വിവാഹാലോചന നിരസിച്ചു; യുവതിക്കും സഹോദരിക്കും നേരെ ആസിഡ് ആക്രമണം; യുവാവ് പിടിയിൽ

വിവാഹാലോചന നിരസിച്ചതിൻ്റെ വൈരാഗ്യത്തിൽ യുവതിക്കും സഹോദരിക്കും നേരെ ആസിഡ് ആക്രമണം. ഉത്തർ പ്രദേശിലെ ഹാപുരിലുള്ള മാധാപുർ ഗ്രാമത്തിലാണ് സംഭവം

 

കൈയ്ക്കും തോളിനും പൊള്ളലേറ്റ ഇരുവരെയും സമീപത്തുള്ള ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി മീറ്ററിലെ ആശുപത്രിയിലേക്ക് മാറ്റി

മീററ്റ്: വിവാഹാലോചന നിരസിച്ചതിൻ്റെ വൈരാഗ്യത്തിൽ യുവതിക്കും സഹോദരിക്കും നേരെ ആസിഡ് ആക്രമണം. ഉത്തർ പ്രദേശിലെ ഹാപുരിലുള്ള മാധാപുർ ഗ്രാമത്തിലാണ് സംഭവം.ഞായറാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് സംഭവം.ഞായറാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് സംഭവം.

22കാരനാണ് വീട്ടിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന 21കാരിയായ യുവതിക്കും സഹോദരിയായ 19കാരിക്കും നേരെ ആക്രമണം നടത്തിയത്. കൈയ്ക്കും തോളിനും പൊള്ളലേറ്റ ഇരുവരെയും സമീപത്തുള്ള ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി മീറ്ററിലെ ആശുപത്രിയിലേക്ക് മാറ്റി.

ആവാസ് വികാസ് കോളനി സ്വദേശിയായ ഹർഷ് ഭാട്ടി ആണ് ആക്രമണം നടത്തിയത്. പരിക്കേറ്റ യുവതികൾ ബഹളം കേട്ട് കുടുംബാംഗങ്ങൾ ഉണരുകയും ഉടൻതന്നെ പൊലീസിനെ ബന്ധപ്പെടുകയുമായിരുന്നു.

മൂത്തമകളെ ഹർഷ് ഭാട്ടിക്ക് വിവാഹം ചെയ്തു നൽകാൻ തീരുമാനിച്ചിരുന്നതായി പിതാവ് റോഷൻ പറഞ്ഞു. എന്നാൽ യുവാവിൻ്റെ അമിത മദ്യപാനം ഉൾപ്പെടെ ഉള്ള സ്വഭാവ ദൂഷ്യങ്ങൾ മനസ്സിലാക്കിയ കുടുംബം വിവാഹാലോചന വേണ്ടെന്നുവെക്കാൻ നിർബന്ധിതരായി. ഇതിൽ പ്രകോപിതനായ യുവാവ് തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായും മക്കളെ ആസിഡ് ഉപയോഗിച്ച് ആക്രമിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പിതാവ് പൊലീസിനോട് പറഞ്ഞു.