തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച സംഭവം: സുപ്രീംകോടതിയെ സമീപിച്ച് മമത ബാനര്‍ജി

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരുന്നു.

 

പരമ്പരാഗത തെരഞ്ഞെടുപ്പ് ചിഹ്നമായ 'പൂക്കളും പുല്ലും' ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്താണ് മമത ബാനര്‍ജി രംഗത്ത് വന്നത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിച്ച് പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും ടിഎംസി നേതാവുമായ മമത ബാനര്‍ജി. ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും അതിന്റെ പരമ്പരാഗത തെരഞ്ഞെടുപ്പ് ചിഹ്നമായ 'പൂക്കളും പുല്ലും' ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്താണ് മമത ബാനര്‍ജി രംഗത്ത് വന്നത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരുന്നു. ഔദ്യോഗിക പക്ഷം തങ്ങളാണെന്ന മമത-ഋതബ്രത വിഭാഗങ്ങളുടെ അവകാശവാദത്തിന് പിന്നാലെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇതിന് പിന്നാലെ ഇരുവിഭാഗങ്ങളോടും പേരുകളും ചിഹ്നങ്ങളും നിര്‍ദ്ദേശിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു. ഇരുവിഭാഗവും തങ്ങള്‍ ആവശ്യപ്പെടുന്ന ഒന്നിലേറെ പേരുകളും ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമത ബാനര്‍ജി, ഋതബ്രത ബാനര്‍ജി വിഭാഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ താല്‍ക്കാലിക പേരും ചിഹ്നവും അനുവദിച്ചത്.

മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് 'മമത ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്' എന്ന പേരും 'ഫുട്‌ബോള്‍ താരം' എന്ന തെരഞ്ഞെടുപ്പ് ചിഹ്നവും അനുവദിച്ചു. വിമത വിഭാഗത്തിന് 'ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസ്' എന്ന പേരും 'കവര്‍' എന്ന തെരഞ്ഞെടുപ്പ് ചിഹ്നവുമാണ് അനുവദിച്ചിരിക്കുന്നത്. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മാത്രം ഈ പേരുകളും ചിഹ്നങ്ങളും താല്‍ക്കാലികമായി ഉപയോഗിക്കാനാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.