<?xml version="1.0" encoding="UTF-8"?>
<rss  xmlns:content="http://purl.org/rss/1.0/modules/content/"  version="2.0">
	<channel>
		<title>keralaonlinenews</title>
		<description>keralaonlinenews</description>
		<language>ml</language>
		<link>https://keralaonlinenews.com/feed/</link>
		<image>
			<title>keralaonlinenews</title>
			<url>https://keralaonlinenews.com/static/c1e/client/94744/uploaded_original/6fd0a38e836c43f4da1497c40e4090ec.jpg</url>
			<link>https://keralaonlinenews.com/feed/</link>
		</image>
		<item>
			<title><![CDATA[കഫ് സിറപ്പുകൾക്ക് വിട; തൊണ്ടയിലെ അണുബാധയും ചുമയും മാറ്റാൻ ഇത് തേനിൽ ചാലിച്ച് കഴിക്കൂ]]></title>
			<link>https://keralaonlinenews.com/health/cough-drink/cid18809900.htm</link>
			<guId>https://keralaonlinenews.com/health/cough-drink/cid18809900.htm</guId>
			<description><![CDATA[<p>നമ്മുടെ വീടുകളിലെ ഒരു സ്ഥിരം സാന്നിദ്ധ്യമായ കുരുമുളകിന് ഔഷധ ഗുണങ്ങളും ഏറെയാണ്. കുരുമുളകില്‍ ധാരാളം വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, സി, ഫ്‌ളേവനോയിഡ്, കരോട്ടിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ ഇങ്ങനെ പല ഘടകങ്ങളും ഇതിലുണ്ട്. പനി, ജലദോഷം, തുമ്മല്‍, തൊണ്ടയടപ്പ് തുടങ്ങിയ കുറയാനും കുരുമുളക് സഹായിക്കും.</p>

<h2></h2>]]></description>
			<content:encoded><![CDATA[<p><br>
നമ്മുടെ വീടുകളിലെ ഒരു സ്ഥിരം സാന്നിദ്ധ്യമായ കുരുമുളകിന് ഔഷധ ഗുണങ്ങളും ഏറെയാണ്. കുരുമുളകില്‍ ധാരാളം വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, സി, ഫ്‌ളേവനോയിഡ്, കരോട്ടിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ ഇങ്ങനെ പല ഘടകങ്ങളും ഇതിലുണ്ട്. പനി, ജലദോഷം, തുമ്മല്‍, തൊണ്ടയടപ്പ് തുടങ്ങിയ കുറയാനും കുരുമുളക് സഹായിക്കും.</p>

<p>ദഹന പ്രശ്നങ്ങൾ അകറ്റാൻ കുരുമുളക് സഹായിക്കുന്നു. കുരുമുളക് ചവച്ചരച്ചോ പൊടി രൂപത്തിലോ കഴിക്കാം. അതല്ലെങ്കിൽ കുരുമുളക് ചേർത്ത വെള്ളം കുടിക്കാം. ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഈ രീതി പരീക്ഷിക്കാം.</p>

<p>ചുമ മാറാൻ കുരുമുളക് ചതച്ചത് തേനിൽ ചാലിച്ച് ദിവസത്തിൽ മൂന്നോ നാലോ തവണ കഴിക്കാം.</p>

<p>തൊണ്ടസംബന്ധമായ പ്രശ്നങ്ങൾക്ക് കുരുമുളക് കഷായം ശീലമാക്കാം.</p>

<p>ചുമ, ജലദോഷം എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കാൻ, ഒരു കപ്പ് തിളക്കുന്ന വെള്ളം എടുത്ത് അതിൽ ഒരു ടീസ്പൂൺ കുരുമുളക് പൊടിച്ചതും രണ്ട് ടേബിൾ സ്പൂൺ തേനും ചേർക്കുക. അവ നന്നായി കലർത്തി ശേഷം, വെള്ളം നിറച്ച കപ്പ് മൂടുക. ഇത് 15 മിനിറ്റ് കുതിരാൻ വയ്ക്കുക, എന്നിട്ട് അരിച്ചെടുത്ത് സാവധാനം ഈ വെള്ളം കുടിക്കുക.</p>

<p>കുരുമുളകിലെ ആന്റിഓക്‌സിഡന്റൽ സംയുക്തമായ പൈപ്പറിൻ ഭക്ഷണത്തിൽ നിന്ന് അവശ്യ പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് വർദ്ധിപ്പിക്കുകയും ദഹനവ്യവസ്ഥയെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.</p>

<p>പഠനങ്ങൾ അനുസരിച്ച്, ഭക്ഷണത്തിൽ കുരുമുളക് ചേർക്കുന്നത് പാൻക്രിയാറ്റിക് എൻസൈമുകളിൽ നല്ല സ്വാധീനം കാണിക്കുകയും മൊത്തത്തിലുള്ള ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കുരുമുളകിന്റെ കാർമിനേറ്റീവ് ഗുണങ്ങൾ കാരണം, കുരുമുളക് വയറിലെ ഗ്യാസ് ട്രബിൾ ഒഴിവാക്കുകയും വയറുവേദനയും ഒഴിവാക്കുന്നതിനും ഫലപ്രദമാണ്.</p>

<p>കുരുമുളകിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റൽ സംയുക്തമായ പൈപ്പറിൻ നമ്മുടെ കോശങ്ങളെയും ടിഷ്യുകളെയും ഫ്രീ റാഡിക്കൽ നാശത്തിൽ നിന്ന് സംരക്ഷിക്കുകയും അതുവഴി വിവിധ ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.<br>
&nbsp;<br>
&nbsp;</p>]]></content:encoded>
			<category><![CDATA[health]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/78abd64ca8d586ee0a1d78001d8a2076.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 9 Jun 2026 12:45:42 +0530</pubDate>
			<modified_date>Tue, 9 Jun 2026 12:45:42 +0530</modified_date>
		</item>
		<item>
			<title><![CDATA['പനി പിടിച്ച് കേരളം'; ഇന്നലെ മാത്രം ചികിത്സ തേടിയത് 10,853 പേര്‍]]></title>
			<link>https://keralaonlinenews.com/kerala/kerala-is-in-a-state-of-fever%3B-yesterday-alone-10853-people/cid18810162.htm</link>
			<guId>https://keralaonlinenews.com/kerala/kerala-is-in-a-state-of-fever%3B-yesterday-alone-10853-people/cid18810162.htm</guId>
			<description><![CDATA[<h2>സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന. ഇന്നലെ പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയത് 10,853 പേരാണ്. ഇന്നലത്തെ കണക്കുകള്‍ പ്രകാരം പനിബാധിതര്‍ കൂടുതല്‍ മലപ്പുറം ജില്ലയിലാണ്.</h2>]]></description>
			<content:encoded><![CDATA[<p>മലപ്പുറം:&nbsp;സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന. ഇന്നലെ പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയത് 10,853 പേരാണ്. ഇന്നലത്തെ കണക്കുകള്‍ പ്രകാരം പനിബാധിതര്‍ കൂടുതല്‍ മലപ്പുറം ജില്ലയിലാണ്.</p>

<p>ജില്ലയില്‍ നിന്ന് മാത്രം ഇന്നലെ 2117 പേര്‍ പനിയ്ക്ക് ചികിത്സ തേടി. തൃശൂരില്‍ 1062 പേരും, പാലക്കാട് 970 പേരും തിരുവനന്തപുരത്ത് 829 ആളുകളും കോഴിക്കോട് 862 പേരും കാസര്‍ഗോഡ്, എറണാകുളം ജില്ലകളില്‍ 804 പേരും കണ്ണൂര്‍ 746 പേരും ചികിത്സ തേടി.മറ്റ് പകര്‍ച്ച വ്യാധി വ്യാപനവും ആശങ്കയാകുന്നുണ്ട്.</p>

<p>109 പേര്‍ക്ക് ഇന്നലെ ചിക്കന്‍ പോക്‌സ് സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കൊല്ലത്തും പത്തനംതിട്ടയിലുമായി ഇന്നലെ രണ്ടു പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചു. ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 11 പേര്‍ക്കാണ്.</p>

<p>ഡെങ്കിപ്പനി മൂലം ഇന്നലെ ഒരു മരണവും സംസ്ഥാനത്ത് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ലക്ഷണത്തോടെ 142 പേര്‍ ചികിത്സ തേടി. ഈ മാസം ആകെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 342 പേര്‍ക്കാണ്.</p>

<p>ഈ മാസം രണ്ട് മരണങ്ങളും ഡെങ്കിപ്പനി മൂലം സംഭവിച്ചിട്ടുണ്ട്. ആറുമാസത്തിനിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 2796 പേര്‍ക്കാണ്.15 പേര്‍ ഡെങ്കിപ്പനി മൂലം ഈ വര്‍ഷം മരിച്ചു. ആറു മാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത് 132&nbsp;പേര്‍ക്കുമാണ്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/6a11495dc7d16af7862dcadeb02c18d7.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 9 Jun 2026 12:43:40 +0530</pubDate>
			<modified_date>Tue, 9 Jun 2026 12:43:40 +0530</modified_date>
		</item>
		<item>
			<title><![CDATA[വീട്ടിൽ തന്നെ തയ്യാറാക്കാം വ്യത്യസ്തമായ ഒരു ബിരിയാണി]]></title>
			<link>https://keralaonlinenews.com/food/rava-special-recipe/cid18774344.htm</link>
			<guId>https://keralaonlinenews.com/food/rava-special-recipe/cid18774344.htm</guId>
			<description><![CDATA[വീട്ടിൽ തന്നെ തയ്യാറാക്കാം വ്യത്യസ്തമായ ഒരു ബിരിയാണി]]></description>
			<content:encoded><![CDATA[<p>&nbsp;ചേരുവകൾ</p>

<p>ചെമ്മീൻ -150 ഗ്രാം</p>

<p>റവ -1 കപ്പ്</p>

<p>ഉള്ളി -4</p>

<p>ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂൺ</p>

<p>പച്ചമുളക് ചതച്ചത് -8</p>

<p>തക്കാളി -2</p>

<p>ചുവന്ന മുളക് പൗഡി -1 ടീസ്പൂൺ</p>

<p>മഞ്ഞൾ പൊടി -1/2 ടീസ്പൂൺ</p>

<p>ഗരം മസാല -1/2 ടീസ്പൂൺ</p>

<p>മല്ലിയില -3 തണ്ട്</p>

<p>നാരങ്ങാനീര് -3 ടീസ്പൂൺ</p>

<p>ഹോൾസ്പൈസസ്‌-2 വീതം ഏലയ്ക്ക, ഗ്രാമ്പൂ, കറുവപ്പട്ട</p>

<p>നെയ്യ് / എണ്ണ</p>

<p>കശുവണ്ടി</p>

<p>തയ്യാറാക്കുന്ന രീതി</p>

<p>എണ്ണ / നെയ്യിൽ ഉള്ളി, കശുവണ്ടി എന്നിവ വഴറ്റുക. അതേ എണ്ണയിൽ മുഴുവൻ മസാലകൾ, മാരിനേറ്റ് ചെയ്ത ചെമ്മീൻ എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഉള്ളി ബ്രൗൺ നിറമാകുന്നതുവരെ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക, പച്ചമുളക് ചതച്ചത് ചേർത്ത് വഴറ്റുക. തക്കാളി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. മുളക് പൗഡർ, ഗരം മസാല എന്നിവ ചേർത്ത് വഴറ്റുക. വെള്ളം ഒഴിക്കുക.1 1/2 കപ്പ് തിളപ്പിക്കാൻ വയ്ക്കുക.</p>

<p>ഉപ്പ് ചേർത്ത് എല്ലാം ബാലൻസ് ആണോ എന്ന് നോക്കുക. വേവിച്ചു കഴിഞ്ഞാൽ, വറുത്ത റവ ചേർത്ത് നന്നായി ഇളക്കി 10 മിനിറ്റ് ചെറിയ തീയിൽ വയ്ക്കുക. സ്വാദിഷ്ടമായ ചെമ്മീൻ റവ ബിരിയാണി / തരി ബിരിയാണി തയ്യാർ.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/553919dc20289058771fd9c29f9d2b39.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 9 Jun 2026 12:40:56 +0530</pubDate>
			<modified_date>Tue, 9 Jun 2026 12:40:56 +0530</modified_date>
		</item>
		<item>
			<title><![CDATA[സവര്‍ണ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി ചങ്ങാത്തം; യുവാവിനെ പെണ്‍കുട്ടിയുടെ കുടുംബം തല്ലിക്കൊന്നു]]></title>
			<link>https://keralaonlinenews.com/india/befriending-a-girl-from-the-upper-caste-caste-the-young/cid18810107.htm</link>
			<guId>https://keralaonlinenews.com/india/befriending-a-girl-from-the-upper-caste-caste-the-young/cid18810107.htm</guId>
			<description><![CDATA[<h2>സവര്‍ണ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി ചങ്ങാത്തം കൂടിയതിന്റെ പേരില്‍ പതിനെട്ടുകാരനായ ദലിത് യുവാവിനെ അടിച്ചുകൊന്നു.അക്രമത്തില്‍ യുവാവിന്റെ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പ്രതാപ്‌നഗർ ബ്ലോക്കിലാണ് ക്രൂരമായ ജാതിക്കൊല അരങ്ങേറിയത്.</h2>]]></description>
			<content:encoded><![CDATA[<p>സവര്‍ണ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി ചങ്ങാത്തം കൂടിയതിന്റെ പേരില്‍ പതിനെട്ടുകാരനായ ദലിത് യുവാവിനെ അടിച്ചുകൊന്നു.അക്രമത്തില്‍ യുവാവിന്റെ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പ്രതാപ്‌നഗർ ബ്ലോക്കിലാണ് ക്രൂരമായ ജാതിക്കൊല അരങ്ങേറിയത്.</p>

<p>ദേവല്‍ ഗ്രാമവാസിയായ കേതൻ ലാല്‍ ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ദിവാകർ ഡിംരിയെ ബൗരാരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖോല്‍ഗഡ് ഗ്രാമത്തിലെ പെണ്‍കുട്ടിക്കും കേതൻ ലാലിനും ഇടയിലെ സൗഹൃദത്തില്‍ പ്രകോപിതമായാണ് ആസൂത്രിത കൃത്യം.</p>

<p>ഞായറാഴ്ച രാത്രി ഖോല്‍ഗഡ് ഗ്രാമത്തിലാണ് സംഭവം നടന്നത്. കേതന്റെ പിതാവ് ധൻപാല്‍ ലാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.</p>

<p>കഴിഞ്ഞ ആറുമാസമായി ഖോല്‍ഗഡ് സ്വദേശിയായ പെണ്‍കുട്ടിയുമായി കേതൻ സൗഹൃദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെ പെണ്‍കുട്ടിയെ കൊണ്ട് കേതനെ ഫോണില്‍ വിളിപ്പിച്ചു. തുടര്‍ന്ന് തന്റെ ഗ്രാമത്തിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. സുഹൃത്തായ ദിവാകർ ഡിംരിക്കൊപ്പമാണ് കേതൻ ഖോല്‍ഗഡില്‍ എത്തിയത്.</p>

<p>ഇരുവരും സ്ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഇവരെ ഒരു മുറിയില്‍ പൂട്ടിയിടുകയും വടികള്‍ ഉപയോഗിച്ച്‌ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്ന് പോലീസ് പിന്നീട് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടിയുടെ പിതാവ് കേതന്റെ പിതാവായ ധൻപാല്‍ ലാലിനെ ഫോണില്‍ വിളിച്ച്‌ മകനെ കുറിച്ച്‌ അറിയിക്കുകയും തിരികെ എടുത്ത് കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.</p>

<p>ധൻപാല്‍ ലാല്‍ സ്ഥലത്തെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന കേതനെ ഉടൻ തന്നെ ചൗന്ദ് ലാംബ്‌ഗാവിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാരും ബന്ധുക്കളും പ്രതികള്‍ക്കെതിരെ ഉടനടി നടപടി വേണമെന്ന് ആവശ്യപ്പെട്ട് മൃതദേഹം ഏറ്റുവാങ്ങാൻ ആദ്യം വിസമ്മതിച്ചു.</p>

<p>പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ (SC/ST Act) സെക്ഷൻ 3(2)(v) പ്രകാരവും കേസെടുത്തതായി തെഹ്‌രി ഗർവാള്‍ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (SSP) ശ്വേത ചൗബേ അറിയിച്ചു.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/debda3beaa3d88f2ede9100439a04374.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 9 Jun 2026 12:31:38 +0530</pubDate>
			<modified_date>Tue, 9 Jun 2026 12:33:31 +0530</modified_date>
		</item>
		<item>
			<title><![CDATA[പാരമ്പര്യമായി പ്രമേഹമുണ്ടോ? തുടക്കത്തിലേ നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തൂ]]></title>
			<link>https://keralaonlinenews.com/health/diabetes-hereditary-control/cid18809795.htm</link>
			<guId>https://keralaonlinenews.com/health/diabetes-hereditary-control/cid18809795.htm</guId>
			<description><![CDATA[<p>ആരോഗ്യം സംരക്ഷിക്കാൻ നിർബന്ധമായും കഴിക്കേണ്ട പഴങ്ങളിലൊന്നാണ് മാതളം. ധാരാളം പോഷക​ഗുണങ്ങൾ മാതളത്തിൽ അടങ്ങിയിരിക്കുന്നു. കാർബോഹൈഡ്രേറ്റ്സ് നിറഞ്ഞ മാതളനാരങ്ങ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു.</p>

<h2></h2>]]></description>
			<content:encoded><![CDATA[<p><br>
&nbsp;ആരോഗ്യം സംരക്ഷിക്കാൻ നിർബന്ധമായും കഴിക്കേണ്ട പഴങ്ങളിലൊന്നാണ് മാതളം. ധാരാളം പോഷക​ഗുണങ്ങൾ മാതളത്തിൽ അടങ്ങിയിരിക്കുന്നു. കാർബോഹൈഡ്രേറ്റ്സ് നിറഞ്ഞ മാതളനാരങ്ങ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു.</p>

<p>മാതളത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദഹന പ്രശ്‌നങ്ങൾക്കും മാതള നാരങ്ങാ ജ്യൂസ് മികച്ചതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.</p>

<p>നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴമാണ് മാതളം. വിറ്റാമിൻ സി, കെ, ബി, ഇ തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. കൂടാതെ കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവയും മാതളത്തില്‍ അടങ്ങിയിട്ടുണ്ട്.</p>

<p>കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ മാതളം കഴിക്കുന്നത് നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90 ശതമാനത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അതിനാല്‍ ദിവസവും മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.</p>

<p>ദിവസവും മാതളം കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്. വിളര്‍ച്ച തടയാന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ പ്രമേഹരോഗികള്‍ക്കും മാതളം കഴിക്കുന്നത് നല്ലതാണ്.മാതളനാങ്ങ തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. &nbsp;&nbsp;സ്ട്രെസ്, വീക്കം എന്നിവ തടയാനും ഇവ സഹായിക്കുന്നു. ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും മാതളം സഹായിക്കും.വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം മാതള നാരങ്ങാ വിത്തില്‍ 83 കലോറിയാണ് ഉള്ളത്. ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാനും മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[health]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/6e14d23c423892182194085e4be9b3de.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 9 Jun 2026 12:30:53 +0530</pubDate>
			<modified_date>Tue, 9 Jun 2026 12:30:53 +0530</modified_date>
		</item>
		<item>
			<title><![CDATA[പ്രവാസികള്‍ക്ക് ആശ്വാസം; ദുബൈയില്‍ സ്വര്‍ണവിലയിൽ വൻ ഇടിവ്]]></title>
			<link>https://keralaonlinenews.com/world/relief-for-expatriates-gold-prices-drop-sharply-in-dubai/cid18810077.htm</link>
			<guId>https://keralaonlinenews.com/world/relief-for-expatriates-gold-prices-drop-sharply-in-dubai/cid18810077.htm</guId>
			<description><![CDATA[<h2>ദുബൈയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 519.75 ദിര്‍ഹമായാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 483 ദിര്‍ഹത്തില്‍ നിന്നും 481.25 ദിര്‍ഹമായും കുറഞ്ഞു.</h2>]]></description>
			<content:encoded><![CDATA[<p>ദുബൈ: ദുബൈയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 519.75 ദിര്‍ഹമായാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 483 ദിര്‍ഹത്തില്‍ നിന്നും 481.25 ദിര്‍ഹമായും കുറഞ്ഞു.</p>

<p>കഴിഞ്ഞ ഒരു മാസത്തിനിടെ 24കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 48.5 ദിര്‍ഹമായും ജൂണില്‍ ഇതുവരെ ഗ്രാമിന് 27.75 ദിര്‍ഹമായും കുറഞ്ഞു. ആഗോളതലത്തില്‍, സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.45 ശതമാനം ഇടിഞ്ഞ് 4,310 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.</p>

<p></p>]]></content:encoded>
			<category><![CDATA[world]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/96fc416a3e7710811d0c52f87e84bad1.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 9 Jun 2026 12:26:16 +0530</pubDate>
			<modified_date>Tue, 9 Jun 2026 12:26:16 +0530</modified_date>
		</item>
		<item>
			<title><![CDATA[വർക്കലയില്‍ കുളിക്കടവില്‍ പരസ്യമദ്യപാനം ചോദ്യം ചെയ്ത അമ്മയ്ക്കും മകനും മര്‍ദ്ദനം]]></title>
			<link>https://keralaonlinenews.com/kerala/mother-and-son-beaten-up-for-questioning-public-consumption/cid18810072.htm</link>
			<guId>https://keralaonlinenews.com/kerala/mother-and-son-beaten-up-for-questioning-public-consumption/cid18810072.htm</guId>
			<description><![CDATA[<h2>വർക്കലയില്‍ കുളിക്കടവില്‍ പരസ്യമദ്യപാനം ചോദ്യം ചെയ്ത അമ്മയ്ക്കും മകനും നേരെ മര്‍ദ്ദനം..കണ്ണമ്പൊയ്ക സ്വദേശിനി ഷീബ, മകൻ ഷിജിൻ എന്നിവർക്ക് നേരെയാണ് സാമൂഹ്യവിരുദ്ധർ അക്രമം അഴിച്ചുവിട്ടത്.</h2>]]></description>
			<content:encoded><![CDATA[<p>വർക്കല :&nbsp; വർക്കലയില്‍&nbsp;കുളിക്കടവില്‍ പരസ്യമദ്യപാനം ചോദ്യം ചെയ്ത അമ്മയ്ക്കും മകനും നേരെ മര്‍ദ്ദനം..കണ്ണമ്പൊയ്ക സ്വദേശിനി ഷീബ, മകൻ ഷിജിൻ എന്നിവർക്ക് നേരെയാണ് സാമൂഹ്യവിരുദ്ധർ അക്രമം അഴിച്ചുവിട്ടത്.</p>

