കര്‍ണാടക മന്ത്രി സതീഷ് ജാര്‍ക്കിഹോളിക്കെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ഇഡി

ബിവിഇപിഎല്‍ എന്ന കമ്പനിയാണ് കോടിക്കണക്കിന് രൂപ കൈമാറിയതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

 

കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്നും ഈ തുക വിദേശത്തേക്ക് കടത്തിയെന്നുമാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.

കര്‍ണാടക മന്ത്രി സതീഷ് ജാര്‍ക്കിഹോളിക്കെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പൊതുമരാമത്ത് വകുപ്പില്‍ കരാറുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്നും ഈ തുക വിദേശത്തേക്ക് കടത്തിയെന്നുമാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.
ബിവിഇപിഎല്‍ എന്ന കമ്പനിയാണ് കോടിക്കണക്കിന് രൂപ കൈമാറിയതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ആഫ്രിക്ക, കോംഗോ, സാംബിയ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ മന്ത്രി സതീഷ് ജാര്‍ക്കിഹോളിക്ക് വലിയ തോതില്‍ നിക്ഷേപങ്ങളുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മന്ത്രിക്ക് പുറമെ അദ്ദേഹത്തിന്റെ മകള്‍, മകന്‍, സഹോദരി എന്നിവരുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും വിദേശ നിക്ഷേപങ്ങളും ഇഡിയുടെ നിരീക്ഷണത്തിലാണ്.

മന്ത്രിയുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 3.3 കോടി രൂപയും ഏകദേശം 15 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടിച്ചെടുത്തിട്ടുണ്ട്. മന്ത്രിയുമായി ബന്ധപ്പെട്ട 21-ഓളം കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. പി ഡബ്ല്യു ഡി കരാറുകളിലെ അഴിമതി, കൈക്കൂലി ഇടപാടുകള്‍, വിദേശ നിക്ഷേപങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.