സഹപാഠിനിയെ വെടിവെച്ചുകൊന്ന ശേഷം ദന്തൽ വിദ്യാർത്ഥി ജീവനൊടുക്കി : നടുക്കം മാറാതെ കണ്ണൂരിലെ രണ്ട് കുടുംബങ്ങൾ

google news
സഹപാഠിനിയെ വെടിവെച്ചുകൊന്ന ശേഷം ദന്തൽ വിദ്യാർത്ഥി ജീവനൊടുക്കി : നടുക്കം മാറാതെ കണ്ണൂരിലെ രണ്ട് കുടുംബങ്ങൾ

കണ്ണൂർ : തലശേരി പാലയാട് മേലൂർ മാക്കുനി കടവിന് സമീപം താമസിക്കുന്ന രാഖിലിൻ്റെ പ്രണയം ചോര വീഴ്ത്തിയപ്പോൾ തോരാ കണ്ണീരിലായത് കണ്ണൂരിലെ രണ്ട് കുടുംബങ്ങൾ.

കോതമംഗലത്ത് ദന്തൽ കോളേജിൽ നടന്ന വെടിവയ്പ്പു സംഭവത്തിൽ മക്കളെ നഷ്ടപ്പെട്ടതിൻ്റെ നടുക്കത്തിലാണ് കണ്ണൂരിലെ രണ്ട് കുടുംബങ്ങൾ.സ്വന്തം മകൾ പഠിക്കുന്ന സ്ഥലത്ത് മേലൂർ കടവ് വെടിയേറ്റു മരിച്ച വാർത്ത വിശ്വസിക്കാനാവാതെ തരിച്ചുനിൽക്കുകയാണ് ദന്തൽ വിദ്യാർത്ഥിനിയായ മാനസയുടെ കുടുംബം.

കണ്ണൂർ നാറാത്ത് ടി സി ഗേറ്റിനു സമീപത്തെ ‘പാർവ്വണ ‘ത്തെ വീട്ടിലെ മാനസയുടെ അച്ഛനും അമ്മയ്ക്കും ഇപ്പോഴും മകളുടെ മരണവാർത്ത വിശ്വസിക്കാൻ സാധിച്ചിട്ടില്ല.. ഈവീട്ടിൽ നിന്ന് ദുരന്ത വാർത്തയറിഞ്ഞതിനു ശേഷം ഉയരുന്നത് കൂട്ട നിലവിളി മാത്രമാണ്. വിമുക്തഭടനായ പി വി മാധവനും പുതിയ തെരു രാമഗുരു സ്കൂൾ അധ്യാപികയായ അമ്മ സബീനയും സഹോദനനായ അശ്വന്തും കേട്ട വാർത്ത വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ്.

പാലയാട് മേലുർ രഘുത്തമൻ്റെ മകനാണ് രാഗിൽ (33) മാനസ പഠിക്കുന്ന കോളേജിലെ ഹോസ്റ്റലിൽ രാഗിൽ തോക്കുമായി എത്തിയത് എങ്ങനെയാണെന്ന് അന്വേഷിച്ചുവരികയാണ് പൊലിസ്.

The post സഹപാഠിനിയെ വെടിവെച്ചുകൊന്ന ശേഷം ദന്തൽ വിദ്യാർത്ഥി ജീവനൊടുക്കി : നടുക്കം മാറാതെ കണ്ണൂരിലെ രണ്ട് കുടുംബങ്ങൾ first appeared on Keralaonlinenews.