ഡൽഹിയിലെ ശ്രദ്ധ വാക്കർ കൊലപാതകത്തിൽ നിർണായകമായ കണ്ടെത്തൽ
ഡൽഹി : രാജ്യത്തെ ഞെട്ടിച്ച ദില്ലി ശ്രദ്ധ വാക്കർ കൊലപാതകത്തിൽ നിർണായകമായ കണ്ടെത്തൽ. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കാൻ അഫ്താബ് പൂനാവാല ഉപയോഗിച്ച അഞ്ച് കത്തികൾ കണ്ടെത്തി. ദാരുണമായ കൊലപാതകത്തിന്റെ ഏറ്റവും പുതിയ കണ്ടെത്തലുകളിൽ ഒന്നാണിതെന്ന് ദില്ലി പോലീസ് അവകാശപ്പെട്ടു. 5-6 ഇഞ്ച് നീളമുള്ള അഞ്ച് കത്തികൾ കണ്ടെടുത്തതായും അവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായും പോലീസ് പറഞ്ഞു.
കാമുകിയായ ശ്രദ്ധയെ അഫ്താബ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം മൃതദേഹം 35 കഷ്ണങ്ങളാക്കി, മൂന്നാഴ്ചയിലധികം ഫ്രിഡ്‍ജിൽ സൂക്ഷിച്ചു. പിന്നീട് ശ്രദ്ധയുടെ ശരീര ഭാഗങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിച്ചു. മൃതദേഹം മുറിക്കാൻ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന ആയുധം ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തിരുന്നു. കറുത്ത കട്ടിയുള്ള പ്ലാസ്റ്റിക് സഞ്ചിയും ഇവിടെ നിന്ന് ലഭിച്ചിരുന്നു.
തുടർച്ചയായി വിളിച്ചിട്ടും ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്നാണ് നവംബർ 8 ന് മകളെ കാണാനായി ശ്രദ്ധയുടെ പിതാവ് വികാസ് മദൻ ദില്ലിയില്‍ എത്തിയത് . അമീനും, ശ്രദ്ധയും താമസിക്കുന്ന ഫ്‌ളാറ്റിലെത്തിയപ്പോൾ അത് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് പറഞ്ഞ് അദ്ദേഹം മെഹ്‌റൗളി പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. ശനിയാഴ്ച പോലീസ് അഫ്താബിനെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതകത്തിന്‍റെ ചുരുളയുന്നത്. ശ്രദ്ധ തന്നെ വിവാഹം കഴിക്കണം എന്ന് നിരന്തരം ആവശ്യപെടാറുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴകിടാറുമുണ്ടായിരുന്നു. ഇത് സംബന്ധിച്ച തർക്കാമാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്ന് അഫ്താബ് പോലീസിനോട് പറഞ്ഞു .
ശ്രദ്ധയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോഴും അഫ്താബ് അതേ മുറിയിൽ തന്നെ താമസിച്ചു. സൾഫർ ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ചാണ് മുറിയിലെ ചോരക്കറ ഇല്ലാതാക്കിയത്. ഫ്രിഡ്ജിൽ സൂക്ഷിച്ച ശ്രദ്ധയുടെ മുഖം ഇടക്കിടെ എടുത്തുനോക്കുമായിരുന്നുവെന്നും പൊലീസിനോട് പ്രതി പറഞ്ഞതായാണ് വിവരം. ശ്രദ്ധയും അഫ്താബും മുംബൈയിൽ ആരംഭിച്ച പ്രണയം മെയ് മാസത്തിൽ ദില്ലിയില്‍ നടന്ന ദാരുണമായ കൊലപാതകത്തിൽ അവസാനിക്കുന്നതിന് മുമ്പ് ഇവര്‍ മൂന്ന് വർഷമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു.