'ജന നായകന്‍' തീയേറ്ററില്‍ എത്തുന്നത് 12 കട്ടുകളോടെ

ഭാഗവതം, രംഗനാഥര്‍ തുടങ്ങിയ വാക്കുകള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക മതപരമായ പദങ്ങള്‍ മ്യൂട്ട് ചെയ്യാനും റെഗുലേറ്ററി ബോഡി നിര്‍മാതാക്കളോട് നിര്‍ദ്ദേശിച്ചു.

 

ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ ഒരു പുസ്തകത്തിന്റെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന സീന്‍

നിയമപോരാട്ടത്തിനൊടുവില്‍ വിജയ് ചിത്രം ജന നായകന് കഴിഞ്ഞ ദിവസം സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചിരുന്നു. ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് 12 കട്ടുകള്‍ നിര്‍ദേശിച്ചതായാണ് പുറത്തുവരുന്ന വിവരം.
ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ ഒരു പുസ്തകത്തിന്റെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന സീന്‍. ഓഡിയോയിലും വിഡിയോയിലും വരുന്ന ടിവികെ പരാമര്‍ശങ്ങളും, വിവാദപരമായ ഡയലോഗുകളും നീക്കം ചെയ്തു. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതും, ഇന്ത്യന്‍ ദേശീയപതാക നിലത്തു വീഴുന്നതായി വരുന്ന ദൃശ്യവും, ഒരു കുട്ടിയെ ദ്രോഹിക്കുന്നതുമെല്ലാം ഒഴിവാക്കപ്പെട്ട ദൃശ്യങ്ങളില്‍ ഉള്‍പ്പെടുന്നു. എവിടെയെല്ലാം 'ഷീല റാണി' എന്ന പേര് വരുന്നുണ്ടോ അവിടെനിന്നെല്ലാം അത് മാറ്റാനും ബോര്‍ഡ് നിര്‍ദേശിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഭാഗവതം, രംഗനാഥര്‍ തുടങ്ങിയ വാക്കുകള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക മതപരമായ പദങ്ങള്‍ മ്യൂട്ട് ചെയ്യാനും റെഗുലേറ്ററി ബോഡി നിര്‍മാതാക്കളോട് നിര്‍ദ്ദേശിച്ചു. നിരവധി അസഭ്യ പദങ്ങള്‍ മ്യൂട്ട് ചെയ്യാനും ബോര്‍ഡ് ഉത്തരവിട്ടു. ആകെ 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ നീക്കം ചെയ്യാനും 10 സെക്കന്‍ഡിന്റെ ദൃശ്യങ്ങള്‍ മാറ്റിസ്ഥാപിക്കാനും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഈ മാറ്റങ്ങള്‍ക്ക് ശേഷവും ചിത്രത്തിന്റെ ആകെ ദൈര്‍ഘ്യം 3 മണിക്കൂര്‍ 3 മിനിറ്റ് തന്നെയായിരിക്കും.