തിരഞ്ഞെടുപ്പിന് ശേഷം "പണപ്പെരുപ്പ മനുഷ്യൻ" പ്രധാനമന്ത്രി മോദിയുടെ 'കൊള്ള ആരംഭിക്കുന്നു' ; ഇന്ധന വില വർധയെ വിമർശിച്ച് പ്രതിപക്ഷം
നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തീകരണത്തിനു പിന്നാലെ ഇന്ധന വില കുത്തനെ ഉയർത്തിയതിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. തെരഞ്ഞെടുപ്പിന് ശേഷം പെട്രോൾ, ഡീസൽ, സി.എൻ.ജി വില വർധിച്ചിരിക്കുകയാണ്. കോൺഗ്രസ് 'പണപ്പെരുപ്പ മനുഷ്യൻ' എന്നാണ് മോദിയെ വിശേഷിപ്പിച്ചത്.
ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തീകരണത്തിനു പിന്നാലെ ഇന്ധന വില കുത്തനെ ഉയർത്തിയതിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. തെരഞ്ഞെടുപ്പിന് ശേഷം പെട്രോൾ, ഡീസൽ, സി.എൻ.ജി വില വർധിച്ചിരിക്കുകയാണ്. കോൺഗ്രസ് 'പണപ്പെരുപ്പ മനുഷ്യൻ' എന്നാണ് മോദിയെ വിശേഷിപ്പിച്ചത്.
തിരഞ്ഞെടുപ്പിന് ശേഷം "പണപ്പെരുപ്പ മനുഷ്യൻ" പ്രധാനമന്ത്രി മോദിയുടെ 'കൊള്ള ആരംഭിക്കുന്നു' എന്നാണ് കോൺഗ്രസ് പ്രതികരിച്ചത്.'പണപ്പെരുപ്പ മനുഷ്യൻ മോദി ഇന്ന് വീണ്ടും പൊതുജനങ്ങളുടെ മേൽ ചാട്ടവാർകൊണ്ടടിച്ചു. പെട്രോളിനും ഡീസലിനും 3 രൂപ വർധിപ്പിച്ചു. സി.എൻ.ജി വിലയും 2 രൂപ വർധിപ്പിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞു, മോദിയുടെ കൊള്ളയടി ആരംഭിച്ചു' കോൺഗ്രസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് അവസാനിച്ചയുടൻ കേന്ദ്രം സാധാരണക്കാർക്ക് മേൽ ഭാരം ചുമത്തുകയാണെന്ന് അവർ ആരോപിച്ചു.ബി.ജെ.പി നയിക്കുന്ന കേന്ദ്രം ഇതിനകം പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും കൊണ്ട് വലയുന്ന പൗരന്മാർക്ക് അധിക സാമ്പത്തിക സമ്മർദ്ദം അടിച്ചേൽപ്പിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഡൽഹിയിൽ, പെട്രോൾ വില ലിറ്ററിന് 94.77 രൂപയിൽ നിന്ന് 97.77 രൂപയായി ഉയർത്തി. ഡീസലിന് മുമ്പ് ലിറ്ററിന് 89.67 രൂപയിൽ നിന്ന് ഇപ്പോൾ 90.67 രൂപയായി. അസം, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ച് 16 ദിവസങ്ങൾക്ക് ശേഷമാണ് ഈ വർധനവ്.
തെരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില ഉയരുമെന്ന് 'ദയനീയമായി പ്രവചിക്കാവുന്നത്' എന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ പ്രതികരണം. "ആദ്യം അവർ നിങ്ങളുടെ വോട്ട് കൊള്ളയടിച്ചു, പിന്നീട് വേദനിക്കുന്നിടത്ത് അവർ നിങ്ങളെ ചവിട്ടുന്നു. ഇത് ദയനീയമായി പ്രവചിക്കാവുന്നതാണ്. ഡീസലിന്റെയും പെട്രോളിന്റെയും വില കുതിച്ചുയർന്നു. കേന്ദ്രം ഫണ്ട് തടയുമെന്ന് വിഷമിക്കേണ്ടതില്ലാത്ത ഡൽഹി നിയന്ത്രിത സർക്കാർ ഇപ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കുമോ?" തൃണമൂൽ എംപി ഡെറക് ഒബ്രയൻ എക്സിൽ കുറിച്ചു.
"നിങ്ങൾക്ക് മുന്നോട്ട് പോകണമെങ്കിൽ, സൈക്കിൾ മാത്രമാണ് ഏക ഓപ്ഷൻ" എന്ന് പറഞ്ഞുകൊണ്ട് സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് പരിഹസിച്ചു. "ഞങ്ങൾ സൈക്കിളിൽ യാത്ര ചെയ്യുന്നത് തുടരുമെന്ന് ഇതിനകം പറഞ്ഞിരുന്നു!" എന്ന അടിക്കുറിപ്പോടെ അദ്ദേഹം സൈക്കിൾ ഓടിക്കുന്ന ഒരു കാരിക്കേച്ചർ പങ്കിട്ടു.