നടന്‍ വിജയ് സേതുപതിക്കെതിരെ കാസ്റ്റിങ് കൗച്ച്‌ ആരോപണവുമായി യുവതി

നടന്‍ വിജയ് സേതുപതിക്കെതിരെ ഗുരുതര ലൈംഗിക അതിക്രമ ആരോപണവുമായി യുവതി. രമ്യ മോഹന്‍ എന്ന യുവതിയാണ് സോഷ്യല്‍ മീഡിയ ഹാൻഡിലായ എക്സിലൂടെ ആരോപണവുമായി രംഗത്തെത്തിയത്.'

 

ഡ്രൈവിന് 50,000 രൂപയും. എന്നിട്ട് സോഷ്യല്‍ മീഡിയയില്‍ പുണ്യാളനായി അഭിനയിക്കുന്നു

നടന്‍ വിജയ് സേതുപതിക്കെതിരെ ഗുരുതര ലൈംഗിക അതിക്രമ ആരോപണവുമായി യുവതി. രമ്യ മോഹന്‍ എന്ന യുവതിയാണ് സോഷ്യല്‍ മീഡിയ ഹാൻഡിലായ എക്സിലൂടെ ആരോപണവുമായി രംഗത്തെത്തിയത്.'കോളിവുഡിലെ മയക്കുമരുന്ന്, കാസ്റ്റിംഗ് കൗച്ച്‌ സംസ്‌കാരം വെറും തമാശയല്ല.

മാധ്യമങ്ങളില്‍ അറിയപ്പെടുന്ന മുഖവും ഇപ്പോള്‍ എനിക്കറിയാവുന്നതുമായ ഒരു പെണ്‍കുട്ടി, ഒരിക്കലും പരിചിതമല്ലാത്ത ഒരു ലോകത്തേക്ക് വലിച്ചിഴക്കപ്പെട്ടു. അവള്‍ ഇപ്പോള്‍ റിഹാബിലാണ്. മയക്കുമരുന്നും മാനിപ്പുലേഷനും ചൂഷണവും ഈ മേഖലയില്‍ സാധാരണയാണ്. കാരവൻ ഫേവേഴ്സിന് വേണ്ടി വിജയ് സേതുപതി രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തു.

ഡ്രൈവിന് 50,000 രൂപയും. എന്നിട്ട് സോഷ്യല്‍ മീഡിയയില്‍ പുണ്യാളനായി അഭിനയിക്കുന്നു. അയാള്‍ വർഷങ്ങളോളം അവളെ ഉപയോഗിച്ചു. ഇത് ഒരു കഥ മാത്രമല്ല. എന്നിട്ടും മാധ്യമങ്ങള്‍ ഇത്തരം പുരുഷന്മാരെ വിശുദ്ധന്മാരെ പോലെ ആരാധിക്കുന്നു. ഡ്രഗ്- സെക്സ് നെക്സസ് യാഥാർത്ഥ്യമാണ്. തമാശയല്ല,' യുവതി കുറിച്ചു.വിജയ് സേതുപതി കാരണം തനിക്കറിയാവുന്ന ഒരു പെണ്‍കുട്ടി ഇപ്പോള്‍ പുനരധിവാസ കേന്ദ്രത്തിലാണെന്നും രമ്യ മോഹന്‍ എന്ന എക്സ് അക്കൗണ്ടില്‍ നിന്നും പങ്കുവച്ച കുറിപ്പില്‍ പറയുന്നു. വര്‍ഷങ്ങളോളം യുവതിയെ നടന്‍ ഉപയോഗിച്ചുവെന്നും ഇപ്പോള്‍ പുണ്യാളനായി അഭിനയിക്കുകയാണെന്നും യുവതി കുറിപ്പില്‍ പറഞ്ഞു.

ഈ പോസ്റ്റ് പിന്നീട് പിന്‍വലിച്ചു.സംഭവം വിവാദമായതോടെ രമ്യ വീണ്ടും പ്രതികരണവുമായി രംഗത്തെത്തി. സത്യത്തെ അംഗീകരിക്കുന്നതിനുപകരം ചിലര്‍ സ്രോതസിനെ ചോദ്യം ചെയ്യുകയാണെന്നും ഇരയെ കുറ്റപ്പെടുത്തുകയാണെന്നും രമ്യ പറഞ്ഞു. അതേസമയം ആരോപണങ്ങളോട് വിജയ് സേതുപതി ഇതുവരേയും പ്രതികരിച്ചിട്ടില്ല.