ലോക്ക്ഡൗണ്‍ ചതിച്ചു; പിടികിട്ടാപ്പുള്ളി 30 വര്‍ഷത്തിനുശേഷം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി

google news
ലോക്ക്ഡൗണ്‍ ചതിച്ചു; പിടികിട്ടാപ്പുള്ളി 30 വര്‍ഷത്തിനുശേഷം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി

ത്രില്ലര്‍ സിനിമാ കഥയെ വെല്ലുന്നതാണ് ഡാര്‍ക്കോ ഡെസിക്ക് എന്ന ഓസ്ട്രേലിയക്കാരന്റെ ജീവിതം. ജയിലില്‍ നിന്നും രക്ഷപ്പെട്ട് മൂന്നു പതിറ്റാണ്ടുകളായി ഒളിവിലായിരുന്ന ഡാര്‍ക്കോ ഡെസിക്ക് തന്റെ ഒളിവു ജീവിതം അവസാനിപ്പിച്ച് കീഴടങ്ങി. കോവിഡ് 19 മഹാമാരി ലോകത്തെ മുഴുവന്‍ തളര്‍ത്തിയപ്പോള്‍ ഈ സാഹചര്യത്തില്‍ താമസ സൗകര്യമോ ജോലിയോ കണ്ടെത്താന്‍ കഴിയാതെ അതിജീവനം ദുസ്സഹമായതിനെ തുടര്‍ന്നായിരുന്നു ഡെസിക്കിന്റെ കീഴടങ്ങല്‍.കഞ്ചാവ് വളര്‍ത്തിയതില്‍ പിടിക്കപ്പെട്ട് മൂന്നര വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഡാര്‍ക്കോ ‘ഡോഗി’ ഡെസിക്ക്, 13 മാസത്തിനു ശേഷം 1992 ആഗസ്റ്റ് 1 രാത്രി ന്യൂ സൗത്ത് വെയില്‍സിലെ ഗ്രാഫ്റ്റണ്‍ കറക്ഷന്‍ സെന്ററില്‍ നിന്നും ഹാക്‌സോ ബ്ലേഡും, ബോള്‍ട്ട് കട്ടറുകളും ഉപയോഗിച്ച് രക്ഷപ്പെട്ടു.

ശക്തവും വിപുലവുമായ തിരച്ചില്‍ നടത്തിയിട്ടും അധികാരികള്‍ക്ക് ഒരിക്കലും ഡെസിക്കിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലരക്ഷപ്പെട്ട ഡെസിക്ക് ഒളിവിലായിരുന്നു. 29 വര്‍ഷത്തിനു ശേഷം ഡെസിക്ക് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ എല്ലാവരും അത്ഭുതത്തിലായിരുന്നു. എന്‍എസ്ഡബ്ല്യുയിലെ ലോക്ക്ഡൗണ്‍ ഡെസിക്കിനെ തളര്‍ത്തിയിരുന്നു. താമസ സൗകര്യം നഷ്ടപ്പെടുകയും ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലാതായതിനാല്‍ ആണ് ഡെസിക്ക് കീഴടങ്ങുന്നത്.

യുഗോസ്ലാവിയന്‍ വംശജനായ ഡെസിക്ക് രക്ഷപെട്ടശേഷം സിഡ്നിയുടെ വടക്കന്‍ ബീച്ചുകളിലേക്ക് പലായനം ചെയ്യുകയും അവിടെ അദ്ദേഹം ഒരു ബില്‍ഡറും ഹാന്‍ഡിമാനും ആയി ജോലി ചെയ്യുകയും ചെയ്തു. തന്റെ കഴിഞ്ഞകാലം ആരോടും പങ്കുവെക്കാനോ അടുത്തിടപഴകാനോ ഡെസിക്ക് തയ്യാറായിരുന്നില്ല. താന്‍ പിടിക്കപ്പെടുമോ എന്ന ഭയം കാരണം ഡെസിക്ക് എല്ലാവരില്‍ നിന്നും അകന്നുനിന്നു. തിരിച്ചറിയല്‍ രേഖകളോ മറ്റൊന്നും ഇല്ലാത്തതിനാല്‍ കഴിഞ്ഞ 29 വര്‍ഷത്തിനിടയില്‍ അദ്ദേഹം ഒരു ഡോക്ടറെ പോലും സന്ദര്‍ശിച്ചിട്ടില്ല.

കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തതിനാല്‍ തനിക്ക് ആവശ്യമുള്ളിടത്തെല്ലാം നടന്നാണ് ഡെസിക്ക് യാത്ര ചെയ്തത്.ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തനായ പിടികിട്ടാപ്പുള്ളിയായി മാറിയതിനാല്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍ നിന്നും ഡെസിക്ക് എപ്പോഴും അകന്നു നിന്നു. ഒരിക്കല്‍ ഒരു വ്യക്തി സിഡ്നിയുടെ വടക്കുഭാഗത്ത് ഡെസിക്കിനെ കണ്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഓസ്ട്രേലിയയിലെ ജനപ്രിയ ടെലിവിഷന്‍ പരമ്ബരയായ മോസ്റ്റ് വാണ്ടഡില്‍ ഡെസിക്കിന്റെ ജീവിതം ആവിഷ്‌കരിക്കപ്പെട്ടു.