<p>ഇരുവരും കുളിക്കടവില്‍ കുളിച്ചുകൊണ്ടിരുന്ന സമയത്താണ് സംഭവം. കുളിക്കടവിന് സമീപമിരുന്ന് പരസ്യമായി മദ്യപിക്കുകയായിരുന്ന യുവാക്കള്‍ അമ്മയ്ക്കും മകനും നേരെ തിരിഞ്ഞ് അസഭ്യവർഷം നടത്തുകയായിരുന്നു. ചോദ്യം ചെയ്തതിന് ക്രൂര മർദ്ദനം. പൊതുസ്ഥലത്തിരുന്ന് അമ്മയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതോടെയാണ് മദ്യപസംഘം അക്രമാസക്തരായത്.</p>

<p>ഗുരുതരമായ കരള്‍ രോഗത്തെത്തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ ദീർഘനാളായി ചികിത്സയില്‍ കഴിയുന്ന വ്യക്തിയാണ് ഷിജിൻ. ഇതൊന്നും വകവെക്കാതെ അക്രമിസംഘം ഷിജിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. ഷിജിന്റെ കൈ പിടിച്ചുതിരിക്കുകയും തലയ്ക്ക് പിന്നില്‍ മാരകമായി അടിക്കുകയും ചെയ്തു.</p>

<p>ക്രൂരമായ മർദ്ദനത്തെത്തുടർന്ന് അമ്മയും മകനും നിലവിളിച്ചതോടെ നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിക്കൂടി. ജനങ്ങള്‍ സംഘടിക്കുന്നത് കണ്ടതോടെ അക്രമികള്‍ ഇരുചക്ര വാഹനത്തില്‍ കയറി സംഭവസ്ഥലത്തുനിന്ന് അതിവേഗം രക്ഷപ്പെട്ടു. സംഭവത്തില്‍ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവില്‍ പോയ പ്രതികളെ ഉടൻ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/bbbdc0ccaeb4c51ee914953d76b53d86.gif</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 9 Jun 2026 12:24:06 +0530</pubDate>
			<modified_date>Tue, 9 Jun 2026 12:26:23 +0530</modified_date>
		</item>
		<item>
			<title><![CDATA[അക്കരെ കൊട്ടിയുരിൽ തിരുവഞ്ചിറയിൽ ഭക്തർ പ്രദക്ഷിണം വെയ്ക്കുന്നത് തടഞ്ഞ് പോലീസ്; പ്രതിഷേധവുമായി ഭക്തജനങ്ങൾ ​​​​​​​]]></title>
			<link>https://keralaonlinenews.com/nattuvarthakal/police-stop-devotees-from-performing-pradakshina-at/cid18810047.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/police-stop-devotees-from-performing-pradakshina-at/cid18810047.htm</guId>
			<description><![CDATA[<h2>അക്കരെ കൊട്ടിയുരിൽ  തിരുവഞ്ചിറയിൽ ഭക്തർ പ്രദക്ഷിണം വെയ്ക്കുന്നത് തടഞ്ഞ് പോലീസ്. പ്രതിഷേധവുമായി ഭക്തജനങ്ങൾ രംഗത്തെത്തി.ഭക്തരുടെ അവകാശങ്ങൾക്ക് മുകളിൽ പോലീസ് കടന്ന് കയറുകയാണെന്ന് ഭക്തർ പ്രതികരിച്ചു.</h2>]]></description>
			<content:encoded><![CDATA[<p>അക്കരെ കൊട്ടിയുരിൽ &nbsp;തിരുവഞ്ചിറയിൽ ഭക്തർ പ്രദക്ഷിണം വെയ്ക്കുന്നത് തടഞ്ഞ് പോലീസ്. പ്രതിഷേധവുമായി ഭക്തജനങ്ങൾ രംഗത്തെത്തി.ഭക്തരുടെ അവകാശങ്ങൾക്ക് മുകളിൽ പോലീസ് കടന്ന് കയറുകയാണെന്ന് ഭക്തർ പ്രതികരിച്ചു.</p>

<p>ദേവസ്വം ആവിശ്യപ്പെട്ടിട്ടും തിരുവഞ്ചിറയിലെ ഭക്തജനങ്ങളെ തടഞ്ഞ വേലി മാറ്റാൻ പോലീസ് തയ്യാറാവാത്തതിനെ &nbsp;തുടർന്ന് പ്രതിഷേധം ശക്തമാവുകയാണ്. ചടങ്ങുകൾ നടത്താൻ കഴിയാതെ വലയുകയാണ് ദേവസ്വം അധികൃതർ.</p>]]></content:encoded>
			<category><![CDATA[nattuvarthakal, devotional, kannur]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/4b5d79b42a8dae296e806f80681480a3.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 9 Jun 2026 12:16:38 +0530</pubDate>
			<modified_date>Tue, 9 Jun 2026 12:16:38 +0530</modified_date>
		</item>
		<item>
			<title><![CDATA[കാൻസറിനെ അകറ്റി നിർത്താം; അടുക്കളയിലുണ്ട് ഈ അത്ഭുത ചേരുവ]]></title>
			<link>https://keralaonlinenews.com/health/cancer-kitchen/cid18809854.htm</link>
			<guId>https://keralaonlinenews.com/health/cancer-kitchen/cid18809854.htm</guId>
			<description><![CDATA[<h2><br />
ആരോഗ്യത്തിന് സഹായിക്കുന്നവയില്‍ പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. ‌ലേഡീസ് ഫിംഗർ, ഓക്ര അല്ലെങ്കിൽ ഭിണ്ടി എന്നൊക്കെ അറിയപ്പെടുന്ന വെണ്ടയ്ക്കയ്ക്ക് ധാരാളം പോഷക​ഗുണങ്ങളാണുള്ളത്.</h2>]]></description>
			<content:encoded><![CDATA[<p><br>
ആരോഗ്യത്തിന് സഹായിക്കുന്നവയില്‍ പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. ‌ലേഡീസ് ഫിംഗർ, ഓക്ര അല്ലെങ്കിൽ ഭിണ്ടി എന്നൊക്കെ അറിയപ്പെടുന്ന വെണ്ടയ്ക്കയ്ക്ക് ധാരാളം പോഷക​ഗുണങ്ങളാണുള്ളത്. വിറ്റാമിൻ എ, ബി, സി, ഇ, കെ, കാത്സ്യം, അയേൺ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയർന്ന തോതിൽ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.&nbsp;</p>

<p>വെണ്ടയ്ക്കയിൽ കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. എന്നാൽ, പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടും ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വെണ്ടയ്ക്കയുടെ സഹായത്താൽ കഴിയുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത് ദഹനനാളത്തിലെ പഞ്ചസാരയുടെ ആഗിരണം കുറയ്ക്കും.</p>

<p>വെണ്ടയ്ക്കയിൽ ഫോളേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഗർഭിണികൾ നിർബന്ധമായും കഴിക്കേണ്ട പച്ചക്കറിയാണ്. ഇത് വളരുന്ന ഭ്രൂണത്തിന്റെ തലച്ചോറിന്റെയും നട്ടെല്ലിന്റെയും വികാസത്തെ ബാധിക്കുന്ന ഒരു ന്യൂറൽ ട്യൂബ് വൈകല്യത്തിന്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.</p>

<p>വെണ്ടക്കയിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് വെണ്ടയ്ക്ക. ധാരാളം വിറ്റാമിനുകളും മിനറലുകളും ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ ആൻറിഓക്‌സിഡൻറുകളായ ബീറ്റ കരോട്ടിൻ, സെന്തീൻ, ലുട്ടീൻ എന്നിവയാൽ സമൃദ്ധമാണ് വെണ്ടയ്ക്ക. ഇത് കാഴ്ചശക്തി കൂട്ടാനും സഹായിക്കുന്നു. പല ചർമ്മ രോഗങ്ങളെയും തടയാൻ വെണ്ടയ്ക്കക്ക് കഴിയും.</p>

<p>വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും വെണ്ടയ്ക്ക സഹായകമാണ്. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്ന ലെക്റ്റിന്‍ ഓക്രായില്‍ പ്രോട്ടീന്‍ വെണ്ടക്കയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.&nbsp;</p>

<p>വെണ്ടക്കയിലുള്ള വൈറ്റമിന്‍ സി, ഇ, സിങ്ക് എന്നിവ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനുകള്‍ റെറ്റിനയുടെ ഭാഗമായി കണ്ണിനു പിറകിലുള്ള മാക്യുലയില്‍ സ്ഥിതിചെയ്യുന്ന ദശലക്ഷക്കണക്കിന് ഫോട്ടോറിസെപ്റ്റര്‍ സെല്ലുകളെ സംരക്ഷിക്കുന്നു.</p>]]></content:encoded>
			<category><![CDATA[health]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/c75b9d6556c804cae2f40eeb3f9f5e10.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 9 Jun 2026 12:10:50 +0530</pubDate>
			<modified_date>Tue, 9 Jun 2026 12:10:50 +0530</modified_date>
		</item>
		<item>
			<title><![CDATA[സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് കർശന വിലക്ക്]]></title>
			<link>https://keralaonlinenews.com/kerala/strict-ban-on-media-in-the-secretariat/cid18809976.htm</link>
			<guId>https://keralaonlinenews.com/kerala/strict-ban-on-media-in-the-secretariat/cid18809976.htm</guId>
			<description><![CDATA[<h2>സെക്രട്ടറിയേറ്റില്‍ വീണ്ടും മാധ്യമ നിയന്ത്രണം. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കില്‍ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു.മറ്റു മന്ത്രിമാരുടെ ഓഫീസിലേക്കും ഇത് വ്യാപിപ്പിച്ചിരിക്കുകയാണ്.</h2>]]></description>
			<content:encoded><![CDATA[<p>തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ വീണ്ടും മാധ്യമ നിയന്ത്രണം. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കില്‍ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു.മറ്റു മന്ത്രിമാരുടെ ഓഫീസിലേക്കും ഇത് വ്യാപിപ്പിച്ചിരിക്കുകയാണ്.</p>

<p>വകുപ്പുകളില്‍ നിന്നും അറിയിപ്പില്ലാതെ അക്രഡിറ്റഡ് മാധ്യമ പ്രവർത്തകർക്കുംപ്രവേശനം ഇല്ലെന്നു സുരക്ഷ ജീവനക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. ഇതിന് പുറമെ സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ് (സമരഗേറ്റ്) ബാരിക്കേഡ് വെച്ച്‌ അടക്കുകയും ചെയ്തു.</p>

<p>പുതിയ സർക്കാർ അധികാരമേറ്റതു മുതൽ പൊതുജനങ്ങൾക്കുള്ള സന്ദർശന സമയം വൈകിട്ട് 3 മണി മുതൽ 5 മണി വരെയായി പരിമിതപ്പെടുത്തിയത്. പ്രത്യേക പാസ് എടുത്തോ, അല്ലെങ്കിൽ അകത്തുനിന്നും സെക്യൂരിറ്റി ഗേറ്റിലേക്ക് വരുന്ന ഔദ്യോഗിക ഫോൺ കോൾ വഴിയോ മാത്രമേ ഈ സമയത്തും ആളുകൾക്ക് അകത്ത് കടക്കാൻ സാധിക്കൂ. ഈ സമയക്രമം ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇപ്പോൾ മാധ്യമങ്ങളെയും തടയുന്നത്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/f5af1ab25c7e4abb904dd632523c7af4.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 9 Jun 2026 12:04:09 +0530</pubDate>
			<modified_date>Tue, 9 Jun 2026 12:05:22 +0530</modified_date>
		</item>
		<item>
			<title><![CDATA[കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന് ഇനി സര്‍ക്കാര്‍ ശമ്പളവും ക്യാബിനറ്റ് റാങ്കും, ഗവണ്‍മെന്റ് ബംഗ്ലാവ്, വാഹനം, എല്ലാം ജനങ്ങളുടെ നികുതിപ്പണം]]></title>
			<link>https://keralaonlinenews.com/konspecial/sunil-kanugolu-appointed-as-cabinet-rank/cid18809953.htm</link>
			<guId>https://keralaonlinenews.com/konspecial/sunil-kanugolu-appointed-as-cabinet-rank/cid18809953.htm</guId>
			<description><![CDATA[<h2>കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന് ഉപകാരസ്മരണയായി ക്യാബനറ്റ് റാങ്കും സര്‍ക്കാര്‍ ശമ്പളവും.</h2>]]></description>
			<content:encoded><![CDATA[<p>ബെംഗളുരു: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന് ഉപകാരസ്മരണയായി ക്യാബനറ്റ് റാങ്കും സര്‍ക്കാര്‍ ശമ്പളവും. കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ചീഫ് അഡൈ്വസറായാണ് സുനില്‍ കനുഗോലുവിനെ നിയമിച്ചിരിക്കുന്നത്.</p>

<p>കര്‍ണാടകത്തിലും കേരളത്തിലും കോണ്‍ഗ്രസിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ പ്രധാന ശക്തിയായി കണക്കാക്കപ്പെടുന്ന കനുഗോലു, ഇപ്പോള്‍ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന ഔദ്യോഗിക സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു.</p>

<p>കര്‍ണാടക സ്വദേശിയായ കനുഗോലു ഒരു കാലത്ത് ബിജെപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. 2014-ലെ മോദിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പെയിനിലും ഉത്തര്‍പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളിലും അദ്ദേഹം സഹായിച്ചിട്ടുണ്ട്. 2018-ല്‍ കര്‍ണാടകയിലും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചു.</p>

<p>കോണ്‍ഗ്രസിന്റെ 2023ലെ കര്‍ണാടക തിരഞ്ഞെടുപ്പ് വിജയം, തെലങ്കാന വിജയം, കേരളത്തിലെ യുഡിഎഫിന്റെ വിജയം എന്നിവയ്ക്ക് പിന്നില്‍ അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ നിര്‍ണായകമായിരുന്നു. കോടിക്കണക്കിന് രൂപയാണ് ഇതിനായി കനുഗോലുവിന് പ്രതിഫലമായി നല്‍കിയത്.</p>

<p>പുതിയ ക്യാബിനറ്റ് റാങ്കോടുകൂടിയ ചീഫ് അഡൈ്വസറായതിനാല്‍, സുനില്‍ കനുഗോലുവിന് മന്ത്രിമാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ലഭിക്കും. കര്‍ണാടകയില്‍ ഇത്തരം ക്യാബിനറ്റ് റാങ്ക് നിയമനങ്ങള്‍ ഒട്ടേറെയുണ്ട്.</p>

<p>ശമ്പളം കൂടാതെ, വാഹനം, ഡ്രൈവര്‍, സഹായി, സര്‍ക്കാര്‍ ബംഗ്ലാവ് തുടങ്ങി മന്ത്രിമാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. കര്‍ണാടകയില്‍ മന്ത്രിമാര്‍ക്ക് പുറമെ നൂറുകണക്കിന് ഉപദേശകരും ചെയര്‍മാന്മാരും ക്യാബിനറ്റ് റാങ്കോടെ നിയമിതരായിട്ടുണ്ട്. ഇത് സര്‍ക്കാര്‍ ഖജനാവിന് വലിയ ഭാരമാണ്.</p>

<p>കനുഗോലു കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച തന്ത്രജ്ഞനാണ്. അതിന്റെ പ്രതിഫലമായി ജനങ്ങളുടെ പണം ഉപയോഗിച്ച് ഔദ്യോഗിക സ്ഥാനവും ആനുകൂല്യങ്ങളും ലഭിക്കുന്നത് തെറ്റായ രാഷ്ട്രീയ സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണെന്ന വിമര്‍ശനം ഉയരുന്നു. ഒരു സ്വകാര്യ തന്ത്രജ്ഞനെ ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാര്‍ പണം നല്‍കി നിലനിര്‍ത്തുന്നത് ജനാധിപത്യത്തിന്റെ മൗലിക തത്ത്വങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന ചോദ്യവും ഉയരുന്നു. കര്‍ണാടക ഹൈക്കോടതി ഇത്തരം നിയമനങ്ങളെക്കുറിച്ച് നേരത്തെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.</p>]]></content:encoded>
			<category><![CDATA[konspecial, india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/72eea6b8d86587f3d687f0ebf4de8d85.jpg</thumb_image>
			<author><![CDATA[Raj C]]></author>
			<pubDate>Tue, 9 Jun 2026 12:02:07 +0530</pubDate>
			<modified_date>Tue, 9 Jun 2026 12:02:07 +0530</modified_date>
		</item>
		<item>
			<title><![CDATA[താഴെ ചൊവ്വയിൽ ഓട്ടോറിക്ഷ ഇരുമ്പ് തൂണിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/autorickshaw-died-kannur/cid18809951.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/autorickshaw-died-kannur/cid18809951.htm</guId>
			<description><![CDATA[<h2>താഴെചൊവ്വ റെയിൽവേ ഗേറ്റിന് സമീപം ഓട്ടോറിക്ഷ ഇരുമ്പ് തൂണിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു.</h2>]]></description>
			<content:encoded><![CDATA[<p>കണ്ണൂർ: താഴെചൊവ്വ റെയിൽവേ ഗേറ്റിന് സമീപം ഓട്ടോറിക്ഷ ഇരുമ്പ് തൂണിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കണ്ണൂർ സിറ്റി ആദി കടലായി ബദറുന്നിസ മൻസിലിൽ ഹാരിസിൻ്റെ മകൻ കെ എം ഷഹനാസ് (39) ആണ് മരിച്ചത്.</p>

<p>ഇന്നലെ രാത്രി 9.20 ഓടെ ആയിരുന്നു അപകടം. ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ഷഹനാസിൻ്റെ സുഹൃത്ത് ഷഹൂദിന് പരിക്കേറ്റു. ഇയാളെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/8d5653953e8ea05f490dfe55f3dddca6.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 9 Jun 2026 11:58:54 +0530</pubDate>
			<modified_date>Tue, 9 Jun 2026 11:58:54 +0530</modified_date>
		</item>
		<item>
			<title><![CDATA[കുടലിന്റെ ആരോഗ്യം വീണ്ടെടുക്കാൻ ദിവസവും ഇത് കഴിക്കുന്നത് ശീലിമാക്കൂ..]]></title>
			<link>https://keralaonlinenews.com/health/intestinal-health/cid18809670.htm</link>
			<guId>https://keralaonlinenews.com/health/intestinal-health/cid18809670.htm</guId>
			<description><![CDATA[<h2>ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ് ബ്രോക്കോളി.</h2>]]></description>
			<content:encoded><![CDATA[<p><br>
ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ് ബ്രോക്കോളി.ധാരാളം നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, വൈറ്റമിൻ ബി 6, കോപ്പർ, പൊട്ടാസ്യം എന്നിവ ബ്രോക്കോളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രോക്കോളിയിൽ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ബ്രോക്കോളി. ബ്രോക്കോളി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.</p>

<p>കാത്സ്യം, മഗ്നീഷ്യം, വിറ്റാമിൻ കെ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബ്രോക്കോളി മുളകൾ, ആരോഗ്യമുള്ള അസ്ഥികൾ നിലനിർത്തുന്നതിന് നിർണായകമാണ്. സ്ഥിരമായി കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ്, ഒടിവുകൾ എന്നിവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.</p>

<p>ബ്രോക്കോളി മുളകളിലെ ഉയർന്ന വൈറ്റമിൻ സി അംശം രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിനും മുറിവ് ഉണക്കുന്നതിനും ആവശ്യമായ കൊളാജൻ ഉൽപാദനത്തെയും ഇത് പിന്തുണയ്ക്കുന്നു.</p>

<p>ബ്രോക്കോളി മുളകളിലെ നാരുകൾ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. ഇത് ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളുടെ വളർച്ചയെ പിന്തുണയ്ക്കുകയും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.</p>

<p>അലർജി പ്രശ്നമുള്ളവർ ദിവസവും ബ്രോക്കോളി കഴിക്കുക. ജലദോഷം, ചുമ, തുമ്മൽ എന്നിവ അകറ്റാൻ വളരെ നല്ലതാണ് ബ്രോക്കോളി. ബ്രോക്കോളിയിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു.വൈറ്റമിൻ സി ധാരാളമടങ്ങിയിരിക്കുന്നതിനാൽ, ഫ്രീറാഡിക്കലുകൾക്കും ഓക്സിഡേറ്റീവ് തകരാറുകൾക്കുമെതിരെ പ്രവർത്തിക്കുന്നു.</p>

<p>ക്യാൻസറിനെ തടയാൻ വളരെ നല്ല പച്ചക്കറിയാണ് ബ്രോക്കോളി. ബ്രോക്കോളി പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. ബ്രോക്കോളിയെ പോലെ തന്നെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന മറ്റ് രണ്ട് പച്ചക്കറികളാണ് ക്യാബേജും കോളീഫ്ളവറും. ശരീരത്തിൽ ഈസ്ട്രോജന്റെ അളവ് കുറയുമ്പോഴാണ് ക്യാൻസർ വരാനുള്ള സാധ്യത കൂടുതൽ. ബ്രോക്കോളി ഈസ്ട്രോജന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു.</p>

<p>ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ ബ്രോക്കോളി സഹായിക്കുന്നു. ബ്രോക്കോളിയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഡി‌എൻഎ യുടെ കുഴപ്പങ്ങൾ പരിഹരിക്കുന്നതിനും ഓസ്റ്റിയോആർത്രൈറ്റിസിനെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി കഴിക്കുന്നത് ഗുണകരമാണെന്നാണ് പറയപ്പെടുന്നു.</p>

<p>&nbsp;നാരുകളുടെ കലവറയാണ് ബ്രോക്കോളി. അതിനാൽ, ശരീരഭാരം കുറയ്ക്കുന്നതിനും അമിതമാകാതെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി കഴിക്കുന്നത് സഹായിക്കും.</p>

<p>ബീറ്റാകരോട്ടിൻ, വൈറ്റമിൻ ബി, വൈറ്റമിൻ ഇ എന്നിവ ബ്രോക്കോളിയിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ കണ്ണിന്റെ ആരോഗ്യത്തിനു വളരെയധികം ഗുണപ്രദമാണ്. മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയ്ക്കെതിരെ ഇവ ഫലപ്രദമായി പ്രവർത്തിക്കും. ഇതിലടങ്ങിയിരിക്കുന്ന സൾഫറാഫേൻ ശ്വാസകോശ അണുബാധകൾക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്നു.</p>

