ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിരുന്നില്ലെങ്കിൽ പി.ഒ.കെയിലുള്ള ജനങ്ങൾ ഇന്ത്യയിൽ ലയിക്കാൻ സമരം ചെയ്യുമായിരുന്നു - ഉമർ അബ്ദല്ല

ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിരുന്നില്ലെങ്കിൽ പാകിസ്താൻ അധിനിവേശ കശ്മീരിലെ (പി.ഒ.കെ) ജനങ്ങൾ ഇന്ത്യയുമായി ഒന്നിക്കാനായി സമരം ചെയ്യുമായിരുന്നെന്ന് ജമ്മു-കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. 

 

 ശ്രീനഗർ : ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിരുന്നില്ലെങ്കിൽ പാകിസ്താൻ അധിനിവേശ കശ്മീരിലെ (പി.ഒ.കെ) ജനങ്ങൾ ഇന്ത്യയുമായി ഒന്നിക്കാനായി സമരം ചെയ്യുമായിരുന്നെന്ന് ജമ്മു-കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. 

80 വർഷങ്ങൾക്ക് മുമ്പ് നാഷനൽ കോൺഫറൻസ് നേതാക്കൾ ഇന്ത്യയോട് ചേരാൻ എടുത്ത ചരിത്രപരമായ തീരുമാനം ശരിയായിരുന്നുവെന്ന് സ്വാതന്ത്ര്യദിന ചടങ്ങിൽ ഉമർ അബ്ദുല്ല പറഞ്ഞു.

ജമ്മു-കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും പുനഃസ്ഥാപിക്കണമെന്നും ഫെഡറൽ ഘടന ഉയർത്തിപ്പിടിക്കുന്നതിന് ഇക്കാര്യം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.