാണ് പ്രതിപക്ഷത്തിന് തിരിച്ചടിയായത്. തങ്ങളുടെ എംഎൽഎമാരെ ബിജെപി തട്ടിക്കൊണ്ടുപോയി വീട്ടുതടങ്കലിലാക്കിയതാണെന്ന് ബിഹാർ കോൺഗ്രസ് അധ്യക്ഷൻ രാജേഷ് റാം ആരോപിച്ചു. എംഎൽഎമാരുടെ വിട്ടുനിൽക്കൽ കാരണം വിജയിക്കാമായിരുന്ന സീറ്റിൽ ആർജെഡി സ്ഥാനാർത്ഥി അമരേന്ദ്ര ധാരി സിംഗ് പരാജയപ്പെട്ടു. ഒഡീഷയിൽ മൂന്ന് കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിപ്പ് ലംഘിച്ച് എൻഡിഎ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ദിലീപ് റേയ്ക്ക് വോട്ട് ചെയ്തു. രമേശ് ജെന, ദശരഥി ഗൊമാംഗോ, സോഫിയ ഫിർദൗസ് എന്നീ എംഎൽഎമാരുടെ കൂറുമാറ്റമാണ് എൻഡിഎയ്ക്ക് വിജയം ഉറപ്പിച്ചത്.