<p>ചർമ്മത്തെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാൻ ബ്രോക്കോളി സഹായിക്കുന്നു. വരണ്ട ചർമ്മമുള്ളവർ ദിവസവും ബ്രോക്കോളി കഴിക്കാൻ ശ്രമിക്കുക. വിറ്റാമിൻ കെ, അമിനോ ആസിഡ്, മിനറൽസ് എന്നിവ ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കും.</p>]]></content:encoded>
			<category><![CDATA[health]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/03c201524f5c8dc8d74975e4609f107e.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 9 Jun 2026 11:45:39 +0530</pubDate>
			<modified_date>Tue, 9 Jun 2026 11:45:39 +0530</modified_date>
		</item>
		<item>
			<title><![CDATA[കുന്നന്താനത്ത് റബർ ഫാക്ടറിയിൽ തീപിടിത്തം; അഗ്നിശമനസേന എത്തി തീ അണച്ചു, ഒഴിവായത് വൻ അപകടം]]></title>
			<link>https://keralaonlinenews.com/kerala/fire-breaks-out-at-rubber-factory-in-kunnanthanam/cid18809877.htm</link>
			<guId>https://keralaonlinenews.com/kerala/fire-breaks-out-at-rubber-factory-in-kunnanthanam/cid18809877.htm</guId>
			<description><![CDATA[<h2>കുന്നന്താനത്ത് റബർ ഫാക്ടറിയിൽ വൻ തീപിടുത്തം. അഗ്നിശമനസേന എത്തി തീ അണച്ചു.  കുന്നന്താനത്ത് പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയൽ നഗറിലെ ജി കെ റബേഴ്സ് എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. സ്ഥാപനത്തിലെ തെർമൽ ഫ്ലൂയിഡിലാണ് തീ പടർന്നത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം.</h2>]]></description>
			<content:encoded><![CDATA[<p>തിരുവല്ല : കുന്നന്താനത്ത് റബർ ഫാക്ടറിയിൽ വൻ തീപിടുത്തം. അഗ്നിശമനസേന എത്തി തീ അണച്ചു. &nbsp;കുന്നന്താനത്ത് പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയൽ നഗറിലെ ജി കെ റബേഴ്സ് എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. സ്ഥാപനത്തിലെ തെർമൽ ഫ്ലൂയിഡിലാണ് തീ പടർന്നത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. തിരുവല്ലയിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് അഗ്നി ശമനസേന അംഗങ്ങൾ ചേർന്ന് തീ അണയ്ക്കുകയായിരുന്നു.&nbsp;</p>

<p></p>

<p style="text-align:center"><img alt="Fire breaks out at rubber factory in Kunnanthanam; Firefighters arrive and extinguish the fire, averting a major accident" height="471" id="img_21415224" loading="lazy" src="https://keralaonlinenews.com/static/c1e/client/94744/uploaded/9cb56dd04de6be5c818f815f6c1a941b.gif" width="900"></p>

<p>സേനയുടെ സമയോചിത ഇടപെടൽ മൂലം ഭീമമായ അളവിൽ റബർ ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്ന ഭാഗത്തേക്കും സമീപത്തുള്ള മറ്റ് സ്ഥാപനങ്ങളിലേക്കും തീ പടരുന്നത് തടയാനായി. സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ കെ സതീഷ് കുമാർ, ഓഫീസർമാരായ മുഗേഷ് കുമാർ, അനിൽ, വിനോദ് ടൈറ്റസ്, ശ്രീദാസ്,നന്ദു മനോജ്‌, ഷിബു, സുധീഷ്, ലാലു എന്നിവർ അടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/32125e0881036d90e0088971da5432c3.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 9 Jun 2026 11:42:39 +0530</pubDate>
			<modified_date>Tue, 9 Jun 2026 11:42:39 +0530</modified_date>
		</item>
		<item>
			<title><![CDATA[ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണം : ഓട്ടോറിക്ഷ തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ നാളെ]]></title>
			<link>https://keralaonlinenews.com/kerala/autorickshaw-workers-secretariat-march-tomorrow/cid18809872.htm</link>
			<guId>https://keralaonlinenews.com/kerala/autorickshaw-workers-secretariat-march-tomorrow/cid18809872.htm</guId>
			<description><![CDATA[<h2>:   പെട്രോള്‍, ഡീസല്‍ , ഗ്യാസ് വില കുതിച്ചു കയറുന്ന സാഹചര്യത്തില്‍ ഓട്ടോറിക്ഷ ചാർജ് അടിയന്തിരമായി വർദ്ധിപ്പിക്കണമെന്നാ വശ്യപ്പെട്ടും, ഓട്ടോ ചാർജ്ജ് സംബന്ധമായ സർക്കാറിൻ്റെ അശാസ്ത്രീയ ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടും ഓള്‍ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയൻ്റെ  നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍ ജൂണ്‍ 10ന് ബുധനാഴ്ച കാലത്ത് 10 മണിക്ക് സെക്രട്ടറിയേറ്റിന് മുന്നില്‍ മാർച്ചും ധർണയും നടത്തുന്നു.</h2>]]></description>
			<content:encoded><![CDATA[<p>മലപ്പുറം:&nbsp; &nbsp;പെട്രോള്‍, ഡീസല്‍ , ഗ്യാസ് വില&nbsp;കുതിച്ചു കയറുന്ന സാഹചര്യത്തില്‍ ഓട്ടോറിക്ഷ ചാർജ് അടിയന്തിരമായി വർദ്ധിപ്പിക്കണമെന്നാ വശ്യപ്പെട്ടും, ഓട്ടോ ചാർജ്ജ് സംബന്ധമായ സർക്കാറിൻ്റെ അശാസ്ത്രീയ ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടും ഓള്‍ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയൻ്റെ &nbsp;നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍ ജൂണ്‍ 10ന് ബുധനാഴ്ച കാലത്ത് 10 മണിക്ക് സെക്രട്ടറിയേറ്റിന് മുന്നില്‍ മാർച്ചും ധർണയും നടത്തുന്നു.</p>

<p>മാർച്ച്‌ എച്ച്‌എംഎസ് സംസ്ഥാന ജനറല്‍ സക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്യും. 2022 ല്‍ സർക്കാർ നിശ്ചയിച്ച ചാർജ് വാങ്ങിക്കൊണ്ടാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍ ഇപ്പോഴും സർവീസ് നടത്തുന്നത്.ഓട്ടോ റിക്ഷകളുടെമിനിമം ചാർജ് 50 രൂപയായും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 25 രൂപയായും വർധിപ്പിക്കണം,</p>

<p>അതോടൊപ്പം ഓരോ കി.മീറ്ററിനും സർക്കാർ നിശ്ചയിക്കുന്ന നിരക്ക് തൊഴിലാളികള്‍ക്ക് ലഭിക്കും എന്നുറപ്പാക്കുന്ന തരത്തില്‍ സർക്കാർ വിജ്ഞാപനത്തില്‍ വ്യക്തത വരുത്തണമെന്നും, സി എഫ് , ക്ഷേമ നിധി, അനധികൃത സർവീസ്, പാർക്കിങ് സൗകര്യങ്ങള്‍ തുടങ്ങി ഓട്ടോ തൊഴിലാളികള്‍ നേരിടുന്ന പ്രധാനപ്പെട്ടപ്രശ്നങ്ങള്‍ ചർച്ച ചെയ്ത് പരിഹരിക്കണമെന്നാവശ്യപ്പെട്ടു മാണ് സമരം സംഘടിപ്പിക്കുന്നത്..<br>
&nbsp;</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/0d138c4ea5af5a0c0ed24e70c0cc6630.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 9 Jun 2026 11:41:54 +0530</pubDate>
			<modified_date>Tue, 9 Jun 2026 11:43:02 +0530</modified_date>
		</item>
		<item>
			<title><![CDATA[മുണ്ടക്കൈ ചൂരല്‍മല ദുരിതാശ്വാസത്തിന് നേതൃത്വം നല്‍കി ജനങ്ങളുടെ പ്രിയങ്കരിയായ കലക്ടര്‍ മേഘശ്രീക്കെതിരെ സര്‍ക്കാരിന്റെ പ്രതികാര നടപടി, സസ്‌പെന്‍ഷന് നീക്കം]]></title>
			<link>https://keralaonlinenews.com/konspecial/wayanad-collector-dr-meghashree/cid18809794.htm</link>
			<guId>https://keralaonlinenews.com/konspecial/wayanad-collector-dr-meghashree/cid18809794.htm</guId>
			<description><![CDATA[<h2>മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ദുരിതത്തിലായ ജനങ്ങളെ ചേര്‍ത്തുപിടിച്ച് ശ്രദ്ധേയയാ വയനാട് കലക്ടര്‍ ഡി ആര്‍ മേഘശ്രീക്കെതിരെ യുഡിഎഫ് സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.</h2>]]></description>
			<content:encoded><![CDATA[<p>കോഴിക്കോട്: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ദുരിതത്തിലായ ജനങ്ങളെ ചേര്‍ത്തുപിടിച്ച് ശ്രദ്ധേയയാ വയനാട് കലക്ടര്‍ ഡി ആര്‍ മേഘശ്രീക്കെതിരെ യുഡിഎഫ് സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഫണ്ട് വിതരണത്തില്‍ ബോധപൂര്‍വ്വമായ കാലതാമസം വരുത്തിയെന്നാരോപിച്ച് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറിയായിരിക്കെ എം.ജി രാജമാണിക്യം നോട്ടീസ് അയച്ചിരുന്നു.</p>

<p>ഏപ്രില്‍ 18ന് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കെ.ബിജുവും ജൂണ്‍ 2ന് എം.ജി രാജമാണിക്യവും നോട്ടീസ് അയച്ചു. ഫണ്ട് വിതരണത്തിലെ കാലതാമസം വ്യക്തിപരമായ വീഴ്ചയായി കണ്ട് നടപടി എടുക്കുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. വായ്പാ ബാധ്യത ഏറ്റെടുക്കുന്നത് സംബന്ധിച്ച ഗുണഭോക്തൃപട്ടിക അന്തിമം ആക്കുന്നതില്‍ വീഴ്ചവന്നതായി ചൂണ്ടിക്കാട്ടി കൊണ്ട് ഈമാസം 2 ന് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം അയച്ച കത്തില്‍ ഗുരതരമായ പരാമര്‍ശങ്ങളാണുളളത്.</p>

<p>വര്‍ഷാവസനത്തെ കണക്ക് ക്ലോസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ട്രഷറി നിയന്ത്രണങ്ങളും സര്‍ക്കാരിലെ കാലതാമസവുമാണ് ഫണ്ട് വിതരണം വൈകിയതിന്റെ കാരണമെന്നാണ് കളക്ടര്‍ ഡി.ആര്‍.മേഘശ്രീയുടെ വിശദീകരണം.</p>

<p>ഉപജീവന സഹായത്തിനായി അനുവദിച്ച 6 കോടി രൂപയില്‍ 3.19 കോടി രൂപ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുളള കാലയളവിലേക്കുളളതായിരുന്നു. എന്നാല്‍, സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് ഈ തുക കളക്ടറുടെ അക്കൗണ്ടിലേക്ക് മാറ്റാന്‍ കഴിയാതെ വന്നതോടെ പണം ലാപ്‌സായി.</p>

<p>വയനാട് ദുരന്തം നടന്ന ആദ്യദിവസംതൊട്ട് ഇന്നുവരെ കലക്ടര്‍ മേഘശ്രീ ജനങ്ങളുടെ ഒപ്പംനിന്ന് പുനരധിവാസത്തിന് നേതൃത്വം നല്‍കിയിരുന്നു. വയനാട് ടൗണ്‍ഷിപ്പ്, റെസ്‌ക്യൂ ഓപ്പറേഷനുകള്‍, ദുരിതാശ്വാസ ക്യാമ്പുകളുടെ മാനേജ്‌മെന്റ്, ബാധിതരുടെ പുനരധിവാസം, സ്ത്രീകളെ ഉള്‍പ്പെടുത്തിയുള്ള സ്വയംപര്യാപ്ത പദ്ധതികള്‍ ഒന്നും ഒഴിവാക്കാതെ അവര്‍ ജനങ്ങളുടെ പ്രിയങ്കരിയായി മാറി.</p>

<p>ജനങ്ങള്‍ക്ക് വേണ്ടി രാപകലില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ഐഎഎസ് ഓഫീസറെ വേട്ടയാടുന്നത് കേരളത്തിന്റെ ഭരണസംവിധാനത്തിന് തന്നെ അപമാനമാണ്.</p>]]></content:encoded>
			<category><![CDATA[konspecial, kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/798e62e1006423f2bb0e9d2ba4359334.jpg</thumb_image>
			<author><![CDATA[Raj C]]></author>
			<pubDate>Tue, 9 Jun 2026 11:33:39 +0530</pubDate>
			<modified_date>Tue, 9 Jun 2026 11:33:39 +0530</modified_date>
		</item>
		<item>
			<title><![CDATA[അധികം എണ്ണയോ മസാലകളോ ഇല്ലാതെ ഹെൽത്തിയും ടേസ്റ്റിയുമായ ഹരിയാലി ബിരിയാണി]]></title>
			<link>https://keralaonlinenews.com/food/hariyali-biryani/cid18809630.htm</link>
			<guId>https://keralaonlinenews.com/food/hariyali-biryani/cid18809630.htm</guId>
			<description><![CDATA[<h2>ചിക്കൻ - lkg<br />
സവാള - 4<br />
ഇഞ്ചി - I വലിയ കഷ്ണം<br />
വെളുത്തുള്ളി - 8<br />
പച്ചമുളക് - 5</h2>]]></description>
			<content:encoded><![CDATA[<p>ചിക്കൻ - lkg<br>
സവാള - 4<br>
ഇഞ്ചി - I വലിയ കഷ്ണം<br>
വെളുത്തുള്ളി - 8<br>
പച്ചമുളക് - 5<br>
ചെറിയ ഉള്ളി - 10<br>
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളിയും കൂടി ചതച്ചെടുക്കണം.<br>
മല്ലിയില _l കെട്ട്<br>
പുതിനയില _ 1 കെട്ട്<br>
മല്ലിയിലയും പുതിനയും അരച്ചുവക്കണം.<br>
തൈര് - 1/4 കപ്പ്<br>
മഞ്ഞൾ പൊടി - 1/2<br>
ഗരം മസാല പൊടി - 1 ടീസ്പൂൺ<br>
പാനിൽ ആവശ്യത്തിന് എണ്ണയും 1tsp നെയ്യും ഇട്ട് ചൂടാകുമ്പോൾ സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക ..<br>
ഇഞ്ചി - വെളുത്തുള്ളി - പച്ചമുളക്- ചെറിയ ഉള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റണം.<br>
മല്ലിയിലയും പുതിനയും അരച്ചത് ചേർത്തിളക്കണം.<br>
ചിക്കനും തൈരും മഞ്ഞൾ പൊടിയും ഗരം മസാലയും ഉപ്പും ചേർത്തിളക്കി മൂടിവെച്ച് വേവിച്ചു കുഴഞ്ഞ പാകത്തിൽ റെഡിയാക്കി വക്കണം...<br>
ഇനി ചോറു റെഡിയാക്കാൻ ഒരു വലിയ പാത്രത്തിൽ 2 സ്പൂൺ നെയ്യൊഴിച്ച് പട്ട, ഗ്രാമ്പൂ, ഏലക്ക ,പെരുംജീരകം, വയണയില ,വഴറ്റി 2 കപ്പ് അരി ഇട്ടു ചെറുതായി മൂപ്പിക്കുക. അതിലേക്ക് 4 കപ്പ് തിളച്ച വെള്ളവും 2 സ്പൂൺ പുതിനയില അരച്ചതും ഉപ്പും ചേർത്തിളക്കി മൂടിവെച്ച് വേവിക്കണം .<br>
ചിക്കന്റെ മുകളിൽ ചോറിട്ട് 5 മിനിട്ട് ദം ചെയ്തെടുക്കുക .<br>
മുകളിൽ അണ്ടിപ്പരിപ്പും മുന്തിരിയും സവാളയും നെയ്യിൽ വറുത്തിടുക.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/473a824e0fc4b1eec73a373fed1be37b.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 9 Jun 2026 11:30:11 +0530</pubDate>
			<modified_date>Tue, 9 Jun 2026 11:30:11 +0530</modified_date>
		</item>
		<item>
			<title><![CDATA[ഡൽഹിയിൽ വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത]]></title>
			<link>https://keralaonlinenews.com/india/thunderstorms-and-strong-winds-likely-in-delhi-in-the/cid18809788.htm</link>
			<guId>https://keralaonlinenews.com/india/thunderstorms-and-strong-winds-likely-in-delhi-in-the/cid18809788.htm</guId>
			<description><![CDATA[<h2>ഡല്‍ഹി-എൻസിആർ മേഖലകളില്‍ പരക്കെ മഴ.പെട്ടെന്നുണ്ടായ ഈ കാലാവസ്ഥാ വ്യതിയാനം തലസ്ഥാന നഗരിയിലും സമീപ പ്രദേശങ്ങളിലും നിലനിന്നിരുന്ന കടുത്ത ചൂടിനും അസഹനീയമായ ഉഷ്ണത്തിനും വലിയ ആശ്വാസമാണ് പകർന്നിരിക്കുന്നത്.</h2>]]></description>
			<content:encoded><![CDATA[<p>ഡൽഹി: ഡല്‍ഹി-എൻസിആർ മേഖലകളില്‍ പരക്കെ മഴ.പെട്ടെന്നുണ്ടായ ഈ കാലാവസ്ഥാ വ്യതിയാനം തലസ്ഥാന നഗരിയിലും സമീപ പ്രദേശങ്ങളിലും നിലനിന്നിരുന്ന കടുത്ത ചൂടിനും അസഹനീയമായ ഉഷ്ണത്തിനും വലിയ ആശ്വാസമാണ് പകർന്നിരിക്കുന്നത്.</p>

<p>മഴ പെയ്തതോടെ താപനിലയില്‍ പ്രകടമായ കുറവ് രേഖപ്പെടുത്തി. വരും ദിവസങ്ങളിലും ഡല്‍ഹിയില്‍ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂണ്‍ 11, 12 തീയതികളില്‍ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.</p>

<p>മണിക്കൂറില്‍ പരമാവധി 60 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് വീശിയടിച്ചേക്കാം. ഈ ദിവസങ്ങളിലെ മഴയുടെ ഫലമായി ജൂണ്‍ 12-ഓടെ ഡല്‍ഹിയിലെ ഉയർന്ന താപനില 35 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയായി താഴുമെന്നാണ് കാലാവസ്ഥാ ഏജൻസിയുടെ വിലയിരുത്തല്‍.</p>

<p>ഉത്തരേന്ത്യ കനത്ത ചൂടില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം നേടുമ്പോള്‍, രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത് തെക്കുപടിഞ്ഞാറൻ മണ്‍സൂണിന്റെ (കാലവർഷം) പുരോഗതിയിലേക്കാണ്.</p>

<p>സാധാരണയേക്കാള്‍ അല്പം വൈകിയാണ് ഇത്തവണ കാലവർഷം എത്തിയതെങ്കിലും, നിലവില്‍ തെക്കൻ-മധ്യ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് മണ്‍സൂണ്‍ പടരുന്നതിന് അനുകൂലമായ അന്തരീക്ഷ സാഹചര്യങ്ങളാണ് നിലവിലുള്ളതെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.</p>

<p>വരും ആഴ്ചകളില്‍ കാലവർഷം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നതോടെ രാജ്യത്തെ ചൂടിന് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/f3a0db4bca9dfcba99fd01ad58fcbd76.gif</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 9 Jun 2026 11:27:14 +0530</pubDate>
			<modified_date>Tue, 9 Jun 2026 11:28:21 +0530</modified_date>
		</item>
		<item>
			<title><![CDATA[ദക്ഷയാഗം മുടക്കാന്‍ വീരഭദ്രസ്വാമികള്‍ ഭൂതഗണങ്ങളുമായി വന്നതിനെ അനുസ്മരിച്ച് കൊട്ടിയൂരിലെ മുത്തപ്പന്‍ വരവ്]]></title>
			<link>https://keralaonlinenews.com/nattuvarthakal/the-arrival-of-the-muthappan-of-kottiyoor-commemorates-the/cid18809781.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/the-arrival-of-the-muthappan-of-kottiyoor-commemorates-the/cid18809781.htm</guId>
			<description><![CDATA[<h2>കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് മുത്തപ്പൻ വരവ്. ദക്ഷയാഗം മുടക്കാന്‍ വീരഭദ്രസ്വാമികള്‍ ഭൂതഗണങ്ങളുമായി വന്നതിനെ അനുസ്മരിക്കുന്നതാണ് മുത്തപ്പന്‍ വരവ്. കൊട്ടേരിക്കാവില്‍ നിന്നാണ് മുത്തപ്പന്റെ വരവ്</h2>]]></description>
			<content:encoded><![CDATA[<p>കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് മുത്തപ്പൻ വരവ്. ദക്ഷയാഗം മുടക്കാന്‍ വീരഭദ്രസ്വാമികള്‍ ഭൂതഗണങ്ങളുമായി വന്നതിനെ അനുസ്മരിക്കുന്നതാണ് മുത്തപ്പന്‍ വരവ്. കൊട്ടേരിക്കാവില്‍ നിന്നാണ് മുത്തപ്പന്റെ വരവ് . &nbsp;ഇളനീരാട്ട നാൾ രാത്രിയിൽ നടക്കുന്ന പ്രത്യേക ചടങ്ങാണ് ദൈവം വരവ് എന്നറിയപ്പെടുന്നത്. രാത്രിയിലെ പാത്രംവിളി എന്ന ചടങ്ങിനു ശേഷം പെരുവണ്ണാൻ സ്ഥാനീകൻ കൊട്ടേരിക്കാവിലെത്തുന്നു. കിഴക്കേനടയിലാണ് കൊട്ടേരിക്കാവ് അല്പസമയം കഴിഞ്ഞ്‌ പുറങ്കലയൻ സ്ഥാനികനുമെത്തുന്നു.രണ്ടുപേരും പരസ്പരം സംസാരിക്കാതെ പുറം തിരിഞ്ഞ് ഇരിക്കുന്നു.&nbsp;<br>
രാശിവിളി കേട്ടു കഴിഞ്ഞാൽ ഒറ്റപ്പിലാൻ സ്ഥാനീകൻ കൊട്ടേരിക്കാവിലെത്തി രണ്ടു പേർക്കും ദക്ഷിണ നൽകി മടങ്ങുന്നു.&nbsp;</p>

