കണ്ണടയ്ക്കു വിട ; 30 സെക്കൻഡ് ശസ്ത്രക്രിയയിലൂടെ, റിലെക്സ് സ്മൈൽ ശസ്ത്രക്രിയയുമായി ദി ഐ ഫൗണ്ടേഷൻ
മുപ്പത് സെക്കൻഡിൽ ശസ്ത്രക്രിയ പൂർത്തിയാക്കി എന്നെന്നേക്കുമായി കണ്ണട ഒഴിവാക്കാനാകുന്ന നൂതന ലാസിക് ശസ്ത്രക്രിയ സംവിധാനത്തിന് ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയിൽ തുടക്കമായി.
* ആദ്യ നൂറു രോഗികൾക്ക് 20,000 രൂപ ഡിസ്കൗണ്ട്
കോഴിക്കോട് : മുപ്പത് സെക്കൻഡിൽ ശസ്ത്രക്രിയ പൂർത്തിയാക്കി എന്നെന്നേക്കുമായി കണ്ണട ഒഴിവാക്കാനാകുന്ന നൂതന ലാസിക് ശസ്ത്രക്രിയ സംവിധാനത്തിന് ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയിൽ തുടക്കമായി. നേത്രസംരക്ഷണ രംഗത്തെ ലോകപ്രശസ്ത കമ്പനിയായ സീസ് (ZEISS) വികസിപ്പിച്ച റിലെക്സ് സ്മൈൽ (ReLEx SMILE ) സാങ്കേതിക വിദ്യയിലൂടെയാണ് വേദനാരഹിതമായ ശസ്ത്രക്രിയ നടത്തുന്നത്.
മാനേജിങ് ഡയറക്ടർ ഡോ. ശ്രേയസ് രാമമൂർത്തി പുതിയ സംവിധാനത്തിൻറെ ഉദ്ഘാടനം നിർവഹിച്ചു. വിവിധ മത്സരപരീക്ഷകളിൽ പങ്കെടുക്കാനാകാതെ പോകുന്നവർക്കും സൗന്ദര്യസംരക്ഷണത്തിൻറെ ഭാഗമായി കണ്ണട മാറ്റാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം ഏറെ പ്രയോജനപ്രദമാണ് റിലെക്സ് സ്മൈൽ ശസ്ത്രക്രിയയെന്ന് അദ്ദേഹം പറഞ്ഞു. വടക്കൻ കേരളത്തിൽ ഇതാദ്യമായാണ് റിലെക്സ് സ്മൈൽ സംവിധാനം വരുന്നത്.
ഹ്രസ്വ ദൃഷ്ടി, ഗ്ലോക്കോമ തുടങ്ങിയ നേത്ര തകരാറുകൾ റിലെക്സ് സ്മൈൽ വഴി പരിഹരിക്കാം. ഒരു കണ്ണിനു മുപ്പത് സെക്കൻഡ് മാത്രം സമയം മതി എന്നതും പരമാവധി മൂന്നു മില്ലി മീറ്റർ വരെയുള്ള മുറിവെ ഉണ്ടാക്കുന്നുള്ളൂവെന്നതും ശസ്ത്രക്രിയയുടെ പ്രത്യേകതയാണ്. 24 മണിക്കൂറിനുള്ളിൽ തന്നെ രോഗികൾക്ക് സാധാരാണ നിലയിലേക്കു മാറാനാകും. കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള ദി ഐ ഫൗണ്ടേഷൻറെ കോഴിക്കോട്ടെ ആശുപത്രിയിലാണ് പുതിയ സൗകര്യം ഒരുക്കിയിട്ടുള്ളത്.
മാനേജിങ് ഡയറക്ടർ ഡോ. ശ്രേയസ് രാമമൂർത്തി, ചീഫ് മെഡിക്കൽ ഓഫീസർ വിശേഷ് . എൻ, ചീഫ് ഒപ്ടോമെട്രിസ്റ്റ് രാജീവ് പി നായർ, സീനിയർ റിഫ്രാക്റ്റിവ് സർജൻ ഡോ. രശ്മി എസ്, ഡോ. ശ്രുതി പി ബാബു, കേരള ഹെഡ് തമിൾ സെൽവൻ, സെൻറർ മാനേജർ സജിത്ത് കണ്ണോത്ത് തുടങ്ങിയവർ ലോഞ്ചിങ് ചടങ്ങിൽ സംസാരിച്ചു. കൺസൾട്ടേഷനും 2,500 രൂപയുടെ സ്കാനിങ്ങും സൗജന്യമായിരിക്കും. കൂടാതെ, ആദ്യ നൂറു രോഗികൾക്ക് 20,000 രൂപ ഡിസ്കൗണ്ടും ലഭിക്കും.
റിലെക്സ് സ്മൈലിൻറെ പ്രധാന സവിഷേതകൾ :
1. പരമ്പരാഗത ലാസിക് ശാസ്ത്രക്രിയയുമായി താരതമ്യപ്പെടുത്തുമ്പോൾ കോർണിയയുടെ സ്വാഭാവികശക്തി നിലനിർത്തുന്നു .
