ഉന്നത പദവികൾ അലങ്കരിക്കുന്നവർ ഒരു സമുദായത്തെയും അപകീർത്തിപ്പെടുത്തരുത് ; താക്കീതുമായി സുപ്രീം കോടതി

   മന്ത്രിമാരടക്കമുള്ള ഉന്നത പദവികൾ അലങ്കരിക്കുന്നവർ വിദ്വേഷ പ്രസംഗങ്ങളിലൂടെയോ മീമുകൾ, കാർട്ടൂണുകൾ തുടങ്ങിയ ദൃശ്യകലകളിലൂടെയോ ഒരു സമുദായത്തെയും അപകീർത്തിപ്പെടുത്തരുതെന്ന് സുപ്രീം കോടതി കർശന മുന്നറിയിപ്പ് നൽകി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ, ജസ്റ്റിസ് ഉജ്വൽ ഭൂയാന്റേതാണ് ഈ നിരീക്ഷണം. 
 

   മന്ത്രിമാരടക്കമുള്ള ഉന്നത പദവികൾ അലങ്കരിക്കുന്നവർ വിദ്വേഷ പ്രസംഗങ്ങളിലൂടെയോ മീമുകൾ, കാർട്ടൂണുകൾ തുടങ്ങിയ ദൃശ്യകലകളിലൂടെയോ ഒരു സമുദായത്തെയും അപകീർത്തിപ്പെടുത്തരുതെന്ന് സുപ്രീം കോടതി കർശന മുന്നറിയിപ്പ് നൽകി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ, ജസ്റ്റിസ് ഉജ്വൽ ഭൂയാന്റേതാണ് ഈ നിരീക്ഷണം. 

ഇത്തരം പ്രവൃത്തികൾ ഭരണഘടനാ വിരുദ്ധമാണെന്നും ഒരു പ്രത്യേക വിഭാഗത്തെ അധിക്ഷേപിക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്ന ഒരു സിനിമയുടെ പേര് മാറ്റാൻ നിർമ്മാതാക്കൾ തയ്യാറായതോടെ, അതുമായി ബന്ധപ്പെട്ട ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഉന്നത നീതിപീഠം ഈ സുപ്രധാന നിലപാട് വ്യക്തമാക്കിയത്.