<p>പിന്നീട് പുറങ്കലയനെ, പെരുവണ്ണാൻ സ്ഥാനികൻ ദൈവവേഷം ധരിപ്പിക്കുന്നു. ദൈവം പാലക്കീഴിലെത്തി കാത്തിരിക്കുന്നു. ആ സമയത്ത് ഒറ്റപ്പിലാനും കൂട്ടരും അവിടെയെത്തി ദൈവത്തെ വണങ്ങി, എല്ലാവരും ഒരുമിച്ച് തിരുവഞ്ചിറയിലെ ബലിക്കല്ലിനടുത്തെത്തുന്നു. പന്തക്കിടാങ്ങൾ തിരുവഞ്ചിറക്ക് സമീപം പന്തങ്ങൾ കത്തിച്ച് പിടിച്ച് നിൽക്കുന്നുണ്ടാകും. ഇരുവശത്തുമായി കത്തിച്ചു പിടിച്ച പന്തങ്ങൾക്കിടയിലൂടെ നമ്പീശൻ, ദൈവത്തിന് അരി ചൊരിഞ്ഞു കൊടുക്കുന്നു. ഈ സമയത്ത് ഭണ്ഡാരറയിൽ നിന്ന് വാളശ്ശൻമാർ ചപ്പാരം ഭഗവതിയുടെ വാളുകളുമായി പുറത്തു വരികയും, വാളുയർത്തിക്കാണിച്ച ഉടനെ ദൈവം വന്ദിച്ച് തിരിച്ചു പോവുകയും ചെയ്യുന്നു.</p>]]></content:encoded>
			<category><![CDATA[nattuvarthakal, devotional]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/d7dd3c634a737203e02a5a8a680875a7.gif</thumb_image>
			<author><![CDATA[Anusha PV]]></author>
			<pubDate>Tue, 9 Jun 2026 11:26:16 +0530</pubDate>
			<modified_date>Tue, 9 Jun 2026 11:26:45 +0530</modified_date>
		</item>
		<item>
			<title><![CDATA[വീട്ടിൽ തന്നെ തയാറാക്കാം പഴം കൊണ്ടൊരു ഐറ്റം]]></title>
			<link>https://keralaonlinenews.com/food/banana-halwa-recipe/cid18774291.htm</link>
			<guId>https://keralaonlinenews.com/food/banana-halwa-recipe/cid18774291.htm</guId>
			<description><![CDATA[വീട്ടിൽ തന്നെ തയാറാക്കാം പഴം കൊണ്ടൊരു ഐറ്റം]]></description>
			<content:encoded><![CDATA[<p>&nbsp;ആവശ്യമായ സാധനങ്ങൾ</p>

<p>നേന്ത്രപ്പഴം (നന്നായി പഴുത്തത്) : 5 Kg</p>

<p>പഞ്ചസാര : 2 1/2 Kg</p>

<p>നെയ്യ് : 1/2 Kg</p>

<p>ഏലക്കാപ്പൊടി : ആവശ്യത്തിന്</p>

<p>ബദാം : ഒരു ടേബിൾ സ്പൂൺ</p>

<p>അണ്ടിപ്പരിപ്പ് : ആവശ്യത്തിന്</p>

<p>തയാറാക്കുന്ന വിധം</p>

<p>അടി കട്ടിയുള്ള പാത്രമെടുത്ത് നെയ്യിൽ ആവശ്യമുള്ള അളവിലിൽ അണ്ടിപ്പരിപ്പും ബദാമും വറുത്തെടുക്കുക. ശേഷം നല്ല പഴുത്ത നേന്ത്രപ്പഴം മിക്സിയിൽ അരച്ചെടുത്ത് ഒരു പാത്രത്തിൽ മാറ്റിവെക്കാം. ഇതിലേക്ക് പഞ്ചസാരയും ചേർത്ത് അടുപ്പിൽ വെച്ച് ഒന്ന് മുതൽ ഒന്നര മണിക്കൂർ ഇളക്കിക്കൊണ്ടിരിക്കുക.</p>

<p>ഈ മിശ്രിതത്തിലേക്ക് ഒന്നിടവിട്ട് നെയ്യ് ചേർത്തു കൊടുക്കുകയും വേണം. ഇത് നല്ല വലിഞ്ഞ് മുറുകിയ പാകമാവുമ്പോൾ ഏലക്ക പൊടിയും വറുത്തുവെച്ച അണ്ടിപ്പരിപ്പും ബദാമും ചേർത്ത് ഒരു സ്റ്റീൽ പാത്രത്തിൽ നെയ്യ് തടവി അതിലേക്ക് വിളമ്പി നല്ലപോലെ ഷേപ്പ് ചെയ്തു എടുക്കുക. നല്ലവണ്ണം തണുത്തതിനുശേഷം മുറിച്ച് കഴിക്കാം. സ്വാദൂറും ഹൽവ തയാർ.</p>

<p></p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/726cde09a6d21c20eab6d7a5055dd834.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 9 Jun 2026 11:15:55 +0530</pubDate>
			<modified_date>Tue, 9 Jun 2026 11:15:55 +0530</modified_date>
		</item>
		<item>
			<title><![CDATA[വിശാഖപട്ടണത്തെ സ്റ്റീൽ പ്ലാന്റിൽ ഉരുക്കിയ ഇരുമ്പ് വീണ് ആറ് തൊഴിലാളികൾക്ക് ദാരുണാന്ത്യം]]></title>
			<link>https://keralaonlinenews.com/india/six-workers-die-after-smelting-iron-falls-at-visakhapatnam/cid18809695.htm</link>
			<guId>https://keralaonlinenews.com/india/six-workers-die-after-smelting-iron-falls-at-visakhapatnam/cid18809695.htm</guId>
			<description><![CDATA[<h2>ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ ഉരുക്കിയ ഇരുമ്പ് ശരീരത്തിലേക്ക് പതിച്ച് ആറു തൊഴിലാളികൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ &#39;രാഷ്ട്രീയ ഇസപത് നിഗം ലിമിറ്റഡി&#39;ലാണ് സംഭവം.</h2>]]></description>
			<content:encoded><![CDATA[<p>വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ ഉരുക്കിയ ഇരുമ്പ് ശരീരത്തിലേക്ക് പതിച്ച് ആറു തൊഴിലാളികൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ 'രാഷ്ട്രീയ ഇസപത് നിഗം ലിമിറ്റഡി'ലാണ് സംഭവം.</p>

<p>ആറുപേരിൽ നാലു പേരുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സത്യകുമാർ യാദവ് അറിയിച്ചു. ഉരുക്കിയ ഇരുമ്പ് വഹിച്ചിരുന്ന ബക്കറ്റ് ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനിടയിൽ മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പൊലീസ് നൽകുന്ന വിവരം.</p>

<p>1600 ഡിഗ്രി സെൽഷ്യസ് താപനിലയിലുള്ള ഉരുക്കിയ ഇരുമ്പാണ് മറിഞ്ഞതെന്നും അവർ പറയുന്നു. കണ്ടിന്യൂവസ് കാസ്റ്റിങ് ഡിപ്പാർട്ട്‌മെന്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പ് സെക്ഷനിലാണ് അപകടമുണ്ടായത്.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/27c4b8eef770aecdedf58b0033363536.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 9 Jun 2026 11:10:36 +0530</pubDate>
			<modified_date>Tue, 9 Jun 2026 11:11:45 +0530</modified_date>
		</item>
		<item>
			<title><![CDATA[മാങ്ങയുണ്ടോ വീട്ടിൽ? എങ്കിൽ ഉടനടി തയാറാക്കാം സദ്യ സ്പെഷ്യൽ മാങ്ങാ അച്ചാർ]]></title>
			<link>https://keralaonlinenews.com/food/special-mango-pickle/cid18809600.htm</link>
			<guId>https://keralaonlinenews.com/food/special-mango-pickle/cid18809600.htm</guId>
			<description><![CDATA[<h2>ചേരുവകള്‍:-<br />
മാങ്ങാ ചെറുതായി അരിഞ്ഞത് - 2 കപ്പ്<br />
മുളകുപൊടി - 3 ടീസ്പൂണ്‍<br />
കായം - 1 ടീസ്പൂണ്‍</h2>]]></description>
			<content:encoded><![CDATA[<p>ചേരുവകള്‍:-<br>
മാങ്ങാ ചെറുതായി അരിഞ്ഞത് - 2 കപ്പ്<br>
മുളകുപൊടി - 3 ടീസ്പൂണ്‍<br>
കായം - 1 ടീസ്പൂണ്‍<br>
മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍<br>
കടുക് - 1 ടീസ്പൂണ്‍<br>
എണ്ണ -3 ടീസ്പൂണ്‍<br>
ഉപ്പ് - പാകത്തിന്<br>
തയ്യാറാക്കുന്ന വിധം<br>
പാനിൽ എണ്ണയൊഴിച്ച് ചൂടായ ശേഷം അതിലേക്ക് കടുക് പൊട്ടിക്കുക. തീ കുറയ്ക്കുക. ചട്ടിയിലേക്ക് മുളകുപൊടി, ഉപ്പ് , കായം, മഞ്ഞള്‍ പൊടി എന്നിവ ഇട്ട് ഇളക്കുക. അതിനുശേഷം തീ കെടുത്തി തണുത്ത ശേഷം അരിഞ്ഞ മാങ്ങ ചേര്‍ത്ത് ഇളക്കി അടച്ചു സൂക്ഷിക്കുക. ഇതിലേക്ക് അല്പം നല്ലെണ്ണ ചൂടാക്കി തണുപ്പിച്ച് ചേർക്കാം കൂടുതല്‍ നാള്‍ ഇരിക്കണമെന്നുണ്ടെങ്കില്‍ നേര്‍പ്പിച്ച വിനാഗിരി അല്‍പം ഒഴിക്കാം.</p>

<p></p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/d24b28593bd08e4ac10b622e225b8070.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 9 Jun 2026 11:10:12 +0530</pubDate>
			<modified_date>Tue, 9 Jun 2026 11:10:12 +0530</modified_date>
		</item>
		<item>
			<title><![CDATA[കൊല്ലത്ത് മാലിന്യം കലര്‍ന്ന കുപ്പിവെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍]]></title>
			<link>https://keralaonlinenews.com/kerala/man-hospitalised-after-drinking-bottled-water-in-kollam/cid18809662.htm</link>
			<guId>https://keralaonlinenews.com/kerala/man-hospitalised-after-drinking-bottled-water-in-kollam/cid18809662.htm</guId>
			<description><![CDATA[<h2>മാലിന്യം കലര്‍ന്ന കുപ്പിവെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍. .കൊല്ലം കണ്ടച്ചിറയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്. വെള്ളം കുടിച്ചതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.</h2>]]></description>
			<content:encoded><![CDATA[<p>കൊല്ലം: മാലിന്യം കലര്‍ന്ന കുപ്പിവെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍.&nbsp;.കൊല്ലം കണ്ടച്ചിറയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്. വെള്ളം കുടിച്ചതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.</p>

<p>തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന കുപ്പിവെള്ളമാണ് കണ്ടച്ചിറയിലെ വ്യാപാരസ്ഥാപനത്തില്‍ നിന്നും വില്‍പ്പന നടത്തിയത്. വെള്ളില്‍ വെളുത്ത പാടകളും മാലിന്യവും കണ്ടെത്തിയിട്ടുണ്ട്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/3b3b6839a9778981fde78dafab998ea2.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 9 Jun 2026 11:03:17 +0530</pubDate>
			<modified_date>Tue, 9 Jun 2026 11:04:20 +0530</modified_date>
		</item>
		<item>
			<title><![CDATA[ഫിലിപ്പീന്‍സ് ഭൂചലനത്തില്‍ മരണം 32ആയി]]></title>
			<link>https://keralaonlinenews.com/world/death-toll-in-philippine-earthquake-rises-to-32/cid18809596.htm</link>
			<guId>https://keralaonlinenews.com/world/death-toll-in-philippine-earthquake-rises-to-32/cid18809596.htm</guId>
			<description><![CDATA[<h2>ലിപ്പീന്‍സ് ഭൂചലനത്തില്‍ മരണം 32ആയി. വിവിധ പ്രവിശ്യയില്‍ നിന്നായി 100ലധികം പേര്‍ക്കാണ് പരിക്കേറ്റത്. 12ലധികം പേരെ കാണാതായി.കോസ്റ്റ് ഓഫ് മിന്റനാവോ ദ്വീപിലാണ് ഭൂചലനമുണ്ടായത്.</h2>]]></description>
			<content:encoded><![CDATA[<p>മനില: ഫിലിപ്പീന്‍സ് ഭൂചലനത്തില്‍ മരണം 32ആയി. വിവിധ പ്രവിശ്യയില്‍ നിന്നായി 100ലധികം പേര്‍ക്കാണ് പരിക്കേറ്റത്. 12ലധികം പേരെ കാണാതായി.കോസ്റ്റ് ഓഫ് മിന്റനാവോ ദ്വീപിലാണ് ഭൂചലനമുണ്ടായത്.</p>

<p>പതിനായിരത്തിലധികം പേരെ മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്.&nbsp; ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഫിലിപ്പീന്‍സില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു</p>

<p>ഭൂചലനത്തെ തുടര്‍ന്ന് ദുരന്തബാധിത പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ ഉണ്ടായ ഭൂചലനത്തില്‍ പരിഭ്രാന്തരായ ഒരു ഡസന്‍ വിദ്യാര്‍ത്ഥികള്‍ തറയില്‍ കുത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആദ്യ ഭൂചലനം ഉണ്ടായതിന് പിന്നാലെ തുടരെ തുടരെ 1.3 മുതല്‍ 6.7 തീവ്രത രേഖപ്പെടുത്തിയ 130 തുടര്‍ചലനങ്ങളുണ്ടായതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.</p>

<p>&nbsp;</p>]]></content:encoded>
			<category><![CDATA[world]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/c8b1e2e3c4773c0d2b9a68ae20590bee.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 9 Jun 2026 10:53:36 +0530</pubDate>
			<modified_date>Tue, 9 Jun 2026 10:55:28 +0530</modified_date>
		</item>
		<item>
			<title><![CDATA[കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനിടെ അന്നദാന വേദിയിൽ അതിഥിയായി എത്തി തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ്]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/thiruvananthapuram-corporation-deputy-mayor-ashanath/cid18809566.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/thiruvananthapuram-corporation-deputy-mayor-ashanath/cid18809566.htm</guId>
			<description><![CDATA[<h2>തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ് കൊട്ടിയൂർ ദർശനത്തിനിടെ കൂത്തുപറമ്പ് തൊക്കിലങ്ങാടി സേവാ ഭാരതി നടത്തിവരുന്ന അന്നദാന വേദി സന്ദർശിച്ചു</h2>]]></description>
			<content:encoded><![CDATA[<p>കണ്ണൂർ: തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ് കൊട്ടിയൂർ ദർശനത്തിനിടെ കൂത്തുപറമ്പ് തൊക്കിലങ്ങാടി സേവാ ഭാരതി നടത്തിവരുന്ന അന്നദാന വേദി സന്ദർശിച്ചു. തിങ്കളാഴ്ച്ച 12 മണിയോടെയാണ് റോഡ് മാർഗം കൊട്ടിയൂർ ദർശനത്തിന് പോവുകയായിരുന്ന ആശാനാഥും കുടുംബവും സേവാഭാരതി നടത്തിവരുന്ന കൊട്ടിയൂർ ക്ഷേത്ര തീർത്ഥാടരകൾക്കായുള്ള അന്നദാന വേദിയിലെത്തിയത്.&nbsp;</p>

<p>തീർത്ഥാടകർക്ക് ഭക്ഷണം വിളമ്പി നൽകി പായസം കഴിച്ചതിനു ശേഷമാണ് പ്രാർത്ഥനകൾക്ക് ശേഷം ആ ശാനാഥും കുടുംബവും മടങ്ങിയത് ഭർത്താവ്, മകൾ, ഭർതൃ ബന്ധുക്കൾ എന്നിവരുൾപ്പെടെയാണ് ആശാനാഥ് കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയത്. സംഘാടക സമിതിയും നാട്ടുകാരും സേവാഭാരതി പ്രവർത്തകരും അവരെ സ്വീകരിച്ചു.</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal, kottiyoor temple, kottiyoor ulsavam]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/8b5603b26c68a0b203d73e257534a8e4.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 9 Jun 2026 10:46:49 +0530</pubDate>
			<modified_date>Tue, 9 Jun 2026 10:46:49 +0530</modified_date>
		</item>
		<item>
			<title><![CDATA[കണ്ണൂർ ജില്ലാ ആശുപത്രിയിലെ കുടിവെള്ള പ്രശ്‌നം : കളക്ടർ അനുരഞ്ജന യോഗം വിളിച്ചു, ബദൽ മാർഗം തേടാൻ ധാരണയായി]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/drinking-water-problem-kannur-district-hospital/cid18809426.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/drinking-water-problem-kannur-district-hospital/cid18809426.htm</guId>
			<description><![CDATA[<h2>ജില്ലാ ആശുപത്രിയിലെ ജലവിതരണപ്രശ്നം സംബന്ധിച്ച തര്‍ക്കത്തില്‍ കോര്‍പ്പറേഷന്‍റെ നിലപാട് ശരിവെച്ചുകൊണ്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിലെ യോഗതീരുമാനം</h2>]]></description>
			<content:encoded><![CDATA[<p><br>
കണ്ണൂർ: ജില്ലാ ആശുപത്രിയിലെ ജലവിതരണപ്രശ്നം സംബന്ധിച്ച തര്‍ക്കത്തില്‍ കോര്‍പ്പറേഷന്‍റെ നിലപാട് ശരിവെച്ചുകൊണ്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിലെ യോഗതീരുമാനം.കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കുള്ള ജലവിതരണ പൈപ്പ് സ്ഥാപിക്കുന്ന വിഷയത്തില്‍ പ്രശ്ന പരിഹാരത്തിനുള്ള കൂടിയാലോചനക്കായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ വെച്ച് &nbsp;മേയര്‍, എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍, ജില്ലാപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്നു. ജില്ലാ ആശുപത്രിയില്‍ ജലവിതരണം അത്യാവശ്യമാണെന്നും ഇതിന് പ്രശ്ന പരിഹാരം ഉണ്ടാകേണ്ടതുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.<br>
24 മണിക്കൂറും വെള്ളം ലഭ്യമാകേണ്ട സ്ഥാപനമാണ് ജില്ല ആശുപത്രി.&nbsp;</p>

<p>അവിടുത്തേക്കാണ് ഇപ്പോൾതന്നെ കുടിവെള്ള പ്രശ്നം നേരിടുന്ന സ്ഥലത്തെ ടാങ്കിൽ നിന്ന് പൈപ്പ് കണക്ഷൻ വലിക്കാനുള്ള പ്രൊപ്പോസൽ ഉള്ളത്. കൂടാതെ മെക്കാഡം ടാറിങ് നടത്തിയ റോഡുകളും ഡി എൽ പി കഴിയാത്ത റോഡുകളുമാണ് കട്ട് ചെയ്യാൻ ഉള്ളത്. കണ്ടോൺമെൻറ് പ്രദേശത്ത് റോഡുകളും കട്ട് ചെയ്യാനുണ്ട്. നാളിതുവരെ ആയതിന് കണ്ടോൺമെന്റിന്റെ അനുമതി കിട്ടിയിട്ടില്ല എന്നുമാണ് അറിയുന്നത്. കണ്ണൂർ കോർപ്പറേഷനിലെ ചേലോറ എളയാവൂർ എടക്കാട് പള്ളിക്കുന്ന് ഭാഗങ്ങളിൽ &nbsp;കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടി വാട്ടർ അതോറിറ്റി കട്ട് ചെയ്ത റോഡുകൾ ഏകദേശം ഒന്നര രണ്ടുവർഷത്തോളം വാട്ടർ അതോറിറ്റി റിസ്റ്റോറേഷൻ നടത്താത്തതിനെ തുടർന്ന് ആയതിന്റെ മുഴുവൻ കുറ്റവും കോർപ്പറേഷനിലേക്ക് പഴിചാരുന്ന അവസ്ഥയാണ് ഉണ്ടായത്. നിരവധിതവണ ഈ വിഷയം കൗൺസിലിൽ ചർച്ചയാവുകയും വാട്ടർ അതോറിറ്റിയുമായി നിരവധിതവണ യോഗങ്ങൾ ചേരുകയും ചെയ്തിട്ടും അനാസ്ഥ തുടരുന്ന സ്ഥിതിയാണ് ഉണ്ടായത്.&nbsp;</p>

<p>24 മണിക്കൂറും കുടിവെള്ളം ലഭ്യമാകേണ്ട ആശുപത്രിയിൽ വാട്ടർ അതോറിറ്റി നേരിട്ട് പൈപ്പ് ലൈനും വാട്ടർ ടാങ്കും സ്ഥാപിക്കുന്നതിന് പകരം &nbsp;രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുന്ന സ്ഥലത്തെ വാട്ടർ ടാങ്കിൽ നിന്ന് വെള്ളം എടുക്കുകയും അതോടൊപ്പം കണ്ടോൺമെന്റിൽ നിന്നും അനുമതി വാങ്ങാതെ കോർപ്പറേഷന്റെ റോഡ് മാത്രം വെട്ടിപ്പൊളിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ഈ പ്രവർത്തി പാതിവഴിയിൽ നിർത്തിവയ്ക്കേണ്ട അവസ്ഥ ഉണ്ടാവും. കണ്ണൂർ മുനിസിപ്പാലിറ്റി ആയിരിക്കെയാണ് നഗരസഭയുടെ ഭൂമിയിൽ പയ്യാമ്പലം, പള്ളിയാം മൂല ഉൾപ്പെടെയുള്ള &nbsp;തീരപ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് വാട്ടർ അതോറിറ്റിക്ക് കൈമാറി വാട്ടർ ടാങ്ക് സ്ഥാപിച്ചത്. എന്നിട്ടും വാട്ടർ അതോറിറ്റിയുടെ അനാസ്ഥ കാരണം പ്രസ്തുത പ്രദേശങ്ങളിൽ വെള്ളത്തിന്റെ ഫോഴ്സ് കുറവ് സംബന്ധിച്ചും വെള്ളം ലഭിക്കാത്തത് സംബന്ധിച്ചും നിരവധി പരാതികളാണ് ഉയർന്നു വരുന്നത്. ഈ അവസ്ഥയിൽ ജില്ലാ ആശുപത്രിയിലേക്ക് ടാങ്കിൽ നിന്നും പൈപ്പ് കണക്ഷൻ വഴി വെള്ളം വിതരണം ചെയ്യുമ്പോൾ നിലവിലെ കുടിവെള്ള പ്രശ്നം അതിരൂക്ഷം ആവുന്ന അവസ്ഥ ഉണ്ടാകും. ആയതുകൊണ്ട് ജില്ലാ ആശുപത്രിയിൽ ജലവിതരണത്തിന് മറ്റ് ബദല്‍ മാർഗ്ഗങ്ങള്‍ കൂടി ആലോചിക്കണമെന്നും മേയര്‍ പറഞ്ഞു.</p>

