പാക്കിസ്ഥാനില്‍ തനിക്കാരുമില്ല, ഇന്ത്യയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് 35 വര്‍ഷമെങ്കിലും ആയി ; തിരിച്ചയക്കരുതെന്ന് പാക് പൗര

തന്റെ കുടുംബത്തില്‍ നിന്ന് തന്നെ വേര്‍പെടുത്തരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ് ഇപ്പോള്‍ ശാരദ

 

വോട്ടര്‍ ഐഡി ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന രേഖകളും ശാരദ ഭായിയുടെ കൈവശം ഉണ്ടായിരുന്നിട്ടും അവര്‍ക്ക്  ഇന്ത്യന്‍ പൗരത്വം മാത്രം ലഭിച്ചിട്ടില്ല. 

'ഇന്ത്യയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട്  35 വര്‍ഷമെങ്കിലും ആയി'. പാക്കിസ്ഥാന്‍ പൗരത്വമുള്ള ശാരദ ഭായിയോട് നാടുവിടാന്‍ ആവശ്യപ്പെടുകയാണ് ഒഡീഷ പൊലീസ്. നിര്‍ദിഷ്ട സമയത്തിനുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ബൊലാംഗീറിലെ ഒരു ഹിന്ദു കുടുംബത്തിലാണ് ശാരദ ഭായിയെ വിവാഹം കഴിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹേഷ് കുക്രേജ എന്നയാളെയാണ് ഇവര്‍ വിവാഹം കഴിച്ചു. ഇരുവര്‍ക്കും ജനിച്ച  മകനും മകളും ഇന്ത്യക്കാരാണ്. വോട്ടര്‍ ഐഡി ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന രേഖകളും ശാരദ ഭായിയുടെ കൈവശം ഉണ്ടായിരുന്നിട്ടും അവര്‍ക്ക്  ഇന്ത്യന്‍ പൗരത്വം മാത്രം ലഭിച്ചിട്ടില്ല. 

തന്റെ കുടുംബത്തില്‍ നിന്ന് തന്നെ വേര്‍പെടുത്തരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ് ഇപ്പോള്‍ ശാരദ. മൂന്ന് പതിറ്റാണ്ടിലേറെയായി താന്‍ താമസിച്ചിരുന്ന ഇന്ത്യയില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന് അവര്‍ കൂപ്പുകൈകളോടെ അഭ്യര്‍ത്ഥിക്കുന്നു. 'ഞാന്‍ ആദ്യം കോരാപുട്ടിലായിരുന്നു, പിന്നെ ബൊലാംഗീറില്‍ വന്നു. എനിക്ക് പാകിസ്ഥാനില്‍ ആരുമില്ല.  എന്റെ പാസ്പോര്‍ട്ട് പോലും വളരെ പഴയതാണ്. ദയവായി എന്നെ ഇവിടെ താമസിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ സര്‍ക്കാരിനോടും നിങ്ങളെയെല്ലാവരോടും കൂപ്പുകൈകളോടെ അപേക്ഷിക്കുന്നു'- ശാരദ പറയുന്നു. തനിക്ക് രണ്ട് മുതിര്‍ന്ന കുട്ടികളുണ്ട്, പേരക്കുട്ടികളുണ്ട്. എനിക്ക് ഇവിടെ ഒരു ഇന്ത്യക്കാരിയായി ജീവിക്കണം എന്നും അവര്‍ പറഞ്ഞു.