പിന്നീട് അങ്ങോട്ട് അധികമാരും അറിയപ്പെടാത്ത സാധാരണ ജീവിതം നിലനിര്‍ത്താന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു.ഡെസിക്ക് ജയിലില്‍ നിന്നും രക്ഷപ്പെടാനുള്ള പ്രധാന കാരണം നിര്‍ബന്ധിത സൈനിക സേവനത്തിലേക്ക് ചേര്‍ക്കുന്നത് ഒഴിവാക്കാനും തന്റെ ജന്മനാടായ യുഗോസ്ലാവിയയിലേക്ക് നാടുകടത്തപ്പെടുമെന്ന ഭയവും ആയിരുന്നു. ഡെസിക്ക് രക്ഷപെട്ട് 20 വര്‍ഷങ്ങള്‍ക്കുശേഷം ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പോലും അവനെ അന്വേഷിക്കുന്നത് നിര്‍ത്തി. ഒടുവില്‍ 2008 ല്‍ അദ്ദേഹത്തിന് റെസിഡന്‍സി അനുവദിച്ചു.

ഒരു ഘട്ടത്തില്‍ വാടക നല്‍കാത്തതിനാല്‍ അവനെ സ്ഥലത്തുനിന്ന് പുറത്താക്കി, അയാള്‍ ബീച്ചില്‍ ഉറങ്ങാന്‍ നിര്‍ബന്ധിതനായി. ഒടുവില്‍, വീടില്ലാത്തതിനേക്കാള്‍ ‘വളരെ എളുപ്പമാണ്’ ജയില്‍ എന്ന് അദ്ദേഹം തീരുമാനിക്കുകയും സ്വയം കീഴടങ്ങുകയും ചെയ്തു. ചെറിയ ചെറിയ നിര്‍മാണ ജോലികള്‍ ചെയ്തുകൊണ്ടിരുന്ന ഡെസിക്ക് വീടിന്റെ വാടക നല്കാന്‍ തന്നെ വളരെ ബുദ്ധിമുട്ടിയിരുന്നു. കോവിഡ് കാരണമുള്ള ലോക്ക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടപ്പോള്‍ സ്ഥിതി കൂടുതല്‍ മോശമായി. വാടക നല്‍കാത്തതിനാല്‍ അവനെ താമസ സ്ഥലത്തുനിന്ന് പുറത്താക്കി, തുടര്‍ന്ന് അയാള്‍ കടല്‍ തീരത്ത് ഉറങ്ങാന്‍ ആരംഭിച്ചു. ഒടുവില്‍, വീടില്ലാത്തതിനേക്കാള്‍ ഭേദമാണ് ജയില്‍ എന്ന് അദ്ദേഹം തീരുമാനിക്കുകയും സ്വയം കീഴടങ്ങുകയും ചെയ്തു.

ഡീ വൈ പോലീസ് സ്റ്റേഷനില്‍ എത്തി ഡാര്‍ക്കോ ഡെസിക്ക് സ്വയം കീഴടങ്ങി. നിയമപരമായ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിന് അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ജാമ്യമില്ലാതെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. ഈ ജയില്‍വാസം ഡെസിക്ക് പ്രതീക്ഷിച്ചതുതന്നെയായിരുന്നു. എന്നാല്‍, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അദ്ദേഹം ജീവിച്ച കമ്മ്യൂണിറ്റി അംഗങ്ങള്‍ അവനെ വീണ്ടും ഒരു സ്വതന്ത്ര മനുഷ്യനായി കാണാന്‍ ആഗ്രഹിക്കുന്നു. ഡെസിക്ക് ജീവിച്ച സമൂഹത്തിലെ എല്ലാവരും അദ്ദേഹത്തെക്കുറിച്ച് വളരെ മികച്ച അഭിപ്രായം അറിയിച്ചു, അദ്ദേഹത്തെ മാന്യനും കഠിനാധ്വാനിയുമായ വ്യക്തിയായി വിശേഷിപ്പിക്കുകയും ചെയ്തു.

പ്രോപ്പര്‍ട്ടി ഡെവലപ്പറും വടക്കന്‍ ബീച്ചിലെ ഏറ്റവും ധനികനുമായ പീറ്റര്‍ ഹിഗ്ഗിന്‍സിന്റെ മകളായ ബെല്ലി ഹിഗ്വിന്‍സ് ഒരു ഗോ ഫണ്ട് മീ ഓണ്‍ലൈന്‍ കാമ്‌ബെയ്ന്‍ ആരംഭിച്ചു, 64 വയസ്സുള്ള ഡെസിക്കിന് ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നതിനായി ഈ ക്യാമ്ബയിനിലൂടെ അവര്‍ ഇതിനകം 25,000 ഡോളര്‍ സമാഹരിച്ചു. ഒളിച്ചോടിയ പ്രതിയായ ഡെസിക്കിന് വേണ്ടി വാദിക്കാന്‍ ബെല്ലിയുടെ പിതാവ് പരിചയസമ്ബന്നനായ ഒരു അഭിഭാഷകനെ നിയമിച്ചു.നിലവില്‍ ഒരു വര്‍ഷവും ഒരു മാസവും കഴിഞ്ഞാല്‍ മാത്രമേ ഡെസിക്കിന് പരോളിന് അപേക്ഷിക്കാനായി സാധിക്കൂ. ജയിലില്‍ നിന്നും ഒളിച്ചോടിയ കുറ്റത്തിന് പരമാവധി ഏഴ് വര്‍ഷം തടവ് അനുഭവിക്കേണ്ടിവരും.

The post ലോക്ക്ഡൗണ്‍ ചതിച്ചു; പിടികിട്ടാപ്പുള്ളി 30 വര്‍ഷത്തിനുശേഷം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി first appeared on Keralaonlinenews.