ക്ഷേത്രത്തിലേക്ക് പോയ വിദ്യാര്‍ഥിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ക്ഷേത്രദർശനത്തിനായി പുലർച്ചെ വീട്ടില്‍ നിന്ന് ഇറങ്ങിയ സ്‌കൂള്‍ വിദ്യാർഥിയുടെ മൃതദേഹം ഗെരുക്കാട്ടെ സാംബോല്യ ബാരമേലുവിലെ കുളത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്.
Updated: Jan 15, 2026, 15:56 IST
തലക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ബംഗളൂരു : ക്ഷേത്രദർശനത്തിനായി പുലർച്ചെ വീട്ടില്‍ നിന്ന് ഇറങ്ങിയ സ്‌കൂള്‍ വിദ്യാർഥിയുടെ മൃതദേഹം ഗെരുക്കാട്ടെ സാംബോല്യ ബാരമേലുവിലെ കുളത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്.
തലക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവം ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്.
ദിവസവും അതിരാവിലെ ഉണർന്ന് സുമന്ത് നാലയിലെ ദുർഗാപരമേശ്വരി ക്ഷേത്രം പതിവായി സന്ദർശിച്ചിരുന്നു. ധനുസംക്രമണത്തിന്റെ അവസാന ദിവസമായ ബുധനാഴ്ച ക്ഷേത്രത്തില്‍ പോകാൻ പുലർച്ചെ നാലരയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍ ഏകദേശം 500 മീറ്റർ അകലെയുള്ള കുളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.