കര്‍ണാടകയിൽ പതിനാറുകാരിയെ 32കാരനായ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി
ബംഗളൂരു : കര്‍ണാടകയിലെ മടിക്കേരിയില്‍ പതിനാറുകാരിയെ 32കാരനായ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രകാശ് എന്ന യുവാവാണ് ക്രൂരകൃത്യം ചെയ്തത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ വിവാഹം ആലോചിച്ചിരുന്നു. വിവാഹത്തില്‍ നിന്ന് പിന്‍മാറിയതില്‍ പ്രകോപിതനായാണ് പ്രകാശ് കൊലപാതകം നടത്തിയത്. ഇന്നലെ വൈകിട്ട് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി കൃത്യം നടത്തിയത്.
പ്രകാശുമായുള്ള വിവാഹനിശ്ചയം ഇന്നലെ നടക്കേണ്ടതായിരുന്നു. ബാലവിവാഹമാണെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാലവകാശ കമ്മീഷന്‍ സ്ഥലത്ത് എത്തുകയും ചടങ്ങുകള്‍ നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവീട്ടുകാരും വിവാഹത്തില്‍ നിന്ന് പിന്‍മാറി.ഇതില്‍ പ്രകോപിതനായ യുവാവ് വൈകീട്ട് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ശേഷം രക്ഷിതാക്കളെ ആക്രമിക്കുകയും പതിനാറുകാരിയെ പുറത്തേക്ക് വലിച്ചിഴച്ച് കഴുത്ത് അറുക്കുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്ന രക്ഷപ്പെട്ട പ്രതിയെ പിന്നീട് പോലീസ് പിടികൂടി