<p>തുടര്‍ന്ന് അഡ്വ.ടി ഒ മോഹനന്‍ എം ൽ എ സംസാരിച്ചു. ജില്ലാ ആശുപത്രിയിൽ പ്രത്യേക ടാങ്ക് നിർമ്മിച്ച് നേരിട്ട് വെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. നിലവിലെ നഗരസഭയുടെ പയ്യാമ്പലത്തെ വാട്ടർ ടാങ്കിലെ വെള്ളം അവിടെയുള്ളവർക്ക് &nbsp;തന്നെ ലഭിക്കാത്ത സാഹചര്യമാണുള്ളത്. പയ്യാമ്പലം ഭാഗത്തെ തീരപ്രദേശങ്ങളിലെ ജലത്തിന് ലവണ സാന്ദ്രത കൂടുതലായതിനാൽ ജനങ്ങള്‍ &nbsp;കൂടുതലായി പൈപ്പ് കണക്ഷനെ ആശ്രയിക്കുന്ന അവസ്ഥയുമാണ്. അതോടൊപ്പം വാണിജ്യാടിസ്ഥാനത്തില്‍ ടാങ്കറുകളില്‍ കുടിവെള്ളം പമ്പ് ചെയ്ത് കൊണ്ടുപോകുന്ന അവസ്ഥയുമുണ്ട്. അതോടൊപ്പം വാട്ടര്‍ അതോറിറ്റി റോഡ് കട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ റീസ്റ്റോറേഷന്‍ &nbsp;നടത്താത്തതിനാല്‍ ജനങ്ങള്‍ സമരത്തിന് ഇറങ്ങുന്ന സാഹചര്യമാണ് ഉള്ളത്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് കണ്ണൂര്‍ കോർപ്പറേഷന്റെ റോഡുകൾക്ക് പുറമെ കണ്ടോൺമെന്റിന്റെ &nbsp;റോഡുകളും കട്ട് ചെയ്യേണ്ടതുണ്ട്. നാളിതുവരെ കണ്ടോന്മെന്റില്‍ നിന്നും ആയതിന് അനുമതി ലഭിച്ചിട്ടില്ല. കണ്ടോണ്മെന്റിന്റെ അനുമതി ലഭിക്കാതെ കോർപ്പെറേഷന്റെ അനുമതി ലഭിക്കുന്നതുകൊണ്ടു മാത്രം പദ്ധതി നടപ്പാക്കാന്‍ സാധിക്കില്ല. എന്നിട്ടും കോർപ്പറേഷനെ മാത്രം വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് &nbsp;കുറ്റപ്പെടുത്താനാണ് ചിലര്‍‌ ശ്രമിക്കുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സ്ഥായിയായ ജലവിതരണം തീർച്ചയായും ഉണ്ടാകേണ്ടതുണ്ട്. അതിന് പരസ്പരം ഏകോപനമുണ്ടായി പയ്യാമ്പലം പ്രദേശത്തെ ജനങ്ങൾക്ക് കുടിവെള്ള ക്ഷാമം ഇല്ലാത്ത രൂപത്തില്‍ ജലവിതരണത്തിന് സംവിധാനമുണ്ടാകേണ്ടതുണ്ട് എന്നും എം എല്‍ എ പറഞ്ഞു.</p>

<p>തുടർന്ന് &nbsp;ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.ബിനോയ് കുര്യന്‍ സംസാരിച്ചു. എം പി ഫണ്ടുപയോഗിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് കീഴില്‍ നിർമ്മിച്ച പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് വെള്ളം നൽകുന്നതിനാണ് നിലവില്‍ റോ പോർട്ടൽ മുഖേന അപേക്ഷ നൽകിയിട്ടുള്ളത്. നിലവില്‍ ജില്ലാ പഞ്ചായത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന്‍ ഉള്ളതാണ്. എന്നാല്‍ ഈ വെള്ളം ഉപഭോഗത്തിന് തികയാതെ വരുന്ന സാഹചര്യം ഇല്ലാതിരിക്കാനാണ് വാട്ടര്‍ അതോറിറ്റിക്ക് ജലവിതരണത്തിന് തുക ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നത്. ഇതുപ്രകാരം പൈപ്പ് ലൈന്‍ വലിക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കേണ്ടത് വാട്ടര്‍ അതോറിറ്റിയാണ്.&nbsp;</p>

<p>തുടർന്ന് &nbsp;വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍ പയ്യാമ്പലം പ്രദേശത്തെ ജല ഉപഭോഗം, ജില്ലാ ആശുപത്രിയിലെ ജല ഉപഭോഗം, ആവശ്യമാകുന്ന ജലത്തിന്റെ അധിക ആവശ്യകത, നിലവിലെ പൈപ്പ് ലൈന്‍ വിശദാംശങ്ങള്‍ എന്നിവ യോഗത്തില്‍ വിവരിച്ചു. മേല്‍ പ്രകാരം കണ്ണൂര്‍ കോർപ്പറേഷന്റെ വാദങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പയ്യാമ്പലം പ്രദേശത്ത് കുടിവെള്ളക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കുടിവെള്ളക്ഷാമം ഇല്ലാത്ത രൂപത്തില്‍ ജില്ലാ ആശുപത്രിയില്‍ ജലവിതരണത്തിന് ബദൽ മാർഗം സംബന്ധിച്ചും ജില്ലാ കലക്ടര്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരോട് പരിഹാരമാർഗ്ഗങ്ങളെക്കുറിച്ച് ആരാഞ്ഞു. ഇതുപ്രകാരം നഗരത്തിലെ &nbsp;നിലവിലെ മെയിന്‍ പൈപ്പ് ലൈനില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്ക് നേരിട്ട് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് ആലോചിക്കാമെന്നും അങ്ങനെയാകുമ്പോള്‍ കോർപ്പറേഷന്റെ നഗരത്തിലെ റോഡുകള്‍ കട്ട് ചെയ്യാതെയും പയ്യാമ്പലത്തെ വാട്ടര്‍ ടാങ്കില്‍ നിന്നും പൈപ്പ് ലൈന്‍ വലിക്കാതെയും പ്രവൃത്തി പൂര്ത്തീകരിക്കാനാകുമെന്ന് വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. ഈ പ്രൊപ്പോസല്‍ പ്രകാരം പത്ത് ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോർട്ട് &nbsp;തയ്യാറാക്കി സമർപ്പിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തി.&nbsp;</p>

<p>നേരത്തെ ഈ വിഷയത്തില്‍ കണ്ണൂര്‍ കോർപ്പറേഷനെ പഴിചാരി ജില്ലാ പഞ്ചായത്ത് രംഗത്തെത്തുകയും ജില്ലാ പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയ്ക്ക് കോർപ്പറേഷനെ പഴി ചാരുന്നത് ശരിയെല്ലെന്നും പയ്യാമ്പലം ടാങ്കില്‍ നിന്നും റോഡ് കട്ട് ചെയ്ത് പൈപ്പ് ലൈന്‍ വലിക്കുമ്പോള്‍ ഉണ്ടാകുന്ന &nbsp;പ്രശ്നങ്ങള്‍ സൂചിപ്പിച്ചും ജില്ലാ പഞ്ചായത്തിന് മറുപടി നൽകി &nbsp;മേയര്‍ വാർത്താ &nbsp;സമ്മേളനം നടത്തുകയും ചെയ്തിരുന്നു. ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് &nbsp;ഐ എ എസിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ മേയര്‍ അഡ്വ.പി ഇന്ദിര, അഡ്വ.ടി ഒ &nbsp;മോഹനന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍, ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍, കോർപ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റിജില്‍ മാക്കുറ്റി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, കോർപ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/55e82166cf8781f06b1d080729f900b5.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 9 Jun 2026 10:45:42 +0530</pubDate>
			<modified_date>Tue, 9 Jun 2026 10:45:42 +0530</modified_date>
		</item>
		<item>
			<title><![CDATA[പ്ലസ്ടു കഴിഞ്ഞവര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ 5 വര്‍ഷ ഇന്റഗ്രേറ്റഡ് പിജിക്ക് അപേക്ഷിക്കാം]]></title>
			<link>https://keralaonlinenews.com/kerala/candidates-who-have-completed-plus-two-can-apply-for-a/cid18809517.htm</link>
			<guId>https://keralaonlinenews.com/kerala/candidates-who-have-completed-plus-two-can-apply-for-a/cid18809517.htm</guId>
			<description><![CDATA[<h2>പ്ലസ്ടു കഴിഞ്ഞവര്‍ക്ക്  കാലിക്കറ്റ് സര്‍വകലാശാലയില്‍ 5 വര്‍ഷ ഇന്റഗ്രേറ്റഡ് പിജിക്ക് അപേക്ഷിക്കാം.കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ അഫിലിയേറ്റ് ചെയ്ത അഞ്ച് ഗവണ്‍മെന്റ്/എയ്ഡഡ് കോളജുകളിലെ 2026-27 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകളിലേക്ക് ഓണ്‍ലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു</h2>]]></description>
			<content:encoded><![CDATA[<p>പ്ലസ്ടു കഴിഞ്ഞവര്‍ക്ക് &nbsp;കാലിക്കറ്റ് സര്‍വകലാശാലയില്‍ 5 വര്‍ഷ ഇന്റഗ്രേറ്റഡ് പിജിക്ക് അപേക്ഷിക്കാം.കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ അഫിലിയേറ്റ് ചെയ്ത അഞ്ച് ഗവണ്‍മെന്റ്/എയ്ഡഡ് കോളജുകളിലെ 2026-27 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകളിലേക്ക് ഓണ്‍ലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.</p>

<p>പത്ത് സെമസ്റ്ററുകളിലായി അഞ്ച് വർഷമാണ് ഈ കോഴ്‌സിന്റെ കാലാവധി. എന്നാല്‍ മൂന്ന് വർഷം (ആറാം സെമസ്റ്റർ) കഴിയുമ്പോള്‍ കോഴ്‌സ് നിർത്താൻ ആഗ്രഹിക്കുന്നവർക്ക് 'എക്‌സിറ്റ് ഓപ്ഷൻ' വഴി ഡിഗ്രി സർട്ടിഫിക്കറ്റോടെ പഠനം അവസാനിപ്പിക്കാം എന്ന വലിയ പ്രത്യേകതയും ഇതിനുണ്ട്.</p>

<p>ബയോളജി പഠിച്ചവർക്കായി ഇന്റഗ്രേറ്റഡ് എംഎസ്‌സി ബോട്ടണി (കംപ്യൂട്ടേഷണല്‍ ബയോളജി), പ്ലസ്ടു ജയിച്ചവർക്കായി ഇന്റഗ്രേറ്റഡ് എംഎ പൊളിറ്റിക്‌സ് ആൻഡ് ഇന്റർനാഷണല്‍ റിലേഷൻസ്, ഇന്റഗ്രേറ്റഡ് എംഎ മലയാളം, ഇന്റഗ്രേറ്റഡ് എംഎ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.</p>

<p>പ്ലസ്ടു/വിഎച്ച്‌എസ്‌ഇ മാർക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ജനറല്‍ വിഭാഗത്തിന് 520 രൂപയും എസ്‌സി/എസ്ടി വിഭാഗത്തിന് 220 രൂപയുമാണ് അപേക്ഷാ ഫീസ്. സർവകലാശാലയുടെ ഔദ്യോഗിക അഡ്മിഷൻ പോർട്ടല്‍ വഴി ജൂണ്‍ 12-നകം ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.</p>

<p>ജനറല്‍, സംവരണം, മാനേജ്‌മെന്റ്, കമ്യൂണിറ്റി ക്വാട്ട, സ്‌പോർട്‌സ്, ഭിന്നശേഷി തുടങ്ങി എല്ലാ വിഭാഗങ്ങളിലുള്ളവരും ഓണ്‍ലൈൻ രജിസ്‌ട്രേഷൻ നിർബന്ധമായും ചെയ്തിരിക്കണം. ഇതില്‍ മാനേജ്‌മെന്റ്, സ്‌പോർട്‌സ് ക്വാട്ടകളില്‍ അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ ഓണ്‍ലൈൻ അപേക്ഷയ്ക്ക് പുറമെ തങ്ങള്‍ക്ക് പ്രവേശനം വേണ്ട കോളജുകളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രത്യേകം അപേക്ഷ നല്‍കേണ്ടതുണ്ട്.</p>

<p>ഓണ്‍ലൈൻ അപേക്ഷ സമർപ്പിച്ച ശേഷം ഇതിന്റെ പ്രിന്റൗട്ട് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അഡ്മിഷൻ ലഭിക്കുന്ന സമയത്ത് ഈ പ്രിന്റൗട്ടും മറ്റ് രേഖകളും കോളജില്‍ സമർപ്പിക്കേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ സർവകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/28ffbe9d2257ab70f6f2abe5840341ca.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 9 Jun 2026 10:34:53 +0530</pubDate>
			<modified_date>Tue, 9 Jun 2026 10:36:46 +0530</modified_date>
		</item>
		<item>
			<title><![CDATA[ബദല്‍ ധവളപത്രമിറക്കാന്‍ എല്‍ഡിഎഫ്; ഒരാഴ്ചക്കുള്ളില്‍ പുറത്തിറക്കിയേക്കും]]></title>
			<link>https://keralaonlinenews.com/kerala/ldf-to-issue-an-alternative-white-paper-it-may-be-released/cid18809450.htm</link>
			<guId>https://keralaonlinenews.com/kerala/ldf-to-issue-an-alternative-white-paper-it-may-be-released/cid18809450.htm</guId>
			<description><![CDATA[<h2>യുഡിഎഫ് സര്‍ക്കാരിന്റെ ധവളപത്രത്തിന് മറുപടിയായി എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം ഉടന്‍. മുന്‍ ധനമന്ത്രിമാരായ തോമസ് ഐസകിനെയും കെ എന്‍ ബാലഗോപാലിനെയുമാണ് ബദല്‍ ധവള പത്രം തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ ധവളപത്രം പുറത്തിറക്കിയേക്കും.</h2>]]></description>
			<content:encoded><![CDATA[<p>തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ധവളപത്രത്തിന് മറുപടിയായി എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം ഉടന്‍. മുന്‍ ധനമന്ത്രിമാരായ തോമസ് ഐസകിനെയും കെ എന്‍ ബാലഗോപാലിനെയുമാണ് ബദല്‍ ധവള പത്രം തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ ധവളപത്രം പുറത്തിറക്കിയേക്കും.കഴിഞ്ഞ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളും സാമ്പത്തിക പരിപാലനവും അടക്കം ബദല്‍ ധവളപത്രത്തിലൂടെ വിശദീകരിക്കാനാണ് തീരുമാനം.</p>

<p>ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പണം നീക്കിവെച്ചത് ധൂര്‍ത്ത് ആയാണ് യുഡിഎഫ് ധവളപത്രത്തില്‍ ചിത്രീകരിച്ചത്, പത്ത് വര്‍ഷം കൊണ്ട് ഉണ്ടായ നേട്ടങ്ങള്‍ മറച്ചുവെച്ചു എന്നത് ഉള്‍പ്പടെയുള്ള വിമര്‍ശനങ്ങള്‍ ബദല്‍ ധവളപത്രത്തിലുണ്ടായേക്കും. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത് മറുപടി നല്‍കുന്ന രേഖയായി ധവള പത്രം ഇറക്കാനാണ് ആലോചിക്കുന്നത്.</p>

<p>അധികാരത്തില്‍വന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുമെന്നത് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കാല പ്രഖ്യാപനമായിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ധനവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്‍ അത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/7457b702fdb609b2525dd7ce82e7d860.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 9 Jun 2026 10:21:22 +0530</pubDate>
			<modified_date>Tue, 9 Jun 2026 10:24:39 +0530</modified_date>
		</item>
		<item>
			<title><![CDATA[സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്]]></title>
			<link>https://keralaonlinenews.com/business/gold-prices-rise-in-the-state/cid18809422.htm</link>
			<guId>https://keralaonlinenews.com/business/gold-prices-rise-in-the-state/cid18809422.htm</guId>
			<description><![CDATA[<h2>സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. തുടർച്ചയായ അഞ്ചുദിവസത്തെ ഇടിവിന് ശേഷമാണ് സ്വർണവില തിരിച്ചുകയറുന്നത്. ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 135 രൂപയാണ് കൂടിയത്. 14,040 രൂപയാണ് വിപണിവില. ഒരു പവന് 1080 രൂപയാണ് കൂടിയത്. 1,12,320 രൂപയാണ് വിപണിവില.</h2>]]></description>
			<content:encoded><![CDATA[<p>സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. തുടർച്ചയായ അഞ്ചുദിവസത്തെ ഇടിവിന് ശേഷമാണ് സ്വർണവില തിരിച്ചുകയറുന്നത്. ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 135 രൂപയാണ് കൂടിയത്. 14,040 രൂപയാണ് വിപണിവില. ഒരു പവന് 1080 രൂപയാണ് കൂടിയത്. 1,12,320 രൂപയാണ് വിപണിവില.</p>

<p>24 കാരറ്റ് സ്വർണത്തിനും വില കൂടി. പവന് 147 രൂപ കൂടി 15,316 രൂപയായി. ഒരു പവന് 1,22,528 രൂപയായി.കഴിഞ്ഞ അഞ്ചുദിവസത്തിനിടെ സ്വർണവിലയിൽ 3000 രൂപയുടെ ഇടിവാണ് ഉണ്ടായത്.</p>]]></content:encoded>
			<category><![CDATA[business]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/62204bbf6ad674e00e64c07501795413.gif</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 9 Jun 2026 10:13:21 +0530</pubDate>
			<modified_date>Tue, 9 Jun 2026 10:14:15 +0530</modified_date>
		</item>
		<item>
			<title><![CDATA[എള്ള് കൊണ്ടൊരു ലഡ്ഡു]]></title>
			<link>https://keralaonlinenews.com/food/ell-laddu-recipe/cid18774257.htm</link>
			<guId>https://keralaonlinenews.com/food/ell-laddu-recipe/cid18774257.htm</guId>
			<description><![CDATA[എള്ള് കൊണ്ടൊരു ലഡ്ഡു]]></description>
			<content:encoded><![CDATA[<p>&nbsp;ചേരുവകൾ</p>

<p>എള്ള്- അര കപ്പ്<br>
ചണവിത്ത്- 1 കപ്പ്<br>
ബദാം- അര കപ്പ്<br>
ശർക്കര – 1 കപ്പ്<br>
വെള്ളം- കാൽ കപ്പ്<br>
ഏലയ്ക്ക പൊടിച്ചത്-&nbsp; 1 ടീസ്പൂൺ<br>
നെയ്യ്- 1 ടീസ്പൂൺ</p>

<p>തയ്യാറാക്കുന്ന വിധം</p>

<p>അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് അര കപ്പ് കറുത്ത എള്ള് വറുത്ത് മാറ്റാം. അതേ പാനിൽ തന്നെ ഒരു കപ്പ് ചണവിത്ത് വറുക്കാം. അത് എള്ളിലേയ്ക്കു ചേർക്കാം. അര കപ്പ് ബദാമും അതേ പാനിൽ വറുത്തെടുക്കാം. വറുത്ത ബദാം നന്നായി പൊടിച്ച് ഒരു പാത്രത്തിലേയ്ക്കു മാറ്റാം. ശേഷം എള്ളും ചണവിത്തും ഒരുമിച്ചു പൊടിക്കാം. ഇതും ബദാം പൊടിയിലേയ്ക്കു ചേർക്കാം. ഒരു പാനിൽ കാൽ കപ്പ് വെള്ളമൊഴിച്ച് ഒരു കപ്പ് ശർക്കര ചേർത്ത് അലിയിക്കാം. വെള്ളം വറ്റി ശർക്കര അലിഞ്ഞതിനു ശേഷം ഇത് പൊടിയിലേയ്ക്കു ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കാം. ഒരു ടീസ്പൂൺ ഏലയ്ക്കപ്പൊടിയും, ഒരു ടീസ്പൂൺ നെയ്യും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചെറിയ ഉരുളകളാക്കിയെടുക്കാം. ഇഷ്ടാനുസരണം കഴിക്കാം.</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/1a023f6e505088d5743182adc7d40706.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 9 Jun 2026 10:10:28 +0530</pubDate>
			<modified_date>Tue, 9 Jun 2026 10:10:28 +0530</modified_date>
		</item>
		<item>
			<title><![CDATA[സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; വീണയ്ക്ക് ED സമന്‍സ്]]></title>
			<link>https://keralaonlinenews.com/kerala/cmrl-exologic-case-ed-summons-veena/cid18809412.htm</link>
			<guId>https://keralaonlinenews.com/kerala/cmrl-exologic-case-ed-summons-veena/cid18809412.htm</guId>
			<description><![CDATA[<h2>സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വീണ അടക്കം ഒമ്പത് പേര്‍ക്കാണ് ഇ ഡി സമന്‍സ് അയച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം. കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യലിനായി എത്തേണ്ടത്. </h2>]]></description>
			<content:encoded><![CDATA[<p>തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വീണ അടക്കം ഒമ്പത് പേര്‍ക്കാണ് ഇ ഡി സമന്‍സ് അയച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം. കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യലിനായി എത്തേണ്ടത്.&nbsp;</p>

<p>ശശിധരന്‍ കര്‍ത്തയുടെ ഭാര്യയ്ക്കും മകന്‍ ശരണ്‍ എസ് കര്‍ത്തയ്ക്കും സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്.&nbsp;കഴിഞ്ഞ ദിവസം ഇ ഡി ഡയറക്ടറായ രാഹുല്‍ നവീന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. വീണയ്‌ക്കെതിരെ അടക്കം കേസില്‍ ശേഖരിച്ച വിവരങ്ങള്‍ യോഗത്തില്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്നും ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു.</p>

