വാക്സിൻ എടുത്ത വളർത്തുനായയുടെ കടിയേറ്റ് മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകള്‍ക്ക് ദാരുണാന്ത്യം

വാക്സിൻ എടുത്ത വളർത്തുനായയുടെ കടിയേറ്റ് മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകള്‍ക്ക് ദാരുണാന്ത്യം. ഗുജറാത്ത് സർക്കാരില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരുന്നയാളുടെ മകളാണ് പേവിഷ ബാധയേറ്റ് മരിച്ചത്.ഗാന്ധിനഗറിലെ പ്രമുഖ സ്കൂളിലെ ചുമതലക്കാരി കൂടിയായ യുവതിയാണ് മരണപ്പെട്ടത്.

 

പരിക്ക് സാരമില്ലാതിരുന്നതിനാലും കൃത്യമായി നായയ്ക്ക് വാക്സിൻ എടുത്തിരുന്നതിനാലും യുവതി പരിക്കേറ്റ സമയത്ത് റാബീസ് വാക്സിൻ എടുത്തിരുന്നില്ല

ഗാന്ധിനഗർ: വാക്സിൻ എടുത്ത വളർത്തുനായയുടെ കടിയേറ്റ് മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകള്‍ക്ക് ദാരുണാന്ത്യം. ഗുജറാത്ത് സർക്കാരില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരുന്നയാളുടെ മകളാണ് പേവിഷ ബാധയേറ്റ് മരിച്ചത്.ഗാന്ധിനഗറിലെ പ്രമുഖ സ്കൂളിലെ ചുമതലക്കാരി കൂടിയായ യുവതിയാണ് മരണപ്പെട്ടത്.

ബീഗിള്‍ ഇനത്തിലുള്ള വളർത്തുനായയാണ് ഇവരെ ആക്രമിച്ചത്. കൃത്യമായി വാക്സിനുകള്‍ എടുത്തിരുന്ന നായയും ചത്തിരുന്നു. ഒക്ടോബർ മാസത്തിലാണ് യുവതിയെ നായ കടിച്ചത്. സ്കൂള്‍ പരിസരത്ത് നായ കളിക്കുന്നതിനിടയിലായിരുന്നു സംഭവം. പരിക്ക് സാരമില്ലാതിരുന്നതിനാലും കൃത്യമായി നായയ്ക്ക് വാക്സിൻ എടുത്തിരുന്നതിനാലും യുവതി പരിക്കേറ്റ സമയത്ത് റാബീസ് വാക്സിൻ എടുത്തിരുന്നില്ല. എന്നാല്‍ ഒരു ആഴ്ചയ്ക്ക് പിന്നാലെ അവശ നിലയിലായ നായ ഒക്ടോബർ 17 ന് ചത്തു. പേവീഷ ബാധയുടെ ലക്ഷണങ്ങളും നായ കാണിച്ചിരുന്നു.

ഇതിന് പിന്നാലെ നായയുമായി സമ്പർക്കത്തില്‍ വന്ന എല്ലാവർക്കും സ്കൂള്‍ മാനേജ്മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്കൂള്‍ ക്യാംപസില്‍ തന്നെ വാക്സിനേഷൻ ഡ്രൈവും സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഡിസംബർ രണ്ടാം വാരത്തില്‍ യുവതിക്ക് പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി.

പിന്നാലെ തന്നെ യുവതിയെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടർച്ചയായ ചികിത്സ ലഭ്യമാക്കിയെങ്കിലും യുവതി മരണപ്പെടുകയായിരുന്നു. രണ്ട് ആഴ്ചയിലേറെ ചികിത്സയില്‍ കഴിഞ്ഞ യുവതിയെ രക്ഷിക്കാൻ സാധിച്ചില്ല. യുവതിയുടെ സംസ്കാരം ഗാന്ധിനഗറിലെ ശ്മശാനത്തില്‍ പകർച്ച വ്യാധി പ്രോട്ടോക്കോള്‍ അനുസരിച്ച്‌ നടത്തി.