'ഈ സിനിമയുടെ തിരക്കഥ പഠിച്ചത് പോലെ പണ്ട് പഠിച്ചിരുന്നെങ്കില്‍ ഡോക്ടര്‍ ആയേനെ,' ശിവകാര്‍ത്തികേയന്‍

 

എല്ലാവര്‍ക്കും തിയേറ്ററില്‍ മികച്ച ഒരനുഭവമായിരിക്കും പരാശക്തി,' ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

 

സ്‌ക്രിപ്റ്റ് റീഡിങ് നടന്നത് ഓഫീസില്‍ വെച്ചായിരുന്നു. രണ്ട് തവണ എല്ലാവര്‍ക്കുമൊപ്പമിരുന്ന് തിരക്കഥ വായിച്ചു.

സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തില്‍ ആക്ഷന്‍ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ശിവകാര്‍ത്തികേയനൊപ്പം രവി മോഹനും അഥര്‍വയും ശ്രീലീലയും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ തിരക്കഥ പഠിച്ചത് പോലെ താന്‍ പണ്ട് സ്‌കൂളില്‍ പഠിച്ചിരുന്നുണെങ്കില്‍ ഡോക്ടര്‍ ആയേനെയെന്ന് പറയുകയാണ് നടന്‍.

'വളരെ ഗൗരവമേറിയ കഥാപാത്രത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെങ്കിലും എന്റര്‍ടെയിന്‍ ചെയ്യാനുള്ള സ്പേസ് ചിത്രത്തിലുണ്ട്. വളരെ ശക്തമായ തിരക്കഥയാണ് പരാശക്തിയുടെത്. ചെഴിയന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്, മറ്റുള്ളവര്‍ ചെ, ചെ എന്ന് വിളിക്കുമ്പോള്‍ അത് വീണ്ടും പവര്‍ഫുള്‍ ആവും. ആ കഥാപാത്രത്തിന്റെ ഇമോഷന്‍, വള്‍ണറിബിളിറ്റി, വിഷന്‍ ഇതെല്ലാം നല്ല രീതിയില്‍ കഥയിലുണ്ട്.
സ്‌ക്രിപ്റ്റ് റീഡിങ് നടന്നത് ഓഫീസില്‍ വെച്ചായിരുന്നു. രണ്ട് തവണ എല്ലാവര്‍ക്കുമൊപ്പമിരുന്ന് തിരക്കഥ വായിച്ചു. പിന്നീട് ഓരോ ഷെഡ്യൂളിന് മുമ്പും അതത് ഭാഗത്തിന്റെ തിരക്കഥ വായിക്കുമായിരുന്നു. ഇത് കണ്ട് വീട്ടുകാര്‍ പറഞ്ഞിരുന്നു ഇതിന്റെ തിരക്കഥ വായിക്കുന്നതു പോലെ പരീക്ഷക്ക് പഠിച്ചിരുന്നെങ്കില്‍ ഡോക്ടറോ എഞ്ചിനിയറിങ്ങില്‍ ഗോള്‍ഡ് മെഡലിസ്റ്റോ ആയേനേ എന്ന്. ഇങ്ങനെയൊരു സ്‌ക്രിപ്റ്റില്‍ ഹീറോ റോള്‍ ചെയ്യാന്‍ അവസരം കിട്ടിയാല്‍ പിന്നീട് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല. ഒരു അഭിനേതാവെന്ന നിലയില്‍ എന്തെല്ലാം ഇമോഷന്‍ വേണമോ അതെല്ലാം ഇതിലുണ്ട്. എല്ലാവര്‍ക്കും തിയേറ്ററില്‍ മികച്ച ഒരനുഭവമായിരിക്കും പരാശക്തി,' ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്.