<p>സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അപ്പീല്‍ നല്‍കുന്നതിനായി അന്വേഷണത്തിന് രണ്ടാഴ്ച സാവകാശം വേണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യവും കോടതി തള്ളിയിരുന്നു. സിവില്‍ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്ന് പറഞ്ഞ കോടതി ക്രിമിനല്‍ നടപടികള്‍ക്ക് വിലക്കുണ്ടെന്ന് വ്യക്തമാക്കി. സ്വത്ത് കണ്ടുകെട്ടലും അതിനുള്ള അന്വേഷണവുമാകാം. ഇതിന് കള്ളപ്പണ ഇടപാടിലേക്ക് നയിക്കുന്ന കുറ്റകൃത്യം ആവശ്യമില്ലെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/c4505667edd2058b9a9c017c551464d5.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 9 Jun 2026 10:09:47 +0530</pubDate>
			<modified_date>Tue, 9 Jun 2026 10:11:01 +0530</modified_date>
		</item>
		<item>
			<title><![CDATA[ഓപ്പറേഷൻ തൂഫാൻ തുടരുന്നു : തളിപറമ്പിൽ വീട്ടിൽ എംഡിഎംഎ സൂക്ഷിച്ച യുവാവ് അറസ്റ്റിൽ]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/operation-toofan-mdma-taliparamba/cid18809405.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/operation-toofan-mdma-taliparamba/cid18809405.htm</guId>
			<description><![CDATA[<h2>സംസ്ഥാനമാകെ നടക്കുന്ന ലഹരിവിരുദ്ധ ഓപ്പറേഷൻതൂഫാന്‍ പദ്ധതി കണ്ണുരിലും തുടരുന്നു, തളിപ്പറമ്പിൽ 5.43ഗ്രാം  എം.ഡി.എം.എ വീട്ടില്‍ സൂക്ഷിച്ച യുവാവ് അറസ്റ്റില്‍.</h2>]]></description>
			<content:encoded><![CDATA[<p>തളിപ്പറമ്പ്: സംസ്ഥാനമാകെ നടക്കുന്ന ലഹരിവിരുദ്ധ ഓപ്പറേഷൻതൂഫാന്‍ പദ്ധതി കണ്ണുരിലും തുടരുന്നു, തളിപ്പറമ്പിൽ 5.43ഗ്രാം&nbsp;&nbsp;എം.ഡി.എം.എ വീട്ടില്‍ സൂക്ഷിച്ച യുവാവ് അറസ്റ്റില്‍.എളമ്പേരംപാറയിലെ മുത്തലിബ്-ഷെഫീന ദമ്പതികളുടെ മകന്‍ ചെറുകുന്നോന്റകത്ത് സി.മൂസാന്‍കുട്ടി(24)നയെയാണ് ജില്ലാ റൂറൽ പോലീസ് കമ്മീഷണറുടെകീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫ്ടീമും തളിപ്പറമ്പ് പോലീസും സംയുക്തമായി &nbsp;പിടികൂടിയത്.</p>

<p>ഡാന്‍സാഫിന് നേരത്തെ ലഭിച്ച രഹസ്യവിവരം തളിപ്പറമ്പ് പോലീസിന് കൈമാറിയതിനെ തുടര്‍ന്ന് എസ്.ഐ കെ.എസ്.നിതിന്‍, ഗ്രേഡ് എസ്.ഐ അശോകന്‍,ഗ്രേഡ് എ.എസ്.ഐ കെ.സിന്ധു, സീനിയര്‍ സി.പി.ഒ വിജേഷ്,ഡാന്‍സാഫ് ടീമിലെ സീനിയര്‍സി.പി.ഒമാരായ ശ്രീജിത്ത്, ഗിരീഷ്, സജിത്ത്, ഷിജുമോന്‍, നിഷാദ്, സി.പി.ഒ ഡ്രൈവര്‍ മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് എളമ്പേരംപാറയിലെ മൂസാന്‍കുട്ടിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്.<br>
&nbsp;</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/9021e874b8ad9c4ef18b0374b146c376.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 9 Jun 2026 10:06:49 +0530</pubDate>
			<modified_date>Tue, 9 Jun 2026 10:06:50 +0530</modified_date>
		</item>
		<item>
			<title><![CDATA[മുഴപ്പിലങ്ങാട് ബീച്ചിലെ പല ചരക്ക് കടയിൽ കൂറ്റൻ പെരുമ്പാമ്പ്]]></title>
			<link>https://keralaonlinenews.com/nattuvarthakal/kannur/muzhappilangad-beach-python/cid18809395.htm</link>
			<guId>https://keralaonlinenews.com/nattuvarthakal/kannur/muzhappilangad-beach-python/cid18809395.htm</guId>
			<description><![CDATA[<h2>മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ പലചരക്ക് കടയിൽ കൂറ്റൻ പെരുമ്പാമ്പ്. കടയുടെ മേൽക്കൂരയോട് ചേർന്ന ഇരുമ്പ് പൈപ്പിൻ്റെ ഇടയിലാണ് പാമ്പ്  കയറികൂടിയത്. ബീച്ചിലെ ചിൽഡ്രൻസ് പാർക്കിന് സമീപത്തെ അഫ്‌സലിൻ്റെ കടയിലാണ് അന്നം തേടി പാമ്പെത്തിയത്.</h2>]]></description>
			<content:encoded><![CDATA[<p>മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ പലചരക്ക് കടയിൽ കൂറ്റൻ പെരുമ്പാമ്പ്. കടയുടെ മേൽക്കൂരയോട് ചേർന്ന ഇരുമ്പ് പൈപ്പിൻ്റെ ഇടയിലാണ് പാമ്പ് &nbsp;കയറികൂടിയത്. ബീച്ചിലെ ചിൽഡ്രൻസ് പാർക്കിന് സമീപത്തെ അഫ്‌സലിൻ്റെ കടയിലാണ് അന്നം തേടി പാമ്പെത്തിയത്.</p>

<p>&nbsp;ഇന്നു രാവിലെ കട തുറന്നപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർസ് പാച്ചാക്കര വാർഡ് വികസന സമിതി അംഗങ്ങളും പൊതു പ്രവർത്തകരായ വസീം കെ പി, മുസകുട്ടി ബത്തയിൽ എന്നിവരുടെ നേതൃത്വത്തിൽ പാമ്പിനെ പിടികൂടി. ഇതിനെ പിന്നീട് അതിൻ്റെ ആവാസ വ്യവസ്ഥയിലക്ക് വിട്ടയച്ചു. പാച്ചക്കര പ്രദേശത്ത് അടുത്തിടെ പെരുമ്പാമ്പിൻ്റെ ആധിക്യം പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.</p>]]></content:encoded>
			<category><![CDATA[kannur, nattuvarthakal]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/0a020659dbec4c26549150190a340fae.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 9 Jun 2026 10:04:04 +0530</pubDate>
			<modified_date>Tue, 9 Jun 2026 10:04:04 +0530</modified_date>
		</item>
		<item>
			<title><![CDATA[ഷിഗെല്ല ; ആരോഗ്യമന്ത്രി ഇന്ന് വയനാട്ടില്‍]]></title>
			<link>https://keralaonlinenews.com/kerala/shigella-health-minister-to-visit-wayanad-today/cid18809393.htm</link>
			<guId>https://keralaonlinenews.com/kerala/shigella-health-minister-to-visit-wayanad-today/cid18809393.htm</guId>
			<description><![CDATA[<h2>വയനാട്ടില്‍ കുട്ടികളില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് സംസ്ഥാനം. സുല്‍ത്താന്‍ ബത്തേരിയില്‍ മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.</h2>]]></description>
			<content:encoded><![CDATA[<p>തിരുവനന്തപുരം: വയനാട്ടില്‍ കുട്ടികളില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് സംസ്ഥാനം. സുല്‍ത്താന്‍ ബത്തേരിയില്‍ മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്ന് വൈകീട്ടോടെ വയനാട്ടിലെത്തും.കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിന് ഒരാഴ്ച അവധി പ്രഖ്യാപിച്ചു. സ്‌കൂളിലും പരിസര പ്രദേശങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കി.</p>

<p>&nbsp;സ്‌കൂളിലെ കുട്ടികള്‍ക്കാണ് കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളുള്ള മൂന്നൂറിലധികം കുട്ടികള്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കുട്ടികള്‍ക്ക് പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ കുട്ടികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്.</p>

<p>&nbsp;</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/a61f298e31971cff68fef7bf6063f3bb.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 9 Jun 2026 10:02:12 +0530</pubDate>
			<modified_date>Tue, 9 Jun 2026 10:03:53 +0530</modified_date>
		</item>
		<item>
			<title><![CDATA[വൈശാഖ മഹോത്സവം ; വിശ്വാസപെരുമയിൽ കൊട്ടിയൂർ പെരുമാൾക്ക് ഇളനീരാട്ടം നടന്നു]]></title>
			<link>https://keralaonlinenews.com/devotional/kottiyoor-vaishaka-mahotsavam-kottiyoor-perumal-ilaneeratt/cid18809375.htm</link>
			<guId>https://keralaonlinenews.com/devotional/kottiyoor-vaishaka-mahotsavam-kottiyoor-perumal-ilaneeratt/cid18809375.htm</guId>
			<description><![CDATA[<h2>കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ സുപ്രധാന ചടങ്ങുകളിലൊന്നായ ഇളനീരാട്ടം അക്കരെ സന്നിധിയിൽ ഭക്തിനിർഭരമായി നടന്നു.</h2>]]></description>
			<content:encoded><![CDATA[<p>കൊട്ടിയൂർ :കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ സുപ്രധാന ചടങ്ങുകളിലൊന്നായ ഇളനീരാട്ടം അക്കരെ സന്നിധിയിൽ ഭക്തിനിർഭരമായി നടന്നു. ഇളനീരാട്ടത്തിന് മുന്നോടിയായി മുത്തപ്പൻ വരവും കയ്യാല ആക്രമണവും അരങ്ങേറിയതോടെ ഭക്തിയും കൗതുകവും നിറയുന്ന ഇത്തരത്തിലുള്ള ചടങ്ങുകൾ പുരാവൃത്തങ്ങളിലെ ചില സംഭവങ്ങളുടെ പുനർ ആവിഷ്കരണം ആണെന്നാണ് വിശ്വാസം.</p>

<p>ഇളനീരാട്ടത്തിന് തൊട്ടു മുൻപായി ആണ് മുത്തപ്പൻ വരവും കയ്യാല ആക്രമണവും നടത്തുക. രാത്രി കൊട്ടേരി കാവിൽ നിന്ന് മുത്തപ്പൻ ദൈവം വന്ന് ദക്ഷിണ വാങ്ങി മടങ്ങിയതിന് ശേഷമാണ് പെരുമാൾക്ക് ഇളനീരഭിഷേകം നടത്തിയത്. ഇളനീരാട്ടത്തിന് തൊട്ടു മുൻപായി ആണ് മുത്തപ്പൻ വരവും കയ്യാല ആക്രമണവും നടത്തുക. രാത്രി കിരാതമൂർത്തി വേഷത്തിൽ പുറങ്കലയൻ എത്തി.പാലക്കീഴിൽ നിന്ന് ദൈവത്തിനൊപ്പം ഓടിയെത്തിയ ഒറ്റപ്പിലാനും സംഘവും കോവിലകം കൈയാലയിൽ കയറി തീണ്ടി കൈയിൽ കിട്ടിയതൊക്കെ എടുത്തു കൊണ്ടുപോയി. ഘോര ശബ്ദമുഴക്കിയെത്തുന്ന കുറിച്ച് പടയാളികളാണ് കയ്യാല ആക്രമിക്കുക.</p>

<p style="text-align:center"><img alt="Ilaneerattam" height="420" id="img_21415105" loading="lazy" src="https://keralaonlinenews.com/static/c1e/client/94744/uploaded/abaf23091d4edadf14c985222bc0f0db.jpg" width="730"></p>

<p>ഭയവും ഭക്തിയും കൗതുകവും ഒരുമിച്ച് നിറയുന്ന ഇത്തരത്തിലുള്ള ആചാരങ്ങൾ. പുരാവൃത്തങ്ങളിലെ ചില സംഭവങ്ങളുടെ പുനർ ആവിഷ്കരണം ആണെന്നാണ് വിശ്വാസം. ഇവർക്ക് മുന്നിലായി തിരുവൻചിറ കടന്ന് കിഴക്കേ തിരുനടയിൽ എത്തിയ ദൈവം ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിച്ചെത്തിച്ച വാൾ വണങ്ങി. അരിയും കളഭവും ദക്ഷിണയായി സ്വീകരിച്ച് മടങ്ങി. ശേഷം രാശി വിളിച്ച് പെരുമാൾക്ക് ഇളനീരാട്ടം ആരംഭിച്ചു.ഉഷകാമ്പ്രം സ്ഥാനികന്റെ കാർമ്മികത്വത്തിലാണ് ഇളനീരാട്ടം നടത്തിയത്.</p>

<p>ജലം ശേഖരിച്ചതിന് ശേഷമുള്ള ഇളനീരുകൾ ഭക്തർക്ക് പ്രസാദമായി നൽകി.കിഴക്കേ നടയിൽ തിരുവൻചിറയിൽ സമർപ്പിക്കപ്പെട്ട ഇളനീർ കാര്യത്ത് കൈക്കോളന്റെ നേതൃത്വത്തിലാണ് അഭിഷേകത്തിനു വേണ്ടി ചെത്തിയൊരുക്കിയത്.മുഖം ചെത്തി ഇളനീർ മണിത്തറയിൽ കൂട്ടിയിട്ടു.ഈ ഇളനീർ രാത്രിയിൽ ശ്രീകോവിലിന് ഉള്ളിലേക്ക് മാറ്റി. ഇവിടെ നിന്നെടുത്താണ് അഭിഷേകം നടത്തിയത്.ഇളനീർ കൊത്തി ജലം സ്വർണം, വെള്ളി പാത്രങ്ങളിൽ നിറച്ച് മണിത്തറയിലെ സ്വയംഭൂ വിഗ്രഹത്തിൽ സമർപ്പിച്ചതോടെ 45 ദിവസം ഭക്തർ നോറ്റ കഠിനവ്രതം പരിസമാപ്തിയിലെത്തുകയായി.</p>

<p style="text-align:center"><img alt="Ilaneerattam" height="420" id="img_21415106" loading="lazy" src="https://keralaonlinenews.com/static/c1e/client/94744/uploaded/2413c41582d2a2e649e465945304a845.jpg" width="730"></p>

<p>കിഴക്കേ നടയിലെ തിരുവൻചിറയിൽ സമർപ്പിക്കപ്പെട്ട ഇളനീർ കാര്യത്ത് കൈക്കോളന്റെ നേതൃത്വത്തിൽ അഭിഷേകത്തിനായി ഒരുക്കി. മുഖം ചെത്തിയ ഇളനീർ മണിത്തറയിൽ കൂട്ടിയിട്ട ശേഷം രാത്രിയിൽ ശ്രീകോവിലിനുള്ളിലേക്ക് മാറ്റി. അവിടെ നിന്നെടുത്ത ഇളനീർ ജലം സ്വർണ-വെള്ളി പാത്രങ്ങളിൽ നിറച്ച് മണിത്തറയിലെ സ്വയംഭൂ വിഗ്രഹത്തിൽ അഭിഷേകം നടത്തി.</p>

<p>അഭിഷേകത്തിനുശേഷം ജലം ശേഖരിച്ച ഇളനീരുകൾ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്തു. ഇളനീരാട്ടം പൂർത്തിയായതോടെ 45 ദിവസം ഭക്തർ അനുഷ്ഠിച്ചിരുന്ന കഠിന വ്രതത്തിനും സമാപനമായി. ചടങ്ങുകൾ ദർശിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് അക്കരെ സന്നിധിയിൽ എത്തിച്ചേർന്നത്.</p>

<p></p>

<p><iframe allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowfullscreen="true" frameborder="0" height="314" scrolling="no" src="https://www.facebook.com/plugins/video.php?height=314&amp;href=https%3A%2F%2Fwww.facebook.com%2Freel%2F837129372479707%2F&amp;show_text=false&amp;width=560&amp;t=0" style="border:none;overflow:hidden" width="560"></iframe></p>]]></content:encoded>
			<category><![CDATA[devotional, nattuvarthakal, kannur, kottiyoor temple, kottiyoor ulsavam]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/92c1a28d88785db7e9c53cd728b7d171.jpg</thumb_image>
			<author><![CDATA[AVANI MV]]></author>
			<pubDate>Tue, 9 Jun 2026 09:58:03 +0530</pubDate>
			<modified_date>Tue, 9 Jun 2026 09:58:03 +0530</modified_date>
		</item>
		<item>
			<title><![CDATA[ഷിഗെല്ല: കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിന് ഒരാഴ്ച അവധി]]></title>
			<link>https://keralaonlinenews.com/kerala/shigella-mar-baselios-school-in-koliyadi-to-remain-closed/cid18809361.htm</link>
			<guId>https://keralaonlinenews.com/kerala/shigella-mar-baselios-school-in-koliyadi-to-remain-closed/cid18809361.htm</guId>
			<description><![CDATA[<h2>ഷിഗെല്ല സ്ഥിരീകരണത്തില്‍   കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിന് ഒരാഴ്ച അവധി പ്രഖ്യാപിച്ചു.പരിശോധന ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. സ്‌കൂളിലും പരിസര പ്രദേശങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം അല്‍പസമയത്തിനകം ആരംഭിക്കും</h2>]]></description>
			<content:encoded><![CDATA[<p>കല്‍പ്പറ്റ: ഷിഗെല്ല സ്ഥിരീകരണത്തില്‍&nbsp; &nbsp;കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിന് ഒരാഴ്ച അവധി പ്രഖ്യാപിച്ചു.പരിശോധന ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. സ്‌കൂളിലും പരിസര പ്രദേശങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം അല്‍പസമയത്തിനകം ആരംഭിക്കും.</p>

<p>കോളയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ കുട്ടികള്‍ക്കാണ് കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചത്.സമാന ലക്ഷണങ്ങളുള്ള മൂന്നൂറിലധികം കുട്ടികള്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കുട്ടികള്‍ക്ക് പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ കുട്ടികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/aeb767ae6e30fdad024358cc2cd98e28.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 9 Jun 2026 09:55:10 +0530</pubDate>
			<modified_date>Tue, 9 Jun 2026 09:56:39 +0530</modified_date>
		</item>
		<item>
			<title><![CDATA[വയനാട്ടിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല]]></title>
			<link>https://keralaonlinenews.com/kerala/two-students-in-wayanad-get-shigella/cid18809336.htm</link>
			<guId>https://keralaonlinenews.com/kerala/two-students-in-wayanad-get-shigella/cid18809336.htm</guId>
			<description><![CDATA[<h2>വയനാട് ബത്തേരിയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു.  കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും.കുട്ടികളുടെ ആരുടെയും നില ഗുരുതരമല്ല. വൈറോളജി ലാബിലേക്ക് അടക്കം പല സാമ്പിളുകളും ആരോഗ്യവകുപ്പ് അയച്ചിട്ടുണ്ട്.</h2>]]></description>
			<content:encoded><![CDATA[<p>ബത്തേരി: വയനാട് ബത്തേരിയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. &nbsp;കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും.കുട്ടികളുടെ ആരുടെയും നില ഗുരുതരമല്ല. വൈറോളജി ലാബിലേക്ക് അടക്കം പല സാമ്പിളുകളും ആരോഗ്യവകുപ്പ് അയച്ചിട്ടുണ്ട്.</p>

<p>സമാന ലക്ഷണങ്ങള്‍ ഉള്ള 337 വിദ്യാര്‍ഥികള്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്‌കൂളിലെ കുട്ടികള്‍ക്ക് പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പ്രത്യേക സംഘം മേഖലയില്‍ പരിശോധന നടത്തിയിരുന്നു.</p>

<p>സ്‌കൂളില്‍ നിന്നുള്ള വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിള്‍ പരിശോധിക്കാന്‍ ഡിഎംഒ അടക്കമുള്ളവര്‍ പ്രദേശത്ത് എത്തിയിരുന്നു.കുഴില്‍ കിണറിലെ വെള്ളത്തിന്‍റെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു.</p>

<p>കൂടുതല്‍ കുട്ടികളുടെ പരിശോധന ഫലം വരാനുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹം വയനാട് എത്തും. നിലവില്‍ സ്‌കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടിരിക്കുകയാണ്</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/83eeeddfcb7e0e3b430206b8eced9015.jpg</thumb_image>
			<author><![CDATA[Renjini  kannur]]></author>
			<pubDate>Tue, 9 Jun 2026 09:47:00 +0530</pubDate>
			<modified_date>Tue, 9 Jun 2026 09:49:08 +0530</modified_date>
		</item>
		<item>
			<title><![CDATA[കുഞ്ഞുങ്ങൾക്കായി മാങ്ങ കൊണ്ടൊരു മധുരം]]></title>
			<link>https://keralaonlinenews.com/food/special-pradaman-recipe/cid18774214.htm</link>
			<guId>https://keralaonlinenews.com/food/special-pradaman-recipe/cid18774214.htm</guId>
			<description><![CDATA[കുഞ്ഞുങ്ങൾക്കായി മാങ്ങ കൊണ്ടൊരു മധുരം]]></description>
			<content:encoded><![CDATA[<p>&nbsp;ആവശ്യമായ ചേരുവകൾ</p>

<p>പഴുത്ത മാമ്പഴം - 3 എണ്ണം</p>

<p>ശർക്കര - 250 ഗ്രാം</p>

<p>നെയ്യ് - ആവശ്യത്തിന്</p>

<p>വെള്ളം - 1/2 കപ്പ്</p>

<p>ചൗവ്വരി - 1/4 കപ്പ്</p>

<p>അണ്ടിപരിപ്പ്, കിസ്‌മിസ് - ആവശ്യത്തിന്</p>

<p>തേങ്ങാപാൽ (ഒന്ന്, രണ്ട്) - 1 കപ്പ് വീതം</p>

<p>ചുക്ക് പൊടി - ആവശ്യത്തിന്</p>

<p>ഏലക്കാ പൊടി - ആവശ്യത്തിന്</p>

<p>തയാറാക്കുന്ന വിധം</p>

<p>രണ്ട് പഴുത്ത മാമ്പഴം ചെറുതായി മുറിച്ച് മാറ്റി വെക്കുക. ഒരു മാമ്പഴം മുറിച്ച് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ ശർക്കരയും അൽപം വെള്ളവും ചേർത്ത് ന്നനായി ഉരുക്കിയെടുത്ത് മാറ്റി വെക്കാം. മറ്റൊരു പാത്രത്തിൽ ചവ്വരി അൽപം വെള്ളത്തിൽ കുതിർക്കാനായും മാറ്റിവെക്കാം.</p>

<p>ഇനി ഒരു ഉരുളിയിൽ നെയ്യ് ഒഴിച്ച് ചൂടാക്കാൻ വെക്കാം. നെയ്യ് ചൂടായി വരുമ്പോൾ അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് നന്നായി വറുത്ത് എടുക്കാം. കരിഞ്ഞ് പോവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി അതേ നെയ്യിലേക്ക് നേരത്തെ അരച്ച് മാറ്റി വെച്ച മാമ്പഴം ചേർക്കാം. ഒപ്പം കഷ്‌ണങ്ങളായി മുറിച്ച് മാറ്റി വെച്ച മാമ്പഴങ്ങളും ചേർത്ത് നന്നായി ഇളക്കിടെയുക്കാം.</p>

<p>മാമ്പഴം നന്നായി വെന്ത് കഴിയുമ്പോൾ അതിലേക്ക് നേരത്തെ ഉരുക്കി വച്ച ശർക്കര പാനി ചേർത്ത് നന്നായി ഇളക്കാം. ശേഷം ഇതിലേക്ക് നേരത്തെ കുതിർക്കാനായി വച്ച ചവ്വരിയും ചേർത്ത് ഇളക്കിയെടുക്കാം. ഇനി ഇതിലേക്ക് ഒരു കപ്പ് രണ്ടാം പാൽ കൂടെ ചേർത്ത് നന്നായി ഇളക്കിയെടുക്കാം.</p>

