മുസ്ലീമായ യുവതിയെ വിവാഹം കഴിച്ചതിൻ്റെ പേരില്‍ കലഹം; മാതാപിതാക്കളെ തലയ്ക്കടിച്ച്‌ കൊന്ന് മൃതദേഹം വെട്ടിമുറിച്ച്‌ പുഴയിലെറിഞ്ഞ് മകൻ

ഉത്തർപ്രദേശിലെ ജൗൻപൂരില്‍ മുസ്ലീമായ യുവതിയെ വിവാഹം കഴിച്ചതിൻ്റെ പേരില്‍ കലഹം, മാതാപിതാക്കളെ തലയ്ക്കടിച്ച്‌ കൊന്ന് മൃതദേഹം വെട്ടിമുറിച്ച്‌ പുഴയിലെറിഞ്ഞ് മകൻ

 

വഴക്കിനിടെ അംബേഷ് അരകല്ല് കൊണ്ട് അമ്മയെ അടിച്ചു. ഇത് തടയാൻ ശ്രമിച്ചതിനാണ് അച്ഛന്റെ തലയ്ക്കടിച്ചത്. തുടർന്ന് ഇരുവരുടെയും മരണം സംഭവിക്കുകയായിരുന്നു.

ഉത്തർപ്രദേശിലെ ജൗൻപൂരില്‍ മുസ്ലീമായ യുവതിയെ വിവാഹം കഴിച്ചതിൻ്റെ പേരില്‍ കലഹം, മാതാപിതാക്കളെ തലയ്ക്കടിച്ച്‌ കൊന്ന് മൃതദേഹം വെട്ടിമുറിച്ച്‌ പുഴയിലെറിഞ്ഞ് മകൻ.റെയില്‍വേയില്‍ നിന്ന് വിരമിച്ച 62കാരനായ ശ്യാം ബഹാദൂർ, 60കാരിയായ ഭാര്യ ബബിത എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകനും എൻജിനീയറുമായ അംബേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

വിവാഹത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. അംബേഷ് അഞ്ച് വർഷം മുമ്ബ് മുസ്‌ലിം യുവതിയെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ അച്ഛനും അമ്മയും ഈ ബന്ധം അംഗീകരിച്ചിരുന്നില്ല. മരുമകളെ വീട്ടില്‍ കയറ്റാൻ അച്ഛൻ വിസമ്മതിച്ചതോടെ കുടുംബത്തില്‍ നിരന്തരം വഴക്കുകള്‍ നടന്നിരുന്നു. പിന്നീട്, അച്ഛനമ്മമാരുടെ നിർബന്ധത്തിന് വഴങ്ങി അംബേഷ് ഭാര്യയുമായി പിരിയാൻ തീരുമാനിച്ചു. വിവാഹമോചനത്തിന് പകരമായി 5 ലക്ഷം രൂപ ഭാര്യ ആവശ്യപ്പെട്ടു. ഈ പണം നല്‍കാൻ അച്ഛൻ വിസമ്മതിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്.

ഡിസംബർ 8ന് നടന്ന വഴക്കിനിടെ അംബേഷ് അരകല്ല് കൊണ്ട് അമ്മയെ അടിച്ചു. ഇത് തടയാൻ ശ്രമിച്ചതിനാണ് അച്ഛന്റെ തലയ്ക്കടിച്ചത്. തുടർന്ന് ഇരുവരുടെയും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഒളിപ്പിക്കാനായി അംബേഷ് വാള്‍ ഉപയോഗിച്ച്‌ മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി മുറിച്ചു. പിന്നീട് ചാക്കിലാക്കി പുലർച്ചെ പുഴയില്‍ തള്ളുകയായിരുന്നു.

കൊലപാതകത്തിന് ശേഷം അംബേഷ് സഹോദരിയെ വിളിച്ച്‌ അച്ഛനും അമ്മയും വഴക്കിട്ട് വീടുവിട്ടു പോയെന്നും താൻ അവരെ അന്വേഷിക്കുകയാണെന്നും കള്ളം പറഞ്ഞു. തുടർന്ന് ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് മുങ്ങി. സംശയം തോന്നിയ സഹോദരി പോലീസില്‍ പരാതി നല്‍കി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്