ബാറിലെ തര്‍ക്കത്തിന് പിന്നാലെ സ്കൂട്ടറില്‍ കാറിടിച്ച്‌ വീഴ്ത്തി പതിനെട്ടുകാരിയെ കൊലപ്പെടുത്തി

ബാറിലുണ്ടായ തർക്കത്തെത്തുടർന്നുള്ള വൈരാഗ്യത്തില്‍ പെണ്‍കുട്ടികള്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ കാറിടിപ്പിച്ച്‌ യുവതിയെ കൊലപ്പെടുത്തി.വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കൻ അഭയാർഥിയായ യാൻസി(18)യാണ് കൊല്ലപ്പെട്ടത്. 

 

യുവാക്കള്‍ കാറില്‍ ഇവരെ പിന്തുടരുകയും യാൻസിയും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു. കാറിടിച്ച്‌ തെറിച്ചുവീണ യാൻസി തല്‍ക്ഷണം മരിച്ചെന്നാണ് പോലീസ് പറയുന്നത്

ചെന്നൈ:  ബാറിലുണ്ടായ തർക്കത്തെത്തുടർന്നുള്ള വൈരാഗ്യത്തില്‍ പെണ്‍കുട്ടികള്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ കാറിടിപ്പിച്ച്‌ യുവതിയെ കൊലപ്പെടുത്തി.വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കൻ അഭയാർഥിയായ യാൻസി(18)യാണ് കൊല്ലപ്പെട്ടത്. യാൻസിക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന 17-കാരിക്ക് പരിക്കേറ്റു. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാലമുരുകൻ(21), ജോഷ്വാ(19), കിഷോർകുമാർ(19) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം ചെന്നൈയിലെ ഒരു സ്വകാര്യ ബാറില്‍വെച്ചാണ് സംഭവങ്ങളുടെ തുടക്കം. യാൻസിയും സുഹൃത്തുക്കളും ബാറില്‍ നൃത്തംചെയ്യുന്നതിനിടെ ഇവിടെയുണ്ടായിരുന്ന മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായി. ഇരുസംഘങ്ങളും തമ്മില്‍ തർക്കം രൂക്ഷമായതോടെ ബൗണ്‍സേഴ്‌സ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

എന്നാല്‍, ബാറില്‍നിന്ന് പുറത്തിറങ്ങിയശേഷവും ഇരുസംഘങ്ങളും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും തുടർന്നു. ഇതോടെ ബൗണ്‍സേഴ്‌സ് ഇടപെട്ട് ഇവരെ പറഞ്ഞുവിട്ടു. തുടർന്ന് രണ്ട് സംഘങ്ങളിലുള്ളവരും സ്ഥലത്തുനിന്ന് മടങ്ങി.

ഇതോടെ യുവാക്കള്‍ കാറില്‍ ഇവരെ പിന്തുടരുകയും യാൻസിയും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു. കാറിടിച്ച്‌ തെറിച്ചുവീണ യാൻസി തല്‍ക്ഷണം മരിച്ചെന്നാണ് പോലീസ് പറയുന്നത്.