ദ കേരള സ്റ്റോറി 2 ഒടിടിയിൽ; മെയ് 1 ന് ചിത്രം സ്ട്രീമിങ്ങിനെത്തും 

 കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത കേരളത്തിൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവച്ച ചിത്രമായിരുന്നു ദ കേരള സ്റ്റോറി 2: ​ഗോസ് ബിയോണ്ട്. ചിത്രത്തിന്‍റെ ആദ്യ ഭാഗത്തേക്കാൾ വിമർശനങ്ങളും തകർച്ചകളുമാണ് രണ്ടാം ഭാ​ഗത്തിന് നേരിടേണ്ടി വന്നത്. പല പ്രതിസന്ധികൾ മറികടന്നായിരുന്നു അണിയറപ്രവർത്തകർ കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്.എന്നാൽ കാണാൻ ആളില്ലാത്ത കാരണം കേരളത്തിലെ പല തിയറ്ററുകളിലും ഷോ റദ്ദാക്കുകയായിരുന്നു.

 

 കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത കേരളത്തിൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവച്ച ചിത്രമായിരുന്നു ദ കേരള സ്റ്റോറി 2: ​ഗോസ് ബിയോണ്ട്. ചിത്രത്തിന്‍റെ ആദ്യ ഭാഗത്തേക്കാൾ വിമർശനങ്ങളും തകർച്ചകളുമാണ് രണ്ടാം ഭാ​ഗത്തിന് നേരിടേണ്ടി വന്നത്. പല പ്രതിസന്ധികൾ മറികടന്നായിരുന്നു അണിയറപ്രവർത്തകർ കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്.എന്നാൽ കാണാൻ ആളില്ലാത്ത കാരണം കേരളത്തിലെ പല തിയറ്ററുകളിലും ഷോ റദ്ദാക്കുകയായിരുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ നടത്തിയ വാർത്താ സമ്മേളനവും വൻതോതിൽ ട്രോളുകൾക്ക് കാരണമായി. ഇപ്പോഴിതാ ചിത്രം ഒ‌ടിടി റിലീസിനൊരുങ്ങുകയാണ്. മെയ് 1 ന് സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിങ്ങിനെത്തുക.

 മെയ് 8 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നായിരുന്നു അണിയറപ്രവർത്തകർ പങ്കുവച്ചത്. പിന്നീട് സ്‌ട്രീമിങ് തീയതി മാറ്റുകയായിരുന്നു. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ ചിത്രം കാണാനാകും. 30 കോടി ബഡ്ജറ്റിലൊരുക്കിയ ചിത്രം 48 കോടിയാണ് ആകെ ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്തത്.

  വിപുല്‍ അമൃത്​ലാല്‍ ഷാ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഉല്ക്ക ​ഗുപ്ത, അദിതി ഭാട്ടിയ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. കേരളത്തെ മോശമായി ചിത്രീകരിക്കുന്നു എന്നായിരുന്നു ചിത്രത്തിനെതിരെ ഉയർന്ന പ്രധാന വിമർശനം.ചിത്രത്തിന്റെ ട്രെയ്‌ലറിലെ രം​ഗങ്ങളും വൻ വിവാദമായി മാറിയിരുന്നു.