മുംബൈ ഭീകരാക്രമണക്കേസ് ; റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും, സമർപ്പിച്ച അവസാന അപേക്ഷയും തള്ളി അമേരിക്കൻ സുപ്രീം കോടതി
മുംബൈ : നടുങ്ങിയ മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യ തേടുന്ന പാക്ക് വംശജനായ കനേഡിയൻ പൗരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് അറിയിച്ച് അമേരിക്കൻ സുപ്രീം കോടതി.
തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് തഹാവൂർ റാണ സമർപ്പിച്ച അവസാന അപേക്ഷയും അമേരിക്കൻ സുപ്രീം കോടതി തള്ളിയിരുന്നു. റാണ നൽകിയ അടിയന്തര ഹേബിയസ് കോർപസ് ഹർജി അമേരിക്കൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്‌സാണ് തള്ളിയത്.
ഫെബ്രുവരി 27 ന് റാണ അമേരിക്കയിലെ സുപ്രീം കോടതിയിലെ അസോസിയേറ്റ് ജസ്റ്റിസും ഒമ്പതാം സർക്യൂട്ടിലെ സർക്യൂട്ട് ജസ്റ്റിസുമായ എലീന കഗനൊപ്പം, റാണ ‘എമർജൻസി ആപ്ലിക്കേഷൻ ഫോർ സ്റ്റേ പെൻഡിംഗ് ലിറ്റിഗേഷൻ ഓഫ് പെറ്റീഷൻ ഫോർ റിട്ട് ഓഫ് ഹേബിയസ് കോർപ്പസ്’ സമർപ്പിച്ചിരുന്നു.
കഴിഞ്ഞ മാസം ആദ്യം തന്നെ ജഡ്ജി റാണയുടെ അപേക്ഷ നിരസിച്ചിരുന്നു. തുടർന്ന് റാണ തന്റെ ‘ജസ്റ്റിസ് കഗന് മുമ്പ് സമർപ്പിച്ചിരുന്ന റിട്ട് ഓഫ് ഹേബിയസ് കോർപ്പസിനായുള്ള അടിയന്തര അപേക്ഷ’ പുതുക്കുകയും പുതുക്കിയ അപേക്ഷ ചീഫ് ജസ്റ്റിസ് റോബർട്ട്‌സിന് അയയ്ക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാകിസ്ഥാൻ വംശജനായ കനേഡിയൻ പൗരനായ തഹാവൂർ റാണയെ 2011 ൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി പിന്നീട് 13 വർഷം തടവിന് ശിക്ഷിക്കുകയായിരുന്നു. നിലവിൽ ലോസ് ഏഞ്ചൽസിലെ മെട്രോപൊളിറ്റൻ തടങ്കൽ കേന്ദ്രത്തിലാണ് ഇയാൾ.