അതിമാരക മയക്കുമരുന്നുമായി പറശ്ശിനിക്കടവിൽ യുവാവ് അറസ്റ്റിൽ
തളിപ്പറമ്പ്: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി കണ്ണൂർ വാരം സ്വദേശിയെ പറശിനിക്കടവിൽ അറസ്റ്റ് ചെയ്തു. വാരത്തെ ആർ.രഞ്ജിത്തിനെയാണ് തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ടി.എച്ച് ഹഫീഖിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വൻ മയക്കുമരുന്ന് മാഫിയയുടെ ജില്ലയിലെ പ്രധാന കണ്ണിയാണ് രഞ്ജിത്ത്.
ബാംഗ്ലൂർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ജില്ലയിലേക്ക് എത്തിക്കുന്ന മുഖ്യകണ്ണിയാണ് ഇയാൾ. പറശ്ശിനിക്കടവ് സ്നെയ്ക്ക് പാർക്കിന്നു സമീപത്തുവച്ച് KL 13 AK 4995 ബജാജ് പൾസർ ബൈക്കിൾ കടത്തി കൊണ്ടുവന്ന അതിമാരക മയക്കുമരുന്നയ MD MA 13. 250ഗ്രാം, ഹഷിഷ് ഓയിൽ 5.960 ഗ്രാം എന്നിവ സഹിതമാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. പ്രതി ഉപയോഗിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു.
കണ്ണൂർ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ മയക്കു മരുന്ന് എത്തിക്കുന്ന പ്രധാനിയാണ്. വിവിധ സ്ഥലങ്ങളിൽ ന്യൂജൻ കുട്ടികളെ ലക്ഷ്യം വെച്ച് എത്തിക്കുന്ന മയക്കുമരുന്ന് ചെറിയ കവർ ആക്കിയാണ് വിൽപ്പന നടത്തിയിരുന്നത്.
പ്രിവന്റീവ് ഓഫിസർ കെ.പി മധുസൂദനൻ, പി.വി.കമാലക്ഷൻ, പി.കെ രാജീവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി രജിരാഗ്, ഇ.എച്ച് ഫെമിൻ, കെ.മുഹമ്മദ് ഹാരിസ്, റെനിൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.