സംശയത്തെ തുടര്‍ന്ന് കൊലപാതകം ; ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്, വെട്ടിമാറ്റിയ തലയുമായി തെരുവിലൂടെ നടന്നു

പ്രതി വെട്ടിമാറ്റിയ തലയുമായി തെരുവിലൂടെ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു

 

ഭാര്യയോടുളള സംശയവും തുര്‍ന്നുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഛത്തീസ്ഗഢില്‍ കൊടുംക്രൂരത. ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. ക്രൂരതയ്ക്ക് പിന്നാലെ വെട്ടിമാറ്റിയ തലയുമായി പ്രതി തെരുവിലൂടെ നടന്നു. സാലിക് റാം യാദവ് എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയോടുളള സംശയവും തുര്‍ന്നുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി വെട്ടിമാറ്റിയ തലയുമായി തെരുവിലൂടെ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

ഛത്തീസ്ഗഡിലെ മുംഗേലിയിലാണ് സംഭവമുണ്ടായത്.  മദ്യപിച്ച് വീട്ടിലെത്തിയ പ്രതി വഴക്കിടുകയായിരുന്നു.ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തലവെട്ടിമാറ്റിയ പ്രതി ശരീരം ചാക്കിലാക്കി. ശേഷം തലയുമായി തെരുവിലൂടെ 'എന്റെ ഭാര്യയെ ഞാന്‍ കൊന്നു' എന്ന് വിളിച്ചുപറഞ്ഞ് നടക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി പ്രതിയെ കൊണ്ടുപോയി. പ്രതി നിരന്തരം ഭാര്യയുമായി പ്രശ്നങ്ങളുണ്ടാക്കിയിരുന്നെന്നും സംശയം മൂലമാണ് കൊല ചെയ്തതെന്നും പൊലീസ് അറിയിച്ചു. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാലുമക്കളാണുളളത്.