പൊലീസിന്റെ ജാഗ്രതക്കുറവ്, പ്രണയാഭ്യര്‍ഥന നടത്തി ശല്യം ചെയ്യുന്നവര്‍ക്ക് താക്കീത് മാത്രം പോര; വനിതാ കമ്മീഷന്‍

google news
പൊലീസിന്റെ ജാഗ്രതക്കുറവ്, പ്രണയാഭ്യര്‍ഥന നടത്തി ശല്യം ചെയ്യുന്നവര്‍ക്ക് താക്കീത് മാത്രം പോര; വനിതാ കമ്മീഷന്‍

തിരുവനന്തപുരം; പ്രണയഭ്യര്‍ഥന നിരസിച്ചതിന് പെരുന്തല്‍മണ്ണയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി വനിതാ കമ്മീഷന്‍.

നേരത്തേ പരാതി ലഭിച്ചിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവിനെ ഗൗരവത്തോടെ കാണുന്നുവെന്ന് അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു. പ്രണയാഭ്യര്‍ഥനയുമായി പുറകെ നടന്നു ശല്യം ചെയ്യുന്നവരെ താക്കീതു മാത്രം ചെയ്തു വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും കൂട്ടിച്ചേര്‍ത്തു.

പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിന്റെ പേരില്‍ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പൊലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച് നല്‍കുന്ന പരാതികളില്‍, പ്രത്യേകിച്ചും പ്രതികള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയും ക്രിമിനില്‍ പശ്ചാത്തലമുള്ളവരുമാകുമ്പോള്‍, പ്രതികളെ കേവലം താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും എം.സി.ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

പെരിന്തല്‍മണ്ണയില്‍ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് 21 കാരനായ ബിനീഷ് ഇന്ന് രാവിലെ യുവതിയെ കുത്തിക്കൊന്നത്. ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സികെ ബാലചന്ദ്രന്റെ മകള്‍ ദൃശ്യ ആണ് മരിച്ചത്. കുത്തേറ്റ സഹോദരി ദേവശ്രീ മൗലാന ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ മുട്ടുങ്ങല്‍ സ്വദേശി വിനീഷ് വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് മൂന്നു മാസം മുന്‍പ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് ഇയാളെ വിളിച്ചുവരുത്തി താക്കീതു ചെയ്തു വിടുകയാണ് ചെയ്തത്.

The post പൊലീസിന്റെ ജാഗ്രതക്കുറവ്, പ്രണയാഭ്യര്‍ഥന നടത്തി ശല്യം ചെയ്യുന്നവര്‍ക്ക് താക്കീത് മാത്രം പോര; വനിതാ കമ്മീഷന്‍ first appeared on Keralaonlinenews.