കോളേജ് ക്യാമ്ബസില്‍ ലൈംഗിക പീഡനത്തിനും റാഗിംഗിനുമിരയായ 19കാരി ചികിത്സയിലിരിക്കെ മരിച്ചു

കോളേജ് ക്യാമ്ബസില്‍ ലൈംഗിക പീഡനത്തിനും റാഗിംഗിനുമിരയായ 19കാരി ചികിത്സയിലിരിക്കെ മരിച്ചു.ഹിമാചല്‍ പ്രദേശിലാണ് സംഭവം. ധർമ്മശാലയിലെ സർക്കാർ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ചത്.

 

കഴിഞ്ഞ സെപ്തംബർ 18ന് സീനിയർ വിദ്യാർത്ഥിനികളായ ഹർഷിത, ആകൃതി, കൊമോളിക എന്നിവർ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

കോളേജ് ക്യാമ്ബസില്‍ ലൈംഗിക പീഡനത്തിനും റാഗിംഗിനുമിരയായ 19കാരി ചികിത്സയിലിരിക്കെ മരിച്ചു.ഹിമാചല്‍ പ്രദേശിലാണ് സംഭവം. ധർമ്മശാലയിലെ സർക്കാർ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മൂന്ന് സീനിയർ വിദ്യാർത്ഥിനികള്‍ക്കെതിരെയും പ്രൊഫസർക്കെതിരെയും പൊലീസ് കേസെടുത്തു.

കഴിഞ്ഞ സെപ്തംബർ 18ന് സീനിയർ വിദ്യാർത്ഥിനികളായ ഹർഷിത, ആകൃതി, കൊമോളിക എന്നിവർ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കോളേജ് പ്രൊഫസർ അശോക് കുമാർ ലൈംഗികമായി ഉപദ്രവിച്ചു. സംഭവങ്ങളെത്തുടർന്ന് തന്റെ മകള്‍ കടുത്ത മാനസിക സമ്മർദ്ദത്തിലും ഭയത്തിലുമായിരുന്നെന്നും ഇത് അവളുടെ ആരോഗ്യത്തെ ബാധിച്ചെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു.

അവശനിലയിലായതോടെ പെണ്‍കുട്ടിയുമായി കുടുംബം ഒന്നിലധികം ആശുപത്രികളില്‍ ചികിത്സ തേടി. വിദഗ്ദ്ധ ചികിത്സയ്ക്കായി ലുധിയാനയിലെ ദയാനന്ദ് മെഡിക്കല്‍ കോളേജ് ആൻഡ് ഹോസ്പിറ്റലിലേക്ക് (ഡി.എം.സി) മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഡിസംബർ 26ന് മരിച്ചു. സംഭവം വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോ പെണ്‍കുട്ടി മുമ്ബ് സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിരുന്നു. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് കാംഗ്ര എസ്.പി അശോക് രത്തൻ പറഞ്ഞു.