2. ലെൻറിക്യൂൾ സൃഷ്ടിക്കൽ ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾക്കു ഒരു കണ്ണിനു 30 സെക്കൻഡ് മാത്രം. ഇത് രോഗികൾക്കു സമ്മർദവും അസ്വസ്ഥതയും കുറയ്ക്കുന്നു .
3. ഫ്ലാപ്പ് ഇല്ലാതെ തുള്ളിമരുന്നുകൾ മാത്രം ഉപയോഗിച്ച് മരവിപ്പിക്കുന്നതിനാൽ വേദന കുറയ്ക്കാനാകുന്നു. മാത്രമല്ല, ഇത് ഏറെ സുരക്ഷിതവും വേഗത്തിലുള്ള രോഗ ശാന്തിക്ക് സഹായകുമാണ്.
5. ലോകത്താകമാനം ഒരു കോടിയിലധികം കണ്ണുകളിൽ റിലെക്സ് സ്മൈൽ വിജയകരമായി നടത്തി വിശ്വാസ്യത തെളിയിക്കപ്പെട്ടതാണ്.
രോഗികൾക്കു ലോകോത്തര സാങ്കേതികവിദ്യ എത്തിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നു ദി ഐ ഫൗണ്ടേഷൻ മെഡിക്കൽ ഡയറക്ടർ ഡോ. ശ്രേയസ് രാമമൂർത്തി പറഞ്ഞു. പരമ്പരാഗത ലാസിക്കിൻറെ ആശങ്കകളില്ലാതെ കണ്ണടരഹിത ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് ഏറെ ഫലപ്രദമാണ്. നേത്രപരിചരണ രംഗത്ത് 175 വർഷത്തെ പാരമ്പര്യമുള്ള സീസിൻറെ സാങ്കേതിക വിദ്യ നടപ്പാക്കുന്നതോടെ രോഗികൾക്കു ഏറ്റവും മികച്ച ഫലം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യയിലെ സൂപ്പർ സ്പെഷ്യലിറ്റി കണ്ണാശുപത്രികളിൽ മുൻനിരക്കാരായ ദി ഐ ഫൌണ്ടേഷൻ, കഴിഞ്ഞ 25 വർഷങ്ങളായി ലോകോത്തര നേത്ര ചികിത്സാ രീതികൾ നടപ്പാക്കി വരുന്നുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ച് റിലെക്സ് സ്മൈൽ സർജറി തുടങ്ങുന്നതോടെ റിഫ്രാക്റ്റിവ് ശസ്ത്രക്രിയാ രംഗത്ത് തങ്ങളുടെ വൈദഗ്ധ്യം ഒരിക്കൽക്കൂടി ഉറപ്പാക്കുകയാണ് ഐ ഫൗണ്ടേഷൻ.
1997 ൽ ലാസിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുതുടങ്ങിയ ദി ഐ ഫൗണ്ടേഷൻ ഈ ശസ്ത്രക്രിയാ രീതി പ്രയോജനപ്പെടുത്തിയ രാജ്യത്തെ മൂന്നാമത്തെ ആശുപത്രി കൂടിയാണ്. അന്നുതൊട്ടു നേത്രപരിചരണ രംഗത്ത് ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിൽ മുൻപന്തിയിലാണ് ആശുപത്രി.
തമിഴ്നാട്, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ഇതുവരെ രണ്ടുലക്ഷത്തോളം വിജയകരമായ റിഫ്രാക്ടിവ് ശസ്ത്രക്രിയകൾ നടത്തി. കൃത്യതയിലും സുരക്ഷയിലും രോഗികളുടെ വിശ്വാസ്യതയിലും ഊന്നിയുള്ള ജൈത്രയാത്ര തുടരുകയാണ് ഐ ഫൗണ്ടേഷൻ. ഓരോ രോഗിയുടെയും പ്രത്യേകമായ നേത്ര പരിചരണ ആവശ്യങ്ങൾക്കനുസരണമായുള്ള ചികിത്സയാണ് ഇവിടെ നൽകുന്നത്.
നേത്ര സംരക്ഷണത്തിൽ തുടർച്ചയായി ഗുണനിലവാരം ഉയർത്തുകയെന്ന കാഴ്ചപ്പാടോടെ ,ദി ഐ ഫൗണ്ടേഷൻ ഗവേഷണം ,പുതുമ ,വ്യക്തിഗത പരിചരണം എന്നിവയിൽ പ്രതിജ്ഞാബന്ധമാണ് ,ഇത് എല്ലാവർക്കും വ്യക്തമായ ഒരു കാഴ്ചപാട് യഥാർത്ഥ്യമാക്കുന്നു. നേത്രപരിചരണ രംഗത്ത് എന്നും മികവുറ്റ സേവനം നൽകുകയെന്ന കാഴ്ചപ്പാടുമായി മുന്നേറുന്ന ദി ഐ ഫൗണ്ടേഷൻ, ഈ മേഖലയിലെ ഗവേഷണങ്ങൾക്കും കണ്ടെത്തലുകൾക്കും വ്യക്തിഗത പരിചരണങ്ങൾക്കും മുൻതൂക്കം നൽകി ഏവർക്കും മികച്ച കാഴ്ച യാഥാർഥ്യമാക്കുകയെന്നതിൽ പ്രതിജ്ഞാബദ്ധമാണ്.