കൊച്ചി: കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കലാശക്കൊട്ടിന് പങ്കെടുക്കാത്തതിനെച്ചൊല്ലിയുള്ള വിവാദം അനാവശ്യമെന്ന് എംപിയും കോന്നിയിലെ മുന്‍ എംഎല്‍എയുമായ അടൂര്‍ പ്രകാശ്. മുന്‍കാലങ്ങളിലും താന്‍ കലാശകൊട്ടില്‍ പങ്കെടുക്കാറില്ലായിരുന്നെന്നും വൈകിട്ട് ആറുവരെ പ്രചാരണ രംഗത്ത് സജീവമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കോന്നിയില്‍ താന്‍ മല്‍സരിച്ച തെരഞ്ഞെടുപ്പുകളില്‍ ഒന്നിലും കലാശക്കൊട്ടിന് പങ്കെടുത്തിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറയുന്നു. നേരത്തെ അടൂര്‍ പ്രകാശും റോബിന് പീറ്ററും ഉള്‍പ്പെടെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളാരും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കലാശക്കൊട്ടിന് എത്താത് ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് അടൂര്‍ പ്രകാശ് വിവാദം അനാവശ്യമാണെന്ന് അഭിപ്രായപ്പെട്ടത്. യുഡിഎഫില്‍ അനൈക്യമാണെന്ന തരത്തില്‍ വ്യാഖ്യാനിക്കുന്നത് നിര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തലവേദനയായ മണ്ഡലങ്ങളിലൊന്നായിരുന്നു കോന്നി. റോബിന് പീറ്ററെ സ്ഥാനാര്‍ത്ഥിയാക്കണണമെന്ന് മുന്‍ എംഎല്‍എ കൂടിയായ അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടെങ്കിലും പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഡിസിസിയും കോണ്‍ഗ്രസ് നേതൃത്വവും തീരുമാനിക്കുകയായിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി അഭിപ്രായ ഭിന്നതയിലായിരുന്ന അടൂര്‍ പ്രകാശിനെ മുല്ലപ്പള്ളിയും ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയായിരുന്നു യുഡിഎഫ് കണ്വന്ഷന് ഉദ്ഘാടനത്തിനേക്ക് എത്തിച്ചിരുന്നത്. അന്ന് പ്രകാശിനെ വന്‍ മുദ്രാവാക്യങ്ങളോടെയായിരുന്നു പ്രവര്‍ത്തകര്‍ സ്വീകരിച്ചതും.
ഇത്തരംപ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും ഒറ്റക്കെട്ടായാ പ്രചാരണമാണ് മണ്ഡലത്തില്‍ നടത്തിയതെന്നും അവകാശപ്പെട്ട കോണ്‍ഗ്രസിന് കാലശക്കൊട്ടിലെ നേതാക്കളുടെ അസാന്നിധ്യം തിരിച്ചടിയാവുകയായിരുന്നു. ആന്റോ ആന്റണി എംപി മാത്രമായിരുന്നു കോന്നിയിലെ കലാശക്കൊട്ടില്‍ പങ്കെടുത്ത പ്രമുഖ കോണ്‍ഗ്രസ് നേതാവ്.