ജനനായകന്‍ റിലീസ് ഉത്സവമാക്കി വിജയ് മന്ത്രിസഭയിലെ മന്ത്രിമാരും

അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിയായിരിക്കെ സിനിമ റിലീസ് ചെയ്യുന്ന തമിഴ്നാട് ചരിത്രത്തിലെ എംജിആറിന് ശേഷമുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയായി വിജയ് മാറിയിരിക്കുകയാണ്.

 

'ജനനായകന്‍' ആഘോഷങ്ങള്‍ ആരാധകരെക്കാള്‍ ഉപരിയായി മന്ത്രിമാരിലേക്കും പടര്‍ന്നിരിക്കുകയാണ്.

'ജനനായകന്‍' എന്ന സിനിമയുടെ റിലീസ് ഒരു ഉത്സവം പോലെ മാറ്റിക്കൊണ്ട് നിരവധിയായ മന്ത്രിമാരും ഈ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നിരിക്കുകയാണ്.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് വിജയുടെ ഫാന്‍സ് ക്ലബ്ബുകളില്‍ അംഗങ്ങളായിരുന്നവരാണ് ഈ ആഘോഷങ്ങളില്‍ പങ്കാളികളാകുന്ന മന്ത്രിമാരില്‍ ഭൂരിഭാഗവും. സിനിമയും രാഷ്ട്രീയവും സമന്വയിക്കുന്ന അപൂര്‍വ കാഴ്ച സൃഷ്ടിച്ചുകൊണ്ട് തമിഴ്നാട്ടിലുടനീളം ഇവര്‍ പ്രത്യേക പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിച്ചു വരികയാണ്.
തമിഴ്നാട്ടിലുടനീളം 'ജനനായകന്‍' ചിത്രത്തിന്റെ ആഘോഷങ്ങള്‍ അതിന്റെ കൊടുമുടിയിലെത്തിയിരിക്കുകയാണ്. ഈ ചിത്രത്തിന്റെ റിലീസോടെ, അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിയായിരിക്കെ സിനിമ റിലീസ് ചെയ്യുന്ന തമിഴ്നാട് ചരിത്രത്തിലെ എംജിആറിന് ശേഷമുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയായി വിജയ് മാറിയിരിക്കുകയാണ്.

'ജനനായകന്‍' ആഘോഷങ്ങള്‍ ആരാധകരെക്കാള്‍ ഉപരിയായി മന്ത്രിമാരിലേക്കും പടര്‍ന്നിരിക്കുകയാണ്. പ്രവാസി തമിഴ് ക്ഷേമവകുപ്പ് മന്ത്രി തെന്നരശും വനംവകുപ്പ് മന്ത്രി രഞ്ജിത് കുമാറും ഇന്നലെ കാഞ്ചീപുരം അരുള്‍മിഗു കാമാക്ഷി അമ്മന്‍ ക്ഷേത്രത്തില്‍ ചിത്രത്തിന്റെ വിജയത്തിനായി പ്രത്യേക പൂജകള്‍ നടത്തി. ഇരുവരുടെയും ക്ഷേത്രസന്ദര്‍ശനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതിനുമുമ്പ്, ചിത്രത്തിന്റെ റിലീസ് ദിവസം താന്‍ അവധിക്ക് അപേക്ഷിച്ചതായി ടാസ്മാക് മന്ത്രി വിഗ്‌നേഷ് പ്രഖ്യാപിച്ചിരുന്നു. ഒരു മന്ത്രിയെന്ന നിലയിലല്ലാതെ, സിനിമയുടെ മൂന്ന് മണിക്കൂര്‍ സമയവും വിജയുടെ സാധാരണ ആരാധകനായി 'ജനനായകന്‍' ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അവധിയെടുക്കുന്നതിനായി മുഖ്യമന്ത്രി വിജയിയോട് വ്യക്തിപരമായി അനുവാദം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.