‘നവംബർ 25 ‘ : മാറഡോണയും വിപ്ലവ നേതാവ് ഫിഡൽ കാസ്ട്രോയും വിടവാങ്ങിയത് ഒരേ ദിനത്തിൽ : തകരാത്ത ആത്മബന്ധം മരണത്തിലും
അഗാധമായ ആത്മബന്ധം പരസ്പരം സൂക്ഷിച്ചിരുന്ന രണ്ട് ഇതിഹാസങ്ങളും വിടവാങ്ങിയത് ഒരേ ദിനത്തിൽ. കാലത്തിന്റെ അടയാളപ്പെടുത്തലിൽ നവംബർ 25 കുറിക്കപ്പെടുന്നതും ഓർക്കപെടുന്നതും ഈ പേരുകളിലൂടെയാവും. 2002ല്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ തന്റെ ആത്മകഥ പ്രകാശനം ചെയ്യുന്ന വേളയിൽ ഫിഡൽ കാസ്ട്രോയോട് തനിക്കുള്ള ആരാധനയും കടപ്പാടും എത്രത്തോളമുണ്ടെന്ന് മാറഡോണ വ്യക്തമാക്കിയിരുന്നു.
‘ഈ പുസ്തകത്തിലൂടെ എനിക്ക് ലോകത്തോട് സംസാരിക്കാനുള്ള വഴിയൊരുക്കിയത് ഫുട്‌ബോളാണ്. പക്ഷേ ഞാന്‍ കടപ്പെട്ടിരിക്കുന്നത് എനിക്കു ജീവിതം തിരികെ നല്‍കിയ ഫിദലിനോടും ക്യൂബന്‍ ജനതയോടുമാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
അതെ വിരമിച്ച ശേഷം ലഹരി മരുന്നിന് അടിമയായ മാറഡോണയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നത് ഫിദല്‍ കാസ്‌ട്രോയായിരുന്നു. ഫിദൽ തനിക്ക് ദൈവത്തിനും മുകളിലാണെന്ന് മറഡോണ തന്നെ പലയാവർത്തി പറഞ്ഞിരുന്നു. ആ ആത്മബന്ധം മരണത്തിലും കാലത്തിന്റെ ഗതിയിൽ ഒന്നാവുകയായിരുന്നു.
The post ‘നവംബർ 25 ‘ : മാറഡോണയും വിപ്ലവ നേതാവ് ഫിഡൽ കാസ്ട്രോയും വിടവാങ്ങിയത് ഒരേ ദിനത്തിൽ : തകരാത്ത ആത്മബന്ധം മരണത്തിലും first appeared on Keralaonlinenews.