<p>അത് നന്നായി തിളച്ച് വന്നതിന് ശേഷം ഇതിലേക്ക് ഒരു കപ്പ് ഒന്നാം പാലും ചുക്ക് പൊടിയും ഏലക്കാ പൊടിയും ചേർത്ത് നന്നായി ഇളക്കിയ ശേഷം തീ ഓഫ് ചെയ്യാം. ഇനി ഇതിലേക്ക് കുറച്ച് നെയ്യും നേരത്തെ വറുത്ത് മാറ്റി വച്ച അണ്ടിപരിപ്പും കിസ്‌മിസും ചേർത്ത് ഒന്നുകൂടെ ഇളക്കിയ ശേഷം ചൂടോടെ വിളമ്പാം.&nbsp;</p>]]></content:encoded>
			<category><![CDATA[food]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/a1d180b997be0518793360b69724dba8.jpg</thumb_image>
			<author><![CDATA[Neha Nair]]></author>
			<pubDate>Tue, 9 Jun 2026 09:05:01 +0530</pubDate>
			<modified_date>Tue, 9 Jun 2026 09:05:01 +0530</modified_date>
		</item>
		<item>
			<title><![CDATA[കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ സംഭവം: അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ്]]></title>
			<link>https://keralaonlinenews.com/kerala/kothamangalam-ci-threat-case-police-cancel-arjun-ayangis/cid18809050.htm</link>
			<guId>https://keralaonlinenews.com/kerala/kothamangalam-ci-threat-case-police-cancel-arjun-ayangis/cid18809050.htm</guId>
			<description><![CDATA[<h2>സിഐയെ ഭീഷണിപ്പെടുത്തിയതില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തിരുന്നു.</h2>]]></description>
			<content:encoded><![CDATA[<p>കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിന് പിന്നാലെ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ്. അര്‍ജുന്‍ ആയങ്കി ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. സിഐയെ ഭീഷണിപ്പെടുത്തിയതില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തിരുന്നു.</p>

<p>സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയതില്‍ അര്‍ജുന്‍ ആയങ്കി അടക്കം ആറ് പേരെ കഴിഞ്ഞമാസം കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ സിഐയെ ഭീഷണിപ്പെടുത്തിയത്. കോതമംഗലം സിഐ പ്രശാന്തിനെതിരെയായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ആയങ്കിയുടെ പോസ്റ്റ്.</p>

<p>'കോതമംഗലം സര്‍ക്കിള്‍ ഏമാന് ഒരു മനസ്സ് തുറന്ന കത്ത്' എന്ന് പറഞ്ഞുകൊണ്ടായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി പോസ്റ്റ് ആരംഭിക്കുന്നത്. ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തങ്ങള്‍ക്കെതിരായ നടപടിയെന്നാണ് അര്‍ജുന്‍ ആയങ്കി പോസ്റ്റില്‍ പറഞ്ഞത്. പൊലീസ് നടപടിയില്‍ തങ്ങളാരും ക്ഷമിച്ച് വീട്ടില്‍ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ലെന്നും തങ്ങളിത്രപേരുടെ ജീവിതം ഒരൊറ്റ രാത്രി പുലരുമ്പോഴേക്ക് കീഴ്‌മേല്‍ മറിച്ച തന്നെ വെറുതെ വിടില്ലെന്നും അര്‍ജുന്‍ ആയങ്കി പോസ്റ്റില്‍ പറഞ്ഞിരുന്നു.</p>

<p>'ഞങ്ങളനുഭവിച്ച ഈ നിയമവിരുദ്ധ അധികാര ദുര്‍വിനിയോഗ പ്രതികാര നടപടി ഇനിയൊരാള്‍ക്കും നേരിടേണ്ടി വരരുത്. നിന്നെപ്പോലുള്ള കാക്കിയിട്ട ചെന്നായ്ക്കളെ നിയമപരമായും, പൊലീസ് ബുദ്ധിയില്‍ നിയമത്തിന്റെ കണ്ണിപൊട്ടിച്ച് രക്ഷപ്പെട്ടാല്‍ കായികപരമായും നേരിടാന്‍ ഞങ്ങള്‍ തയ്യാര്‍. നീയും നിന്റെ ഡിപ്പാര്‍ട്ട്മെന്റും ഭരണപാര്‍ട്ടിയുടെ ഒത്താശയോടെ ഇനിയുമെന്നെ ദ്രോഹിക്കുമെന്നെനിക്കറിയാം. യുദ്ധപ്രഖ്യാപനം നീയടങ്ങുന്ന സിസ്റ്റത്തിനെതിരെയല്ല, ഈ സിസ്റ്റത്തിലെ കൈക്കൂലിയും കൂട്ടിക്കൊടുപ്പും കൊട്ടേഷനും നടത്തി ചിരിച്ചുകൊണ്ട് നിരപരാധികളുടെ ജീവിതം നശിപ്പിക്കുന്ന പുഴുകുത്തുകളായ നിന്നെപോലുള്ള ക്രിമിനലുകള്‍ക്കെതിരെയാണ്', എന്നും കുറിപ്പിലുണ്ട്.</p>

<p>വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വെച്ചായിരുന്നു കോതമംഗലം പൊലീസ് അര്‍ജുന്‍ ആയങ്കിയെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/11af9b92fc9b59199a394fa047e7585e.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 9 Jun 2026 08:33:26 +0530</pubDate>
			<modified_date>Tue, 9 Jun 2026 08:33:26 +0530</modified_date>
		</item>
		<item>
			<title><![CDATA[ആഗോള അയ്യപ്പസംഗമം ഇടത് സര്‍ക്കാര്‍ കാലത്ത് നടത്താന്‍ പാടില്ലായിരുന്നു, സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം]]></title>
			<link>https://keralaonlinenews.com/kerala/global-ayyappa-sangamam-should-not-have-been-held-during/cid18809039.htm</link>
			<guId>https://keralaonlinenews.com/kerala/global-ayyappa-sangamam-should-not-have-been-held-during/cid18809039.htm</guId>
			<description><![CDATA[<h2>ആഗോള അയ്യപ്പ സംഗമം എന്ന പേരില്‍ തന്നെ പിഴവ് സംഭവിച്ചെന്നാണ് സിപിഐഎമ്മില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.</h2>]]></description>
			<content:encoded><![CDATA[<p>ആഗോള അയ്യപ്പസംഗമം ഇടത് സര്‍ക്കാര്‍ കാലത്ത് നടത്താന്‍ പാടില്ലായിരുന്നെന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. സംസ്ഥാന സെക്രട്ടേറിയേറ്റ് നിലപാട് തിരുത്തിയാണ് സംസ്ഥാന സമിതി ഈ വിമര്‍ശനം ഉള്‍പ്പെടുത്തിയത്. സ്വര്‍ണ്ണക്കൊളളക്കേസില്‍ പ്രതിയായ എ.പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് തെറ്റായിപ്പോയെന്ന് ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നു. ജനവിഭാഗങ്ങളിലേക്ക് കടന്നുചെല്ലാന്‍ സമുദായ നേതാക്കളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.</p>

<p>ആഗോള അയ്യപ്പ സംഗമം എന്ന പേരില്‍ തന്നെ പിഴവ് സംഭവിച്ചെന്നാണ് സിപിഐഎമ്മില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. വികസനമാണ് ലക്ഷ്യമിട്ടിരുന്നതെങ്കില്‍ അത്തരമൊരു പേര് ഇടണമായിരുന്നു. അയപ്പ സംഗമം നടത്തിയത് തെറ്റിദ്ധരിക്കപ്പെട്ടുവെന്നും വിമര്‍ശനം ഉയര്‍ന്നു. ഇത്തരമൊരു പരിപാടി ഇടത് സര്‍ക്കാരിന്റെ കാലത്ത് നടത്തരുതായിരുന്നു. ആഗോള അയ്യപ്പസംഗമത്തിലെ സെക്രട്ടേറിയേറ്റ് നിലപാട് തിരുത്തിയാണ് സംസ്ഥാന സമിതി ഈ വിമര്‍ശനം ഉള്‍പ്പെടുത്തിയത്.&nbsp;</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b84ddfe0e85ca503b96de2da63e463ed.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 9 Jun 2026 08:28:33 +0530</pubDate>
			<modified_date>Tue, 9 Jun 2026 08:28:33 +0530</modified_date>
		</item>
		<item>
			<title><![CDATA[എച്ച്-1ബി വിസകള്‍ക്ക് പുതിയതായി ഏര്‍പ്പെടുത്തിയ 1,00,000 ഡോളര്‍ ഫീസ് യുഎസ് ഫെഡറല്‍ കോടതി റദ്ദാക്കി]]></title>
			<link>https://keralaonlinenews.com/world/the-us-federal-court-has-struck-down-the-%24100000-fee/cid18809026.htm</link>
			<guId>https://keralaonlinenews.com/world/the-us-federal-court-has-struck-down-the-%24100000-fee/cid18809026.htm</guId>
			<description><![CDATA[<h2>ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ഈ വിധി.</h2>]]></description>
			<content:encoded><![CDATA[<p>എച്ച്-1ബി വിസകള്‍ക്ക് പുതിയതായി ഏര്‍പ്പെടുത്തിയ 1,00,000 ഡോളര്‍ ഫീസ് യുഎസ് ഫെഡറല്‍ കോടതി റദ്ദാക്കി. വിദേശ പ്രൊഫഷണലുകള്‍ക്കും അവരെ നിയമിക്കുന്ന കമ്പനികള്‍ക്കും വലിയ ആശ്വാസം നല്‍കുന്നതാണ് ഈ വിധി. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഏര്‍പ്പെടുത്തിയ ഈ ഫീസ് നിയമവിരുദ്ധമായ നികുതിക്ക് തുല്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.</p>

<p><br>
ഫീസ് വര്‍ദ്ധനവിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 20 സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലിയോ സൊറോക്കിന്‍ അനുകൂല വിധി പുറപ്പെടുവിച്ചത്. ഫെഡറല്‍ ഇമിഗ്രേഷന്‍ നിയമപ്രകാരം വിദേശികളുടെ വരവ് നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമപരമായ പിഴയാണിതെന്ന ട്രംപ് ഭരണകൂടത്തിന്റെ വാദത്തെ കോടതി തള്ളി. ഇത്തരമൊരു ഫീസ് ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ലെന്നും അതിന് കോണ്‍ഗ്രസിന്റെ അംഗീകാരം വേണമെന്നും ജഡ്ജി വ്യക്തമാക്കി. ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ഈ വിധി.</p>

<p>യുഎസിലെ സാങ്കേതികവിദ്യാ കമ്പനികള്‍ ഉള്‍പ്പെടെയുള്ള തൊഴിലുടമകള്‍ വിദേശ വിദഗ്ദ്ധരെ നിയമിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ് എച്ച്-1ബി വിസ. പ്രതിവര്‍ഷം 65,000 വിസകളും ഉന്നത ബിരുദമുള്ളവര്‍ക്കായി അധികമായി 20,000 വിസകളുമാണ് ഇതിലൂടെ അനുവദിക്കുന്നത്. നേരത്തെ 2,000 മുതല്‍ 5,000 ഡോളര്‍ വരെയായിരുന്നു അപേക്ഷാ ഫീസ്. ഫീസ് കുത്തനെ കൂട്ടിയതോടെ അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായി. പുതിയ ഫീസ് ഘടന നിലവില്‍ വന്ന ശേഷം ഫെബ്രുവരി 15 വരെ വെറും 85 പേര്‍ മാത്രമാണ് ഫീസ് അടച്ചതെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് വ്യക്തമാക്കിയിരുന്നു. കൂടാതെ, തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് എച്ച്-1ബി രജിസ്ട്രേഷന്‍ 38.5 ശതമാനം കുറഞ്ഞ് 3,43,981-ല്‍ നിന്ന് 2,11,600 ആയി മാറിയിരുന്നു.</p>]]></content:encoded>
			<category><![CDATA[world]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/019ccf81770f5d9f04d2162206ad2338.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 9 Jun 2026 08:22:23 +0530</pubDate>
			<modified_date>Tue, 9 Jun 2026 08:22:23 +0530</modified_date>
		</item>
		<item>
			<title><![CDATA[തന്റെ മരണസമയത്ത് ഇത്തരം കപടജീവികളെ മൊബൈലുമായി അടുപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു, സലിം കുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെയുള്ള അതിക്രമങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി ശ്രീകുമാരന്‍ തമ്പി]]></title>
			<link>https://keralaonlinenews.com/kerala/salim-kumar-requests-people-not-to-come-close-to-mobile/cid18808998.htm</link>
			<guId>https://keralaonlinenews.com/kerala/salim-kumar-requests-people-not-to-come-close-to-mobile/cid18808998.htm</guId>
			<description><![CDATA[<h2>പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ&#39; എന്ന് താന്‍ ഇന്നുതന്നെ അവരോട് പറയുകയാണെന്നും ശ്രീകുമാരന്‍ തമ്പി.</h2>]]></description>
			<content:encoded><![CDATA[<p>അന്തരിച്ച നടന്‍ സലിം കുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെ ഓണ്‍ലൈന്‍ മാധ്യമങ്ങളും യൂട്യൂബര്‍മാരും സൃഷ്ടിച്ച അതിക്രമങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി പ്രശസ്ത ചലച്ചിത്രകാരന്‍ ശ്രീകുമാരന്‍ തമ്പി. സംസ്‌കാര വേളയില്‍ മൊബൈല്‍ ക്യാമറകളുമായി ഇരച്ചുകയറിയവരോട് ചന്തു സലിം കുമാര്‍ പ്രതികരിച്ചിരുന്നു. ഈ സംഭവത്തില്‍ ചന്തുവിന് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അദ്ദേഹം ഫേസ്ബുക്കില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്.<br>
മനുഷ്യന്റെ ദുഃഖം വിറ്റു പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാരെ 'സാഡിസ്റ്റുകള്‍' എന്ന് വിശേഷിപ്പിച്ച ശ്രീകുമാരന്‍ തമ്പി, തന്റെ മരണവീട്ടിലും ഇത്തരക്കാര്‍ വരുമെന്ന് തനിക്കറിയാമെന്നും എന്നാല്‍ അന്ന് എഴുന്നേറ്റ് നിന്ന് പ്രതികരിക്കാന്‍ കഴിയില്ലെന്നതിനാലാണ് ഇന്നുതന്നെ സംസാരിക്കുന്നതെന്നും വ്യക്തമാക്കി. 'പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ' എന്ന് താന്‍ ഇന്നുതന്നെ അവരോട് പറയുകയാണെന്നും, തന്റെ മരണസമയത്ത് ഇത്തരം കപടജീവികളെ മൊബൈലുമായി അടുപ്പിക്കരുതെന്ന് യഥാര്‍ത്ഥ സുഹൃത്തുക്കളോട് അപേക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചു.</p>

<p>ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:<br>
അനശ്വരനടന്‍ സലിം കുമാറിന്റെ സംസ്‌കാരവേളയില്‍ അദ്ദേഹത്തിന്റെ ആരാധകരെന്ന നാട്യത്തിലും മാധ്യമ പ്രവര്‍ത്തകരെന്ന ഭാവത്തിലും കയ്യില്‍ മൊബൈലുമായി വന്ന് ചില സാമൂഹികവിരുദ്ധര്‍ കാണിച്ച കോപ്രായങ്ങളും അതുകണ്ട് വേദനിച്ചു നിസ്സഹായനായി നിലവിളിക്കുകയും ഗത്യന്തരമില്ലാതെ ക്ഷോഭിക്കുകയും ചെയ്യുന്ന ചന്തുവിന്റെ ( സലിംകുമാറിന്റെ മൂത്ത പുത്രന്‍ ) അവസ്ഥ കണ്ട് എന്റെയും കണ്ണു നിറഞ്ഞു. എനിക്ക് തോന്നിയ അതേ വികാരം മനുഷ്യത്വമുള്ള എല്ലാ മലയാളികള്‍ക്കും ഉണ്ടായിക്കാണും. പരിസരബോധമില്ലാതെ ആരുടെയും ദുഃഖം വിറ്റു പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാരെ എവിടെയും കാണാം. അതു മരണവീടായാല്‍ അവര്‍ക്ക് ഏറെ സന്തോഷം, ചൂടോടെ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇട്ടാല്‍ കൂടുതല്‍ വ്യൂസ് കിട്ടുമല്ലോ. എന്റെ സംസ്‌കാരം നടക്കുന്ന സ്ഥലത്തും ഒരിക്കല്‍ ക്രൂരന്മാരായ ഈ സാഡിസ്റ്റുകള്‍ വരുമെന്ന് എനിക്കറിയാം. അന്ന് എനിക്ക് എഴുന്നേറ്റു നിന്ന് 'പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ ' എന്നു പറയാന്‍ കഴിയില്ലല്ലോ. അതുകൊണ്ട് ആ വാചകം ഇന്നു തന്നെ അവരോട് പറയുന്നു. എന്റെ മൃതദേഹത്തിനടുത്ത് ഇതു പോലുള്ള കപടജീവികള്‍ മൊബൈലുമായി വന്നു നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് എന്റെ യഥാര്‍ത്ഥ സുഹൃത്തുക്കളോട് അപേക്ഷിക്കുന്നു. ഒരു വ്യക്തിയുടെ സ്വകാര്യതയെയും വികാരങ്ങളെയും അഭിമാനത്തെയും ഹനിക്കുന്ന ഈ ക്രിമിനല്‍ കുറ്റത്തിനെതിരെ ഐ റ്റി നിയമപ്രകാരം കേസെടുക്കാന്‍ സര്‍ക്കാരിനും ബാധ്യതയുണ്ട്. ആഭ്യന്തര വകുപ്പും പോലീസും ഇക്കാര്യത്തില്‍ മുന്നോട്ടു വരണം. പ്രശസ്തി ഒരു ദോഷവും ആരാധന ഒരു ശല്യവുമാകുന്ന അവസ്ഥ ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല. പ്രശസ്തരും മനുഷ്യരാണ്. അവര്‍ക്കും കുടുംബമുണ്ട്. ആ കുടുംബത്തിന്റെ നാഥനായ, തന്റെ എല്ലാമെല്ലാമായ ഒരാള്‍ ചിതയില്‍ കത്തിയെരിയുമ്പോള്‍ ആ വേദന ഉള്ളിലൊതുക്കുകയും പെട്ടന്ന് പൊട്ടിക്കരയുകയും ചെയ്യുന്ന നല്ല സ്‌നേഹമുള്ള മക്കള്‍ അവര്‍ക്കുമുണ്ട്. ആ മക്കള്‍ക്കും ബന്ധുമിത്രാദികള്‍ക്കുമൊക്കെ വേണ്ടത് നിങ്ങളുടെ വൃത്തികെട്ട മൊബൈല്‍ കാമറാ കണ്ണുകളുടെ ഒപ്പിയെടുക്കല്‍ അല്ല. മനഃസമാധാനവും സ്വകാര്യതയും അല്പം കാരുണ്യവുമാണ്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/a2aa7a50e46fb285fa6bc2a963ce2698.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 9 Jun 2026 08:13:29 +0530</pubDate>
			<modified_date>Tue, 9 Jun 2026 08:13:29 +0530</modified_date>
		</item>
		<item>
			<title><![CDATA[സ്‌കൂള്‍ കുട്ടികളില്‍ ഷിഗെല്ല '; കുടുംബാംഗങ്ങള്‍ക്ക് രോഗലക്ഷണം ഉണ്ടെങ്കില്‍ ചികിത്സ തേടാന്‍ നിര്‍ദേശം]]></title>
			<link>https://keralaonlinenews.com/kerala/shigella-among-school-children%3B-family-members-are-advised/cid18808976.htm</link>
			<guId>https://keralaonlinenews.com/kerala/shigella-among-school-children%3B-family-members-are-advised/cid18808976.htm</guId>
			<description><![CDATA[<h2>ജില്ലയില്‍ ഷിഗല്ല സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്‌കൂളുകളിലെ കിണറുകള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദേശം പുറപ്പെടുവിച്ചു.</h2>]]></description>
			<content:encoded><![CDATA[<p>കോളിയാടി സ്‌കൂളിലെ കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ച സംഭവത്തില്‍ കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്ക് രോഗലക്ഷണം ഉണ്ടെങ്കില്‍ ചികിത്സ തേടാന്‍ നിര്‍ദേശം. രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികളുടെ വീടുകളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യും. കോളിയാടി സ്‌കൂളിലെ കുട്ടികളുടെ സഹോദരങ്ങള്‍ പഠിക്കുന്ന സ്‌കൂളുകളിലും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഷിഗല്ല സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്‌കൂളുകളിലെ കിണറുകള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദേശം പുറപ്പെടുവിച്ചു.</p>

<p><br>
അതേസമയം, ജില്ലയിലെ സാഹചര്യം വിലയിരുത്താന്‍ ഇന്ന് ഉന്നതതലയോഗം ചേരും. മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തിലാണ് യോഗം. ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്ന് വൈകിട്ടോടെ വയനാട്ടിലെത്തും.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/83eeeddfcb7e0e3b430206b8eced9015.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 9 Jun 2026 08:03:50 +0530</pubDate>
			<modified_date>Tue, 9 Jun 2026 08:03:51 +0530</modified_date>
		</item>
		<item>
			<title><![CDATA[ലോക്‌സഭ സീറ്റുകളുടെ എണ്ണം കൂട്ടുന്നതില്‍ ഡിഎംകെയുടെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍]]></title>
			<link>https://keralaonlinenews.com/india/centre-seeks-dmks-help-in-increasing-lok-sabha-seats/cid18808971.htm</link>
			<guId>https://keralaonlinenews.com/india/centre-seeks-dmks-help-in-increasing-lok-sabha-seats/cid18808971.htm</guId>
			<description><![CDATA[<h2>നേരത്തെ മണ്ഡല പുനര്‍നിര്‍ണയ, വനിതാ സംവരണ ബില്ലുകള്‍ അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.</h2>]]></description>
			<content:encoded><![CDATA[<p>ലോക്‌സഭ സീറ്റുകളുടെ എണ്ണം കൂട്ടുന്നതില്‍ ഡിഎംകെയുടെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍. 1971ലെ സെന്‍സസ് തന്നെ ആധാരമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്താമെന്ന നിര്‍ദേശം കേന്ദ്രം ഡിഎംകെയ്ക്ക് മുന്‍പാകെ വെച്ചിട്ടുണ്ട്. സമവായമായാല്‍ ബില്ല് വര്‍ഷകാല സമ്മേളനത്തില്‍ വീണ്ടും കൊണ്ടുവരും.<br>
ഡിഎംകെയ്ക്ക് പുറമേ, തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത എംപിമാര്‍ക്ക് മുന്‍പിലും കേന്ദ്ര സര്‍ക്കാര്‍ വിഷയം അവതരിപ്പിച്ചേക്കും. ഇക്കാര്യം വിമത ക്യാമ്പുമായി ചര്‍ച്ച ചെയ്തുവെന്ന റിപ്പോര്‍ട്ടുണ്ട്. പല എംപിമാരും കേന്ദ്രത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മണ്ഡല പുനര്‍നിര്‍ണയ, വനിതാ സംവരണ ബില്ലുകള്‍ കൂടാതെ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൂടി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചേക്കും.</p>

