കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഗോഡൗണ്‍ തകര്‍ന്നു: മൂന്ന്  മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം, പതിനെട്ട് പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത തരാതലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഗോഡൗണ്‍ തകര്‍ന്ന് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം. പതിനെട്ട് പേര്‍ക്ക് പരിക്ക്.മൂന്ന് നില ഗോഡൗണ്‍ കെട്ടിടം വന്‍ ശബ്ദത്തോടെ തകര്‍ന്ന് വീണത്. ഇരുപത്തൊന്നുപേരെ രക്ഷിച്ചെങ്കിലും മൂന്ന് പേര്‍ തല്ക്ഷണം മരണപ്പെട്ടു.

 

കെട്ടിടനിര്‍മ്മണത്തിന് ഉപയോഗിച്ചത് നിലവാരമില്ലാത്ത അസംസ്‌കൃത വസ്തുക്കള്‍ ആണെന്നാണ് പ്രാഥമിക വിലയിരുത്തല്‍

കൊല്‍ക്കത്ത: കൊല്‍ക്കത്ത തരാതലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഗോഡൗണ്‍ തകര്‍ന്ന് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം. പതിനെട്ട് പേര്‍ക്ക് പരിക്ക്.മൂന്ന് നില ഗോഡൗണ്‍ കെട്ടിടം വന്‍ ശബ്ദത്തോടെ തകര്‍ന്ന് വീണത്. ഇരുപത്തൊന്നുപേരെ രക്ഷിച്ചെങ്കിലും മൂന്ന് പേര്‍ തല്ക്ഷണം മരണപ്പെട്ടു.

പതിനെട്ടുപേര്‍ ഇനിയും ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. പതിനഞ്ച് പേരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്ന 50 മുതല്‍ 60 വരെ തൊഴിലാളികള്‍ സംഭവ സമയത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്നു.

കെട്ടിടനിര്‍മ്മണത്തിന് ഉപയോഗിച്ചത് നിലവാരമില്ലാത്ത അസംസ്‌കൃത വസ്തുക്കള്‍ ആണെന്നാണ് പ്രാഥമിക വിലയിരുത്തല്‍ എന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതലയുള്ള കരാറുകാര്‍ക്കെതിരെയും ഉടമകള്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

നിര്‍മ്മാണ മേഖല നിയന്ത്രിക്കുന്ന തൃണമുല്‍ കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റുകളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം എന്നും തൃണമുല്‍ കോണ്‍ട്രാക്ടര്‍മാരാണ് സംസ്ഥാനത്തെ കെട്ടിട നിര്‍മ്മാണങ്ങള്‍ നിയന്ത്രിക്കുന്നതെന്നാണ് ബിജെപിയുടെയും സര്‍ക്കാരിന്റെയും ആരോപണം.