അപ്പ എന്താ കുമ്പിടിയോ..? ഒരാള്‍ക്ക് എങ്ങനെയാണ് രണ്ടിടത്ത് പ്രത്യക്ഷപ്പെടാന്‍ സാധിക്കുക? ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത വാർത്തയോട്  പ്രതികരിച്ച് കാളിദാസ് ജയറാം

ശബരിമല സ്വര്‍ണപ്പാളി കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്ത വാർത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി നടനും ജയറാമിന്റെ മകനുമായ കാളിദാസ് ജയറാം

 

വാർത്ത കണ്ടപ്പോൾ ഒരേസമയം ഒരാള്‍ക്ക് എങ്ങനെയാണ് രണ്ടിടത്ത് പ്രത്യക്ഷപ്പെടാന്‍ സാധിക്കുകയെന്ന് ചിന്തിച്ചു

ശബരിമല സ്വര്‍ണപ്പാളി കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്ത വാർത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി നടനും ജയറാമിന്റെ മകനുമായ കാളിദാസ് ജയറാം രംഗത്ത്.  വാർത്ത കണ്ടപ്പോൾ ഒരേസമയം ഒരാള്‍ക്ക് എങ്ങനെയാണ് രണ്ടിടത്ത് പ്രത്യക്ഷപ്പെടാന്‍ സാധിക്കുകയെന്ന് ചിന്തിച്ചുവെന്നും അപ്പ എന്താ കുമ്പിടിയോ എന്നും കാളിദാസ് പ്രതികരിച്ചു.കാളിദാസും ജയറാമും ഒരുമിക്കുന്ന ആശകള്‍ ആയിരം എന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയായിരുന്നു താരത്തിന്റെ പരോക്ഷമായ പ്രതികരണം.

 ചെന്നൈയിലെ വീട്ടിലെത്തി ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവെന്നായിരുന്നു വാര്‍ത്ത.''അടുത്ത വീട്ടിലെ പയ്യനെപ്പോലെയോ സ്വന്തം വീട്ടിലെ അംഗത്തെപ്പോലെയോ ആണ് നടനായ ജയറാമിനെ ആളുകള്‍ കാണുന്നത്. ഏതെങ്കിലും ജയറാം സിനിമയുടെ റഫറന്‍സ് ഇല്ലാതെ നമ്മുടെ ഒരു ദിവസം മുന്നോട്ട് പോകില്ല. അതുകൊണ്ടായിരിക്കാം ആവശ്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങളില്‍ അപ്പയുടെ പേര് ചേര്‍ന്നു പോകുന്നത്. ഇന്നത്തെ ഒരു വാര്‍ത്ത കണ്ടപ്പോള്‍ അപ്പ കുമ്പിടിയാണോ എന്ന് ഞാന്‍ വിചാരിച്ചു. എങ്ങനെ രണ്ട് സ്ഥലങ്ങളില്‍ ഒരേ സമയത്ത് പ്രത്യക്ഷപ്പെടാന്‍ പറ്റുമെന്ന് ആലോചിച്ചു'' എന്നാണ് കാളിദാസ് പറയുന്നത്.

അതേസമയം  22 വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും കാളിദാസ് ഒരുമിച്ച് അഭിനയിക്കുന്ന ആശകള്‍ ആയിരം തിയേറ്ററുകളിലെത്തുകയാണ്. അച്ഛനും മകനുമായി തന്നെയാണ് ഇരുവരും അഭിനയിക്കുന്നത്. ആശ ശരത്തും ഇഷാനി കൃഷ്ണയുമാണ് ചിത്രത്തിലെ നായികമാര്‍. ഒരു വടക്കന്‍ സെല്‍ഫി ഒരുക്കിയ ജി പ്രജിത്ത് ആണ് സിനിമയുടെ സംവിധാനം. ശ്രീ ഗോകുലം മൂവീസാണ് സിനിമയുടെ നിര്‍മാണം.