എഴുത്തുകാരി കമല ഭാസിന്‍ അന്തരിച്ചു

google news
എഴുത്തുകാരി കമല ഭാസിന്‍ അന്തരിച്ചു

ന്യൂഡൽഹി : എഴുത്തുകാരിയും സ്ത്രീ വിമോചനവാദിയുമായ കമല ഭാസിന്‍ (75) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.കഴിഞ്ഞ ഏതാനും മാസങ്ങളായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു.

1946 ഏപ്രിൽ 24നാണ് കമലയുടെ ജനനം. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയിരുന്ന കമലയുടെ രചനകളും ലിംഗസമത്വത്തെ അടിസ്ഥാനമാക്കിയുളളതായിരുന്നു. ‘ക്യോംകി മേ ലഡ്കീ ഹും’ എന്ന കമലയുടെ കവിത വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

ഇന്ത്യയിലേയും ദക്ഷിണേഷ്യൻ മേഖലയിലും സ്ത്രീവിമോചന മുന്നേറ്റങ്ങളുടെ ചാലകശക്തിയായിരുന്നു കമല. 35 വർഷത്തിലേറെയായി വികസനം, വിദ്യാഭ്യാസം, ലിംഗഭേദം, മാധ്യമം തുടങ്ങി നിരവധി വിഷയങ്ങളില് സജീവമായി ഇടപെട്ടു.

1976 മുതല് 2001 വരെ അവർ യുഎന്നിന്റെ ഫുഡ് ആന്ഡ് അഗ്രികൾച്ചർ ഓര്ഗനൈസേഷനിൽ (എഫ്‌എഒ) പ്രവർത്തിച്ചു. 2002 ൽ സംഗത് എന്ന പേരിൽ ഫെമിനിസ്ററ് ശൃംഖലയായ രൂപീകരിച്ചു.രാജസ്ഥാനിൽ ബിരുദ, ബിരുദാനന്തര പഠനങ്ങൾ നടത്തി. തുടർന്ന് ഫെല്ലോഷിപ്പോടെ പശ്ചിമ ജ മ്മനിയിലെ മൂൺസ്റ്റർ സർവ്വകലാശാലയിൽ ഉപരിപഠനം നടത്തി. നീത് കമൽ മകന്. മകള് മീട്ടു 2006 ല് മരിച്ചു.

The post എഴുത്തുകാരി കമല ഭാസിന്‍ അന്തരിച്ചു first appeared on Keralaonlinenews.