<p>നേരത്തെ മണ്ഡല പുനര്‍നിര്‍ണയ, വനിതാ സംവരണ ബില്ലുകള്‍ അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഏപ്രില്‍ മാസം ലോക്‌സഭയില്‍ 528 അംഗങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ബില്ല് പാസാകാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 352 അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കെ, 298 അംഗങ്ങളാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. 230 അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തു.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/61b53103ac7e9699db0162539dcd2776.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 9 Jun 2026 08:00:56 +0530</pubDate>
			<modified_date>Tue, 9 Jun 2026 08:00:56 +0530</modified_date>
		</item>
		<item>
			<title><![CDATA[സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി]]></title>
			<link>https://keralaonlinenews.com/india/number-of-subsidised-lpg-cylinders-reduced/cid18808940.htm</link>
			<guId>https://keralaonlinenews.com/india/number-of-subsidised-lpg-cylinders-reduced/cid18808940.htm</guId>
			<description><![CDATA[<h2>പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചിരുന്ന സിലിണ്ടറുകളുടെ എണ്ണമാണ് കുറച്ചിരിക്കുന്നത്</h2>]]></description>
			<content:encoded><![CDATA[<p>രാജ്യത്ത് സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലായി കുറച്ചു. പ്രതിവര്‍ഷം 9 സിലിണ്ടറുകളായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചിരുന്ന സിലിണ്ടറുകളുടെ എണ്ണമാണ് കുറച്ചിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂട്ടിയതിന് ശേഷമാണ് സാധാരണ ജനങ്ങള്‍ക്കുള്ള മറ്റൊരു ഇരുട്ടടി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനവും.</p>

<p>2016ല്‍ ഉജ്ജ്വല യോജന പ്രഖ്യാപിച്ചതിന് ശേഷം പ്രതിവര്‍ഷം ഒരു ഗുണഭോക്താവിന് 12 സിലിണ്ടറുകളാണ് ലഭിച്ചിരുന്നത്. പിന്നീട് ഇത് 9 ആയി സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത് വീണ്ടും വെട്ടിച്ചുരുക്കി വെറും നാലാക്കിയിരിക്കുന്നത്. 14.2 കിലോഗ്രാം എല്‍പിജി റീഫില്‍ ചെയ്യുമ്പോള്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഇപ്പോഴും 700 രൂപയും, പെട്രോളിന് ലിറ്ററിന് 6 രൂപയും, ഡീസലിന് 30 രൂപയും നഷ്ടം സംഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പെട്രോളിയം മന്ത്രാലയം ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/c90ec1864878d314c301ae3197ea569a.gif</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 9 Jun 2026 07:47:24 +0530</pubDate>
			<modified_date>Tue, 9 Jun 2026 07:47:24 +0530</modified_date>
		</item>
		<item>
			<title><![CDATA[കാലവര്‍ഷം കനക്കുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്]]></title>
			<link>https://keralaonlinenews.com/kerala/the-monsoon-is-heavy%3B-red-alert-in-three-districts-today/cid18808935.htm</link>
			<guId>https://keralaonlinenews.com/kerala/the-monsoon-is-heavy%3B-red-alert-in-three-districts-today/cid18808935.htm</guId>
			<description><![CDATA[<h2>അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു</h2>]]></description>
			<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഇന്ന് തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്</p>

<p>മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളില്‍ മഴ കനത്തേക്കും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/b4fc15a2d3e2fb2c68eb5efc320e1d34.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 9 Jun 2026 07:40:21 +0530</pubDate>
			<modified_date>Tue, 9 Jun 2026 07:40:21 +0530</modified_date>
		</item>
		<item>
			<title><![CDATA[മക്ഡൊണാള്‍ഡ്സ് ജീവനക്കാരന് നേരെ തിളച്ച എണ്ണ ഒഴിച്ച് സഹപ്രവര്‍ത്തകന്‍; ഗുരുതരമായി പൊള്ളലേറ്റു]]></title>
			<link>https://keralaonlinenews.com/world/mcdonalds-employee-pours-boiling-oil-on-coworker-seriously/cid18808922.htm</link>
			<guId>https://keralaonlinenews.com/world/mcdonalds-employee-pours-boiling-oil-on-coworker-seriously/cid18808922.htm</guId>
			<description><![CDATA[<h2>സാരമായി പൊള്ളലേറ്റ ജേക്കബ് നിലവില്‍ ഒരാഴ്ചയായി ഐസിയുവില്‍ ചികിത്സയിലാണ്.</h2>]]></description>
			<content:encoded><![CDATA[<p>സഹപ്രവര്‍ത്തകന്റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് മക്ഡൊണാള്‍ഡ്സ് ജീവനക്കാരന്‍. ജേക്കബ് സ്മിത്തിന് നേരെ സഹപ്രവര്‍ത്തകന്‍ തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. ഇരുപതുകാരനായ ജേക്കബ് സ്മിത്തിന് ഗുരുതരമായ പൊള്ളലാണ് ഏറ്റിരിക്കുന്നത്. പ്രകോപനമില്ലാതെ സഹപ്രവര്‍ത്തകന്‍ തിളച്ച എണ്ണ റെസ്റ്റോറന്റ് മാനേജരായ ജേക്കബിന്റെ മുഖത്തേക്കും ശരീരത്തിലേക്കും വലിച്ചെറിയുകയാണ് ഉണ്ടായതെന്നാണ് വിവരം. മുഖം, കഴുത്ത്, കൈകള്‍, ശരീരത്തിന് പിന്‍ഭാഗം എന്നിവടങ്ങളിലാണ് പൊള്ളലേറ്റത്. സാരമായി പൊള്ളലേറ്റ ജേക്കബ് നിലവില്‍ ഒരാഴ്ചയായി ഐസിയുവില്‍ ചികിത്സയിലാണ്.</p>

<p>മെയ് 30നാണ് സംഭവം. ഷിഫ്റ്റ് ജീവനക്കാരനായി ജലാനി ബ്ലുവറ്റ് എന്ന 23കാരനാണ് ജേക്കബിനെ ആക്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ പിന്നീട് പൊലീസ് പിടികൂടി. ജേക്കബിന്റെ ചികിത്സയ്ക്കായി മാതാവ് ആംബര്‍ സ്മിത്ത് നിലവില്‍ ഓണ്‍ലൈനായി ഫണ്ട് സ്വരൂപിക്കുകയാണ്. ഓഫീസില്‍ പണം എണ്ണി തിട്ടപ്പെടുത്തുന്നതിന് ഇടയിലാണ് മകന് നേരെ ആക്രമണം ഉണ്ടായതെന്ന് ആംബര്‍ പറയുന്നു. സമീപത്തേക്ക് എന്തോ വരുന്നതായി കണ്ട് മകന്‍ തിരിഞ്ഞു നോക്കുമ്പോഴേക്കും തിളച്ച എണ്ണ അവന്റെ ശരീരത്തില്‍ പതിച്ച് കഴിഞ്ഞെന്നും ഫണ്ടിംഗിനായി പങ്കുവച്ച കുറിപ്പില്‍ ആംബര്‍ പറയുന്നു.<br>
ശരീരത്തിന്റെ 22 ശതമാനവും ജേക്കബിന് പൊള്ളലേറ്റിട്ടുണ്ട്. കാലിഫോര്‍ണിയയിലെ സാക്രാമെന്റോയില്‍ നിന്നും 40 മൈല്‍ വടക്കായി സ്ഥിതി ചെയ്യുന്ന യുബാ സിറ്റിയിലെ മക് ഡോണാള്‍ഡ്സ് റസ്റ്റോറന്റില്‍ വച്ചാണ് സംഭവം. ജൂണ്‍ ഒന്നിനാണ് പ്രതി പിടിയിലാകുന്നത്. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.</p>]]></content:encoded>
			<category><![CDATA[world]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/e90bcd8ded4010bd2523955d47a8a4c0.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 9 Jun 2026 07:33:33 +0530</pubDate>
			<modified_date>Tue, 9 Jun 2026 07:33:33 +0530</modified_date>
		</item>
		<item>
			<title><![CDATA[ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ തുടര്‍ന്ന് മെറ്റയില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചു ; ആത്മഹത്യയ്ക്ക് ശ്രമിച്ച 25 കാരനെ രക്ഷിച്ച് പൊലീസ്]]></title>
			<link>https://keralaonlinenews.com/india/meta-received-a-warning-following-the-instagram-post%3B/cid18808911.htm</link>
			<guId>https://keralaonlinenews.com/india/meta-received-a-warning-following-the-instagram-post%3B/cid18808911.htm</guId>
			<description><![CDATA[<h2>അലേര്‍ട്ട് ലഭിച്ച് എട്ട് മിനിറ്റിനുള്ളില്‍ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് 25കാരന്റെ ജീവന്‍ രക്ഷിക്കാന്‍ പൊലീസ് കഴിഞ്ഞത്. </h2>]]></description>
			<content:encoded><![CDATA[<p>ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ തുടര്‍ന്ന് മെറ്റയില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 25കാരന്റെ ജീവന്‍ രക്ഷിച്ച് മീററ്റ് പൊലീസ്. അലേര്‍ട്ട് ലഭിച്ച് എട്ട് മിനിറ്റിനുള്ളില്‍ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് 25കാരന്റെ ജീവന്‍ രക്ഷിക്കാന്‍ പൊലീസ് കഴിഞ്ഞത്.&nbsp;<br>
ഉത്തര്‍പ്രദേശ് പൊലീസും മെറ്റയും തമ്മിലുള്ള ഏകോപന സംവിധാനം നിലവിലുണ്ട്. ഇതിലൂടെയാണ് 25കാരന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്.</p>

<p>ജൂണ്‍ 7 ന് വെളുത്ത നിറമുള്ള ഒരു ദ്രാവകം കുടിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ യുവാവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. അബ് തും ഖുഷ് റെഹ്ന അപ്നി ലൈഫ് മേം (ഇനി നീ നിന്റെ ജീവിതത്തില്‍ സന്തുഷ്ടനായിരിക്കുക) എന്ന സന്ദേശമാണ് വീഡിയോയുടെ താഴെ ഉണ്ടായിരുന്നതെന്നും പൊലീസ് പുറത്തിറക്കിയ സന്ദേശത്തില്‍ പറഞ്ഞു. മീററ്റിലെ സര്‍ദാന പ്രദേശത്തെ താമസക്കാരനാണ് യുവാവ്.<br>
യുവാവിന്റെ പോസ്റ്റ് സംബന്ധിച്ച് പൊലീസ് ആസ്ഥാനത്തെ സോഷ്യല്‍ മീഡിയ സെന്ററിലേക്ക് വൈകുന്നേരം 6.53 ന് മെറ്റയുടെ മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു. ഡയറക്ടര്‍ ജനറലിന്റെ നിര്‍ദ്ദേശപ്രകാരം ലഭ്യമായ മൊബൈല്‍ നമ്പറും ലൊക്കേഷന്‍ വിശദാംശങ്ങളും അടിസ്ഥാനമാക്കി കേന്ദ്രം ഉടന്‍ തന്നെ മീററ്റ് പൊലീസിനെ വിവരം അറിയിച്ചു. സീനിയര്‍ പൊലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ സര്‍ധന പൊലീസ് യുവാവിന്റെ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ യുവാവിന്റെ നില ഗുരുതരമായിരുന്നുവെന്നും സംശയാസ്പദമായ ഒരു ദ്രാവക പദാര്‍ത്ഥം അടങ്ങിയ ഒരു കുപ്പിയും സമീപത്ത് നിന്ന് കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുടുംബാംഗങ്ങളുടെ സഹായത്തോടെ പൊലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അടുത്തുള്ള ഒരു ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു.<br>
പ്രണയബന്ധം അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് താന്‍ സമ്മര്‍ദ്ദത്തിലും വിഷാദത്തിലുമായിരുന്നുവെന്നും ഇതാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും യുവാവ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. യുവാവിനും കുടുംബാംഗങ്ങള്‍ക്കും കൗണ്‍സിലിംഗ് നല്‍കുകയും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.</p>]]></content:encoded>
			<category><![CDATA[india]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/3d1b2334e19ca7e34aaea83afdb2eda7.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 9 Jun 2026 07:19:18 +0530</pubDate>
			<modified_date>Tue, 9 Jun 2026 07:19:18 +0530</modified_date>
		</item>
		<item>
			<title><![CDATA[നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ മൊഴിനല്‍കാനായി അന്‍സിബ ഇന്ന് ഹാജരാകും]]></title>
			<link>https://keralaonlinenews.com/kerala/ansiba-to-appear-today-to-give-statement-in-the-complaint/cid18808903.htm</link>
			<guId>https://keralaonlinenews.com/kerala/ansiba-to-appear-today-to-give-statement-in-the-complaint/cid18808903.htm</guId>
			<description><![CDATA[<h2>ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളാണ് അന്‍സിബ ഉയര്‍ത്തിയത്.</h2>]]></description>
			<content:encoded><![CDATA[<p>നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ മൊഴിനല്‍കാനായി അന്‍സിബ ഹസന്‍ ഇന്ന് ഹാജരാകും. കടവന്ത്ര പൊലീസ് സ്റ്റേഷനിലാണ് ഹാജരാകുന്നത്. &nbsp;ഈ മാസം ഒന്നാം തീയതിയാണ് ടിനി ടോമിനെതിരെ അന്‍സിബ പരാതി നല്‍കിയത്. മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടാണ് ടിനിക്കെതിരെ അന്‍സിബ പരാതി നല്‍കിയിരിക്കുന്നത്.</p>

<p>ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളാണ് അന്‍സിബ ഉയര്‍ത്തിയത്. തുടര്‍ച്ചയായി ടിനി ടോം തനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുകയാണെന്നും ടിനി ടോമിന്റെ ഡ്രൈവറെ ഉള്‍പ്പടെ താന്‍ മതംമാറ്റാന്‍ ശ്രമിച്ചുവെന്നടക്കം വ്യജ പ്രചാരണങ്ങള്‍ നടത്തിയെന്നും അന്‍സിബ പറഞ്ഞിരുന്നു. ഇത് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നടക്കം അന്‍സിബയുടെ പരാതിയില്‍ പരാമര്‍ശമുണ്ട്. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അന്‍സിബയുടെ പരാതിയിലുണ്ട്.</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/1bb3ebc49bd9622c1478fbf0247e4d6a.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 9 Jun 2026 07:12:51 +0530</pubDate>
			<modified_date>Tue, 9 Jun 2026 07:12:51 +0530</modified_date>
		</item>
		<item>
			<title><![CDATA['അച്ഛന്റെ ചിതക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഇരച്ചുകയറിയവരോടുള്ള ചന്തുവിന്റെ പ്രതികരണം സ്വാഭാവികം'; എ എ റഹിം]]></title>
			<link>https://keralaonlinenews.com/kerala/chandus-reaction-to-those-who-invaded-him-when-he-stood-in/cid18808899.htm</link>
			<guId>https://keralaonlinenews.com/kerala/chandus-reaction-to-those-who-invaded-him-when-he-stood-in/cid18808899.htm</guId>
			<description><![CDATA[<h2>കയ്യിലൊരു മൊബൈല്‍ ഫോണും മൈക്കുമുണ്ടെന്ന് കരുതി മാന്യതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കാന്‍ ഇവര്‍ക്ക് ആരാണ് അനുവാദം നല്‍കിയത്?</h2>]]></description>
			<content:encoded><![CDATA[<p>നടന്‍ സലിം കുമാറിന്റെ അന്ത്യകര്‍മങ്ങള്‍ക്കിടെ ഓണ്‍ലൈന്‍ ഹാന്‍ഡിലുകളോട് രൂക്ഷമായി പ്രതികരിച്ച മകനും നടനുമായ ചന്തുവിനെ പിന്തുണച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ എ റഹിം എംപി. അച്ഛന്റെ ചിതയ്ക്ക് മുന്നില്‍ നില്‍ക്കുന്ന അതിവൈകാരിക നിമിഷത്തില്‍ പോലും ക്യാമറകളുമായി ഇരച്ചുകയറിയവരോടുള്ള ചന്തുവിന്റെ പ്രതികരണം സ്വാഭാവികമാണെന്നും ഏതൊരാളും അങ്ങനെയേ പ്രതികരിക്കൂവെന്നും റഹിം എംപി പറഞ്ഞു.</p>

<p>ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം</p>

<p>ഏറെ പ്രിയപ്പെട്ട ഒരാളുടെ മരണത്തില്‍, ആ കഠിനയാഥാര്‍ത്ഥ്യത്തിന്റെ മുന്നില്‍ നില്‍ക്കുന്ന നിമിഷത്തെക്കുറിച്ച് ഒന്നോര്‍ത്തു നോക്കൂ...നഷ്ടമായത് സ്വന്തം അച്ഛനെയാണെങ്കിലോ? സ്വന്തം പിതാവിന്റെ ചിതയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ആ നിമിഷം.....നമുക്ക് പ്രിയപ്പെട്ടതൊന്നും നഷ്ടമാകുന്നത് ഓര്‍ക്കാന്‍ പോലും പലപ്പോഴും നമുക്ക് കഴിയാറില്ല. അങ്ങനെയെങ്കില്‍, ആ വലിയ നഷ്ടത്തിന്റെ കയ്പേറിയ യാഥാര്‍ത്ഥ്യത്തിന് നടുവില്‍, അച്ഛന്റെ ചിതയ്ക്ക് മുന്നില്‍ നില്‍ക്കുന്ന അതിവൈകാരിക നിമിഷത്തില്‍ പോലും ക്യാമറകളുമായി ഇരച്ചുകയറിയവരോടുള്ള ചന്തുവിന്റെ പ്രതികരണം സ്വാഭാവികമാണ്. ഏതൊരാളും അങ്ങനെയേ പ്രതികരിക്കൂ...</p>

<p>കയ്യിലൊരു മൊബൈല്‍ ഫോണും മൈക്കുമുണ്ടെന്ന് കരുതി മാന്യതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കാന്‍ ഇവര്‍ക്ക് ആരാണ് അനുവാദം നല്‍കിയത്? ഇന്ന് നമ്മുടെ നാട്ടിലെ വിവാഹങ്ങളോ, സാംസ്‌കാരിക ഒത്തുചേരലുകളോ, സ്വകാര്യ ചടങ്ങുകളോ എന്തുമാകട്ടെ... അവിടെയൊക്കെ തെല്ലും സാമൂഹികബോധമോ പ്രൊഫഷണലിസമോ ഇല്ലാതെ കടന്നുകയറി മനുഷ്യരെ വേട്ടയാടുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വിനാശകരമായ പ്രവണതയുണ്ട്. മനുഷ്യത്വത്തെ റദ്ദ് ചെയ്യുന്ന ആ അശ്ലീലമായ കടന്നുകയറ്റത്തെ വിചാരണ ചെയ്യാന്‍ ഈ സന്ദര്‍ഭം നാം ഉപയോഗിച്ചേ തീരൂ.</p>

<p>പൊതുവില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സ്വീകരിച്ചുപോരുന്ന സമീപനം അങ്ങേയറ്റം സ്ത്രീവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റവുമാണ്. ഒരു ചടങ്ങിനെത്തുന്ന സ്ത്രീകളുടെ വസ്ത്രധാരണം, അവരുടെ ശരീരഭാഷ, സങ്കടത്തിലോ ആഹ്ലാദത്തിലോ അവര്‍ നിയന്ത്രണം വിട്ടുപോകുന്ന നിമിഷങ്ങള്‍ഇതിലൊക്കെ എവിടെയെങ്കിലും അല്പം 'ക്ലിക്ക് ബെയ്റ്റ്' ഒളിച്ചിരിപ്പുണ്ടോ എന്ന് നോക്കി നടക്കുന്ന കഴുകന്‍ കണ്ണുകളായി ഇവര്‍ മാറിയിരിക്കുന്നു.</p>

<p>സ്ത്രീകളുടെ അന്തസ്സിനെ അല്പം പോലും മാനിക്കാതെ, അവരുടെ അനുവാദമില്ലാതെ ക്യാമറകള്‍ മുഖത്തേക്ക് തള്ളിത്തുറന്ന് കയറ്റുന്നതും, വഷളന്‍ തമ്പ്നെയിലുകളിട്ട് യൂട്യൂബില്‍ വ്യൂസ് വില്‍ക്കുന്നതും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. അത്തരം കണ്ടന്റുകളെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു 'പ്രേക്ഷക' സമൂഹമിവിടെയുണ്ട് എന്നതും ഏറെ നിരാശപ്പെടുത്തുന്ന കാര്യമാണ്.</p>

<p>മനുഷ്യന്റെ കണ്ണീരും വൈകാരികതയും വ്യൂസ് കൂട്ടാനും ലൈക്ക് വാങ്ങാനുമുള്ള വെറും ഉപാധികള്‍ മാത്രമാണെന്ന് ചിന്തിക്കുന്ന ഈ സൈബര്‍ ക്രിമിനലിസം സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനമാണ്. തെല്ലും മാന്യതയില്ലാത്ത ഈ ഓണ്‍ലൈന്‍ മാധ്യമക്കൂട്ടത്തോട് ചന്തു കാട്ടിയ ആര്‍ജ്ജവം എടുത്തുപറയേണ്ടതാണ്. ആ പ്രതികരണത്തിന്, ആ പ്രതിഷേധത്തിന് പൂര്‍ണ്ണ പിന്തുണ! ഏത് ചടങ്ങിലായാലും, ഏത് സന്ദര്‍ഭത്തിലായാലും മനുഷ്യന്റെ അന്തസ്സിനും സ്വകാര്യതയ്ക്കും മുകളിലല്ല നിങ്ങളുടെ വ്യൂസും റേറ്റിംഗും എന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഓര്‍മ്മിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യത്വമില്ലാത്ത മാധ്യമപ്രവര്‍ത്തനം വെറും അശ്ലീലമാണ്!</p>]]></content:encoded>
			<category><![CDATA[kerala]]></category>
			<thumb_image>https://keralaonlinenews.com/static/c1e/client/94744/uploaded/13fac73e2c174bbabb299c6e33803410.jpg</thumb_image>
			<author><![CDATA[Suchithra Sivadas]]></author>
			<pubDate>Tue, 9 Jun 2026 07:06:44 +0530</pubDate>
			<modified_date>Tue, 9 Jun 2026 07:06:44 +0530</modified_date>
		</item>
	</channel>
</rss>