കുമ്പള : കാസർഗോഡ് ജില്ലയില്‍ 22ന് നടക്കാനുള്ള കന്നട, മലയാളം അറിയാവുന്നവര്‍ക്കുള്ള എല്‍ഡിസി പരീക്ഷയ്ക്ക് ജില്ലയ്ക്ക് പുറത്ത് കേന്ദ്രങ്ങള്‍ അനുവദിച്ചിരിക്കുന്നത് പോലീസ് സെലക്ഷന് വേണ്ടി യൂണിവേര്സിറ്റി കോളേജിലെ എസ്എഫ് ഐ നേതാക്കളെ പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതുപോലെ എസ്എഫ് ഐ, ഡിവൈഎഫ്ഐ നേതാക്കളെ തിരുകി കയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ജില്ലയില്‍ സൗകര്യമുണ്ടായിട്ടും മറ്റ് ജില്ലകളില്‍ കൂടി പരീക്ഷാ കേന്ദ്രം അനുവദിക്കപ്പെട്ടത് റദ്ദ് ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. ജില്ലക്ക് പുറത്ത് പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതിലൂടെ എസ്എഫ്ഐക്കാര്‍ക്ക് കോപ്പി അടിക്കാനുള്ള അവസരമാണ് ഉണ്ടാക്കി കൊടുക്കുന്നത്. മറ്റ് ജില്ലകളില്‍ പരീക്ഷാകേന്ദ്രം അനുവദിച്ചത് അന്വേഷണ വിധേയമാക്കണം. ഭാഷാ ന്യൂനപക്ഷങ്ങളോട് കടുത്ത അവഗണനയാണ് യുഡിഎഫും എല്‍ഡിഎഫും കാണിച്ചിട്ടുള്ളത്. കാസര്‍കോട് ജില്ലയിലെ കന്നട ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് കന്നടയില്‍ പിഎസ്സി പരീക്ഷ എഴുതാനുള്ള അവസരം റദ്ദ് ചെയ്തത് യുഡിഎഫ് ഭരണകാലത്താണ്.
അതിനെതിരെ ശബ്ദിക്കാന്‍ ഇവിടെ സിറ്റിംഗ് എംഎല്‍എ ആയിരുന്ന അബ്ദുള്‍ റസാക്ക് ശ്രമിച്ചില്ല. ബിജെപിയുടെ നേതൃത്വത്തില്‍ പിഎസ്സി ഓഫീസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്തിയാണ് ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശം നേടിയെടുത്തത്. കന്നട ഭാഷയറിയാത്ത 18 അദ്ധ്യാപകരെയാണ് ഇരുമുന്നണികളുടെ ഭരണകാലത്ത് ജില്ലയില്‍ പിഎസ്സി വഴി നിയമനം നടന്നത്. ഈ നിയമനത്തില്‍ പിഎസ്സി കടുത്ത അഴിമതിയാണ് നടത്തിയിട്ടുള്ളത്. സിപിഎം പാര്‍ട്ടി ഓഫീസില്‍ നിന്ന് ഉന്നത നേതാക്കള്‍ നല്കുന്ന ലിസ്റ്റ് അനുസരിച്ചാണ് ഇവിടെ നിയമനം നടക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ സൗകര്യം നോക്കിയാണ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുന്ന പ്രവണത അവസാനിപ്പിക്കണം.
ഈ തെരെഞ്ഞെടുപ്പില്‍ വിശ്വാസി സമൂഹവും ഭാഷാ ന്യൂനപക്ഷങ്ങളും മത ന്യൂനപക്ഷങ്ങളും എന്‍ഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്യും. എ.പി.അബ്ദുള്ള കുട്ടിയുടേയും മുസ്ലീം നേതാക്കളുടേയും സാനിധ്യം ന്യൂനപക്ഷ വിഭാഗത്തിന്റെ ആശങ്ക ഇല്ലാതാക്കാന്‍ സാധിച്ചിട്ടുണ്ട്. മുസ്ലീംലീഗിന് വേണ്ടിയാണ് ഇവിടെ സിപിഎം പ്രചരണം നടത്തുന്നത്. അതിന് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം തന്നെ ദുരുപയോഗം നടത്തുകയാണ്.ഇതൊക്കെ തിരിച്ചറിഞ്ഞ ജന സമൂഹം എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് അനൂകൂലമായി വോട്ട് ചെയ്യുമെന്ന് ശ്രീകാന്ത് വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ ദേശീയ സമിതി അംഗം എം.സഞ്ചീവ ഷെട്ടി, സംസ്ഥാന സമിതി അംഗം പി.സുരേഷ് കുമാര്‍ഷെട്ടി, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്രഭണ്ഡാരി തുടങ്ങിയവര്‍ സംബന്ധിച്ചു.