പൂനം പാണ്ഡെ സെർവിക്കൽ കാൻസർ ബോധവത്കരണ അംബാസഡറല്ല; കേന്ദ്ര ആരോഗ്യമന്ത്രാലയം

നടി പൂനം പാണ്ഡെ കേന്ദ്രത്തിന്റെ സെർവിക്കൽ കാൻസർ ബോധവത്കരണ അംബാസഡറല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നടിയെ സെര്‍വിക്കല്‍ കാന്‍സര്‍ ബോധവല്‍ക്കരണ പ്രചാരണത്തിന്റെ അംബാസഡര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
 

ന്യൂഡൽഹി: നടി പൂനം പാണ്ഡെ കേന്ദ്രത്തിന്റെ സെർവിക്കൽ കാൻസർ ബോധവത്കരണ അംബാസഡറല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നടിയെ സെര്‍വിക്കല്‍ കാന്‍സര്‍ ബോധവല്‍ക്കരണ പ്രചാരണത്തിന്റെ അംബാസഡര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ബോധവല്‍ക്കരണ പ്രചാരണത്തിന്റെ മുഖമായി പൂനം പാണ്ഡെ എത്തുമെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മന്ത്രാലയവുമായി നടക്കുകയാണെന്നുമുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ സ്ഥിരീകരണം.  

അതേസമയം അടുത്തിടെ നടി സെർവിക്കൽ കാൻസർ ബാധിച്ച് മരിച്ചു എന്ന തരത്തിൽ പൂനം തന്നെ സമൂഹമാധ്യമം വഴി വാർത്ത പ്രചരിപ്പിക്കുകയും പിന്നീട് അതു ബോധവൽക്കരണത്തിന്റെ ഭാഗമാണെന്നു കാട്ടി പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കടുത്ത വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.