ദില്ലി മദ്യനയ അഴിമതിക്കേസ്; ഹൈക്കോടതിയില്‍ സ്വയം വാദിക്കാന്‍ കെജരിവാള്‍
സമന്‍സ് അവഗണിച്ചതുമായി ബന്ധപ്പെട്ട് കെജരിവാള്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും. കേസില്‍ കെജരിവാള്‍ സ്വയം വാദിക്കുമെന്നും ആംആദ്മി പാര്‍ട്ടി അറിയിച്ചു. ജസ്റ്റിസ് സ്വരണ കാന്ത ശര്‍മയെ കേസ് കേള്‍ക്കുന്നതിനെതിരെ ആവശ്യപ്പെട്ട് കെജരിവാളുള്‍പ്പെടെ മറ്റ് പ്രതികളും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ആംആദ്മി പാര്‍ട്ടി അറിയിച്ചു.
ന്യൂഡല്‍ഹി: ദില്ലി മദ്യനയ അഴിമതിക്കേസില്‍ ഡൽഹി ഹൈക്കോടതിയിൽ സ്വയം വാദിക്കാൻ ഒരുങ്ങി മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സമന്‍സ് അവഗണിച്ചതുമായി ബന്ധപ്പെട്ട് കെജരിവാള്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും. കേസില്‍ കെജരിവാള്‍ സ്വയം വാദിക്കുമെന്നും ആംആദ്മി പാര്‍ട്ടി അറിയിച്ചു. ജസ്റ്റിസ് സ്വരണ കാന്ത ശര്‍മയെ കേസ് കേള്‍ക്കുന്നതിനെതിരെ ആവശ്യപ്പെട്ട് കെജരിവാളുള്‍പ്പെടെ മറ്റ് പ്രതികളും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ആംആദ്മി പാര്‍ട്ടി അറിയിച്ചു.
മദ്യനയ കേസിലെ അന്വേഷണം നടക്കുന്നതിനിടെ അയച്ച സമന്‍സ് മനഃപൂര്‍വം അവഗണിച്ച കേസില്‍ കെജരിവാളിനെ കുറ്റവിമുക്തനാക്കിയ വിചാരണകോടതി ഉത്തരവിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെയാണ് കെജരിവാള്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഡല്‍ഹി മദ്യനയക്കേസില്‍ കെജരിവാളിന് അയച്ച സമന്‍സ് പാലിച്ചില്ലെന്ന് ആരോപിച്ച് ഇഡി ഫയല്‍ ചെയ്ത കേസുകളില്‍ ജനുവരി 22ന് വിചാരണക്കോടതി കെജരിവാളിനെ കുറ്റവിമുക്തനാക്കിയിരുന്നു. മനഃപൂര്‍വം സമന്‍സ് സ്വീകരിക്കാതിരുന്നുവെന്ന് തെളിയിക്കാന്‍ ഇഡിക്ക് കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.